HOME
DETAILS

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

  
October 25, 2024 | 3:16 PM

Share of Ratan Tatas property to the pet dog

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടം നേടി വളർത്തുനായയും. അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ നിന്ന് ഒരു വിഹിതം വളർത്തുനായയായ ടിറ്റോയ്ക്ക് മാറ്റിവെച്ചിട്ടുണ്ട്.

സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറിൻ, ഡീന്ന ജെജിഭോയ്, അടുത്ത സുഹൃത്തായ ശന്തനു നായിഡു. പാചകക്കാരൻ എന്നിവർക്കെല്ലാം സ്വത്തിന്റെ വിഹിതം രത്തൻ ടാറ്റ മാറ്റിവച്ചിട്ടുണ്ട്. ആറു വർഷങ്ങൾക്കു മുൻപാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ടാറ്റ വാങ്ങുന്നത്. ടിറ്റോയെ പാചകക്കാരനായ രാജൻ ഷാക്കാണ് സംരക്ഷണാധിക്കാരം നൽകിയിരിക്കുന്നത്. എക്സിക്യുട്ടീവ് അസിസ്റ്റന്റായിരുന്ന ശന്തനു നായിഡുവിൻ്റെ കമ്പനിയിലെ ഓഹരികളിലെ അവകാശം ടാറ്റ ഉപേക്ഷിച്ചു. ശന്തനുവിന്റെ ഉപരിപഠനത്തിനായി ചെലവഴിച്ച തുകയും എഴുതിത്തള്ളിയിട്ടുണ്ട്.

ടാറ്റയുടെയും ശന്തനുവിന്റെയും സൗഹൃദം എപ്പോഴും ചർച്ചയായിരുന്നു. നായ സ്നേഹമാണ് ഇരുവരെയും അടുപ്പിച്ചത്. തെരുവുനായകൾ വാഹനം ഇടിച്ചു മരിക്കാതിരിക്കാൻ കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന ബെൽറ്റ് ശന്തനു കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. പിന്നീട് ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റായി. ടാറ്റ കമ്പനികളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജരുമാണ്. 

ടാറ്റയ്ക്ക് മുംബൈയിലുള്ള വീടുകളും 350 കോടിയോളംരൂപയുടെ സ്ഥിരനിക്ഷേപവും ടാറ്റ സൺസിലെ ഓഹരികളും രത്തൻ ടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടേഴ്‌സിലും മറ്റ് കമ്പനികളിലുമുള്ള ഷെയറുകളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശമുണ്ടായിരുന്ന മുപ്പതോളം ആഡംബര കാറുകൾ ടാറ്റ ഗ്രൂപ്പിന്റെ പുനൈയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും. അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും ബഹുമതിപത്രങ്ങളും ടാറ്റ സെർട്രൽ ആർക്കൈവ്സിലേക്ക് മാറ്റും, ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

"Ratan Tata is reportedly set to allocate a portion of his property to his beloved pet dog, showcasing his deep affection for animals and commitment to their welfare."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  7 days ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  7 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  7 days ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  7 days ago
No Image

റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്  

Kerala
  •  7 days ago
No Image

'ഇതൊരു തികഞ്ഞ മോഷണം തന്നെ!' സൂപ്പർ പേസറെ റാഞ്ചിയ ആർസിബിയെ പ്രശംസിച്ച് അശ്വിൻ; ലേലത്തിലെ ആ 'അട്ടിമറി' ഇങ്ങനെ

Cricket
  •  7 days ago
No Image

 ജാതി മാറി വിവാഹം കഴിച്ചു; കര്‍ണാടകയില്‍ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

National
  •  7 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്; പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കും 

Kerala
  •  7 days ago
No Image

'ലോകത്തെ വിറപ്പിച്ച സ്മൈലിംഗ് ഹാക്കർ'; 217 ബാങ്കുകളെ തകർത്ത് ഫലസ്തീനിലെയും ആഫ്രിക്കയിലെയും പട്ടിണി പാവങ്ങളെ സഹായിച്ച ഹംസ ബെൻഡെലാജിന്റെ കഥ; In- Depth Story

crime
  •  7 days ago