HOME
DETAILS

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

  
October 25, 2024 | 3:16 PM

Share of Ratan Tatas property to the pet dog

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടം നേടി വളർത്തുനായയും. അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ നിന്ന് ഒരു വിഹിതം വളർത്തുനായയായ ടിറ്റോയ്ക്ക് മാറ്റിവെച്ചിട്ടുണ്ട്.

സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറിൻ, ഡീന്ന ജെജിഭോയ്, അടുത്ത സുഹൃത്തായ ശന്തനു നായിഡു. പാചകക്കാരൻ എന്നിവർക്കെല്ലാം സ്വത്തിന്റെ വിഹിതം രത്തൻ ടാറ്റ മാറ്റിവച്ചിട്ടുണ്ട്. ആറു വർഷങ്ങൾക്കു മുൻപാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ടാറ്റ വാങ്ങുന്നത്. ടിറ്റോയെ പാചകക്കാരനായ രാജൻ ഷാക്കാണ് സംരക്ഷണാധിക്കാരം നൽകിയിരിക്കുന്നത്. എക്സിക്യുട്ടീവ് അസിസ്റ്റന്റായിരുന്ന ശന്തനു നായിഡുവിൻ്റെ കമ്പനിയിലെ ഓഹരികളിലെ അവകാശം ടാറ്റ ഉപേക്ഷിച്ചു. ശന്തനുവിന്റെ ഉപരിപഠനത്തിനായി ചെലവഴിച്ച തുകയും എഴുതിത്തള്ളിയിട്ടുണ്ട്.

ടാറ്റയുടെയും ശന്തനുവിന്റെയും സൗഹൃദം എപ്പോഴും ചർച്ചയായിരുന്നു. നായ സ്നേഹമാണ് ഇരുവരെയും അടുപ്പിച്ചത്. തെരുവുനായകൾ വാഹനം ഇടിച്ചു മരിക്കാതിരിക്കാൻ കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന ബെൽറ്റ് ശന്തനു കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. പിന്നീട് ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റായി. ടാറ്റ കമ്പനികളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജരുമാണ്. 

ടാറ്റയ്ക്ക് മുംബൈയിലുള്ള വീടുകളും 350 കോടിയോളംരൂപയുടെ സ്ഥിരനിക്ഷേപവും ടാറ്റ സൺസിലെ ഓഹരികളും രത്തൻ ടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടേഴ്‌സിലും മറ്റ് കമ്പനികളിലുമുള്ള ഷെയറുകളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശമുണ്ടായിരുന്ന മുപ്പതോളം ആഡംബര കാറുകൾ ടാറ്റ ഗ്രൂപ്പിന്റെ പുനൈയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും. അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും ബഹുമതിപത്രങ്ങളും ടാറ്റ സെർട്രൽ ആർക്കൈവ്സിലേക്ക് മാറ്റും, ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

"Ratan Tata is reportedly set to allocate a portion of his property to his beloved pet dog, showcasing his deep affection for animals and commitment to their welfare."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  7 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  7 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  7 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  7 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  7 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  7 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  7 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  7 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  7 days ago