HOME
DETAILS

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

  
October 25, 2024 | 3:16 PM

Share of Ratan Tatas property to the pet dog

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ ഇടം നേടി വളർത്തുനായയും. അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ സ്വത്താണുള്ളത്. ഇതിൽ നിന്ന് ഒരു വിഹിതം വളർത്തുനായയായ ടിറ്റോയ്ക്ക് മാറ്റിവെച്ചിട്ടുണ്ട്.

സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറിൻ, ഡീന്ന ജെജിഭോയ്, അടുത്ത സുഹൃത്തായ ശന്തനു നായിഡു. പാചകക്കാരൻ എന്നിവർക്കെല്ലാം സ്വത്തിന്റെ വിഹിതം രത്തൻ ടാറ്റ മാറ്റിവച്ചിട്ടുണ്ട്. ആറു വർഷങ്ങൾക്കു മുൻപാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ടാറ്റ വാങ്ങുന്നത്. ടിറ്റോയെ പാചകക്കാരനായ രാജൻ ഷാക്കാണ് സംരക്ഷണാധിക്കാരം നൽകിയിരിക്കുന്നത്. എക്സിക്യുട്ടീവ് അസിസ്റ്റന്റായിരുന്ന ശന്തനു നായിഡുവിൻ്റെ കമ്പനിയിലെ ഓഹരികളിലെ അവകാശം ടാറ്റ ഉപേക്ഷിച്ചു. ശന്തനുവിന്റെ ഉപരിപഠനത്തിനായി ചെലവഴിച്ച തുകയും എഴുതിത്തള്ളിയിട്ടുണ്ട്.

ടാറ്റയുടെയും ശന്തനുവിന്റെയും സൗഹൃദം എപ്പോഴും ചർച്ചയായിരുന്നു. നായ സ്നേഹമാണ് ഇരുവരെയും അടുപ്പിച്ചത്. തെരുവുനായകൾ വാഹനം ഇടിച്ചു മരിക്കാതിരിക്കാൻ കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന ബെൽറ്റ് ശന്തനു കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. പിന്നീട് ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റായി. ടാറ്റ കമ്പനികളുടെ ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജരുമാണ്. 

ടാറ്റയ്ക്ക് മുംബൈയിലുള്ള വീടുകളും 350 കോടിയോളംരൂപയുടെ സ്ഥിരനിക്ഷേപവും ടാറ്റ സൺസിലെ ഓഹരികളും രത്തൻ ടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടേഴ്‌സിലും മറ്റ് കമ്പനികളിലുമുള്ള ഷെയറുകളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശമുണ്ടായിരുന്ന മുപ്പതോളം ആഡംബര കാറുകൾ ടാറ്റ ഗ്രൂപ്പിന്റെ പുനൈയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും. അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും ബഹുമതിപത്രങ്ങളും ടാറ്റ സെർട്രൽ ആർക്കൈവ്സിലേക്ക് മാറ്റും, ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

"Ratan Tata is reportedly set to allocate a portion of his property to his beloved pet dog, showcasing his deep affection for animals and commitment to their welfare."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  14 days ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  14 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  14 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  14 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  14 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  14 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  14 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  14 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  14 days ago