HOME
DETAILS

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

  
Web Desk
November 03, 2024 | 12:49 AM

Hizbollah Attacks Israeli Airbase and Arms Factory Casualties Reported

ടെല്‍അവീവ്: ഇസ്‌റാഈലിലെ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ലബനാനിലെ ഹിസ്ബുല്ല. ടെല്‍അവീവിനു തെക്കുള്ള പല്‍മാഷിം വ്യോമതാവളത്തിനു നേരെ ഇന്നലെ രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്. നഹാറിയയിലുള്ള ആയുധ ഫാക്ടറിക്കുനേരെയും ആക്രമണമുണ്ടായി. 30 ഡ്രോണുകള്‍ അയേണ്‍ ഡോം പ്രതിരോധം മറികടന്ന് നാശംവിതച്ചു. നാശനഷ്ടക്കണക്ക് ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല.

ടെല്‍അവീവിനടുത്ത ഹഷറോണ്‍ നഗരത്തിലുണ്ടായ ഹിസ്ബുല്ല ആക്രമണത്തില്‍ 19 പേര്‍ക്കു പരുക്കേറ്റു. റോക്കറ്റുകള്‍ പതിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ലബനാനില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ മധ്യ ഇസ്‌റാഈലിലേക്ക് കുതിച്ചെത്തി. രണ്ടെണ്ണത്തെ അയേണ്‍ ഡോം ഉപയോഗിച്ച് തകര്‍ത്തെങ്കിലും ഒന്ന് പ്രതിരോധം മറികടന്ന് നാശംവിതയ്ക്കുകയായിരുന്നു.

റോക്കറ്റ് പതിച്ച് 11 പേര്‍ക്കുപരുക്കേറ്റതായി ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. ജനവാസ പ്രദേശമായ ടിരയിലാണ് റോക്കറ്റ് പതിച്ചത്. ഇവിടെ തകര്‍ന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞയാഴ്ച മജ്ദ് അല്‍ കറം നഗരത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷം വടക്കന്‍ ഇസ്‌റാഈലിനുനേരെയും റോക്കറ്റ് ആക്രമണമുണ്ടായി. 35 പ്രൊജക്ടൈലുകള്‍ പ്രദേശത്തിനു നേരെ വന്നതായി ദേശീയ മാധ്യമമായ കാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പലതും നാശംവരുത്തി.

മറ്റൊരു നഗരമായ ഇലാത്തിനു നേരെ ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങളുടെ ഡ്രോണ്‍ ആക്രമണുണ്ടായി. എന്നാല്‍ സൈനിക കേന്ദ്രത്തിനു നേരെ വന്ന ഡ്രോണുകള്‍ വെടിവച്ചിട്ടതായി ഐ.ഡി.എഫ് അറിയിച്ചു.

ഇറാന്‍ ആക്രമണം ഭയന്ന് ബെന്‍ഗൂറിയന്‍ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ വെള്ളിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെനിന്നുമുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതിനാല്‍ ഇനി അടുത്ത വര്‍ഷം മാര്‍ച്ചിലേ ഈ ടെര്‍മിനല്‍ തുറക്കൂ.

സൈനിക വാഹനം തകര്‍ത്ത് ഹമാസ് 

തുല്‍കരമിലെ ഇസ്‌റാഈല്‍ സൈനിക താവളത്തിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ സൈനിക വാഹനം തകര്‍ന്നു. ഇതിന്റെ വിഡിയോ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു.

ഈമാസം ഒന്നിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 15 ഇസ്‌റാഈലി സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. ശേഷം വീണ്ടും ഹമാസ് ആക്രമണം നടത്തിയത് ഇസ്‌റാഈലിനെ ഞെട്ടിച്ചിരിക്കുകയാണ്. ഗസ്സയിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. ഏറെയും കുട്ടികളാണ്.

Hezbollah launched a significant attack on an Israeli airbase and arms factory, resulting in multiple casualties and injuries, marking a major escalation in the ongoing Israel-Hezbollah conflict



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  a day ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം

crime
  •  a day ago
No Image

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

Kerala
  •  a day ago
No Image

എസ്ഐആർ: ഉത്തർപ്രദേശിൽ‌ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ

National
  •  a day ago
No Image

ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ

crime
  •  a day ago
No Image

വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്

Kerala
  •  a day ago
No Image

ഡൽഹിയിലെ വായു മലിനീകരണം; എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി

National
  •  a day ago
No Image

തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; ഒരു സഞ്ചിയിൽ നിന്ന് മാത്രം എണ്ണിത്തീർത്തത് രണ്ടര ലക്ഷത്തോളം രൂപ

Kerala
  •  a day ago