HOME
DETAILS

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

  
Laila
November 10 2024 | 03:11 AM

KNM claims that Waqf land is a gift basis to protect those who sold the land

കൊച്ചി: മുനമ്പത്തെ കൈയേറ്റഭൂമി വഖ്ഫ് ഭൂമിയല്ല, ഫാറൂഖ് കോളജിന് ലഭിച്ച സമ്മാനമാണെന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ്റെ (കെ.എൻ.എം) പ്രസ്താവന കൈയേറ്റക്കാർ കോടതിയിൽ വാദിച്ച് പരാജയപ്പെട്ടതും ഫാറൂഖ് മാനേജ്മെൻ്റിനെ രക്ഷപ്പെടുത്താനുള്ള തന്ത്രവുമാണെന്ന ആക്ഷേപം ഉയരുന്നു.

വഖ്ഫ് ആധാരത്തിലെ 404 ഏക്കർ ഭൂമി ഏതെങ്കിലും കാരണവശാൽ കോളജ് മാനേജ്മെൻ്റിന് പ്രയോജനപ്പെടുത്താനോ പരിരക്ഷിക്കാനോ കഴിഞ്ഞില്ലെങ്കിൽ വസ്തു, വഖ്ഫ് ചെയ്തവരുടെ പിൻതലമുറക്കാർക്ക് തിരികെ നൽകണമെന്ന് ആധാരത്തിലുണ്ടെന്നും ഇത്തരത്തിൽ തിരികെ നൽകണമെന്ന് എഴുതിയതിനാൽ ഈ വസ്തു വഖ്ഫ് ആകില്ലെന്നും സമ്മാന വസ്തുവാണെന്നുമുള്ള സാങ്കേതിക ന്യായമുണ്ടെന്നാണ് കോളജ് മാനേജ്മെൻ്റിലെ ഒരു വിഭാഗവും ഇപ്പോൾ മുജാഹിദ് വിഭാഗവും ഉയർത്തുന്നത്.

യഥാർഥത്തിൽ വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യാൻ ഫാറൂഖ് കോളജ് മുതവല്ലിമാർക്ക് കഴിഞ്ഞില്ലെങ്കിൽ വഖ്ഫ് ചെയ്ത് നൽകിയവരുടെ സദുദ്ദേശ ലക്ഷ്യം നിറവേറ്റാൻ കഴിയുന്ന ബന്ധുക്കളടക്കമുള്ള മറ്റു മുതവല്ലിമാർക്ക് കൈമാറ്റം ചെയ്യണമെന്ന സൂക്ഷ്മതയോടെയുള്ള നിർദേശമാണ് ഇതിലൂടെ വഖ്ഫ് ചെയ്ത് നൽകിയവർ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

വഖ്ഫ് ഉദ്ദേശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി വിൽപ്പന നടത്താനല്ല, എന്നിരിക്കെ വഖ്ഫ് ചെയ്തവരുടെ നിഷ്കളങ്കമായ ഉദ്ദേശത്തെ പോലും അട്ടിമറിച്ചാണ് വഖ്ഫ് നിയമപ്രകാരം വിൽക്കാൻ നിയമ തടസമുള്ള ഭൂമി ഫാറൂഖ് മാനേജ്മെൻ്റ് അധികൃതർ മുനമ്പത്തുള്ളവർക്ക് വിൽപ്പന നടത്തിയതെന്നാണ് ആക്ഷേപം. 

മുനമ്പത്തുകാരുടെ പ്രശ്നങ്ങൾക്ക് കാരണക്കാരും പരിഹാരം കാണേണ്ടവരും വിൽപ്പന നടത്തിയവർ മാത്രമാണ്. അല്ലാതെ വഖ്ഫ് ബോർഡോ, അന്യാധീനപ്പെട്ട സ്വത്ത് കണ്ടെത്തിയവരോ അല്ല. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് കെ.എൻ.എം അടക്കമുള്ള ചില സംഘടനകൾ പ്രചരിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  10 days ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  10 days ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  10 days ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  10 days ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  10 days ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  10 days ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  10 days ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  10 days ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  10 days ago
No Image

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

International
  •  10 days ago

No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  10 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  10 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  10 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  10 days ago