
കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കും സർക്കാരിനും ഇടിത്തീയായ ഇ.പി ജയരാജന്റെ 'ആത്മകഥാ' ബോംബിൽ ഉത്തരം തേടി പാർട്ടി അന്വേഷണം. തന്റേതല്ലെന്ന് ഇ.പി വിശദീകരിക്കുമ്പോഴും പാർട്ടി നേതൃത്വത്തിന് അത്രകണ്ട് വിശ്വാസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂട്ടതോൽവിക്ക് കാരണമായത് അന്നത്തെ ഇ.പിയുടെ തുറന്നു പറച്ചിലാണെന്നും അതേ അടവുനയമാണ് വീണ്ടും പുറത്തെടുത്തിരിക്കുന്നതെന്നുമാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്.
ആറ് പതിറ്റാണ്ടു കാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇ.പി ജയരാജന്റെ ആത്മകഥ സാധാരണ നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ ചരിത്രമായി മാറേണ്ടതാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥ പാർട്ടിയെ വെട്ടിലാക്കുന്നതായി. രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം.
കോൺഗ്രസിൽ വിമതശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജനാണ്. 20ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് ഇത് പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് ഇന്നലെ പാർട്ടി ഇ.പിയെ പാലക്കാട്ട് എത്തിച്ചതും അദ്ദേഹം ഇടതു സ്ഥാനാർഥിയെ പ്രശംസിച്ച് വാർത്താസമ്മേളനം നടത്തിയതും.
ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിക്കുന്നതാണ് ഇ.പിയുടെ ആത്മകഥ സി.പി.എമ്മിനുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി. അതും ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നുണ്ട്. സംഘടനാപരമായും ആത്മകഥ സി.പി.എമ്മിനെ പ്രശ്‌നത്തിലാക്കുന്നുണ്ട്.
മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ആത്മകഥാ വിവാദം ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വിശദമായ പരിശോധനയിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം. എന്തായാലും ഇ.പിയോട് വിശദീകരണം തേടണമെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.
പാർട്ടി ഉത്തരം തേടുന്ന ചോദ്യങ്ങൾ
വിവാദ ഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ?
വിവാദ ഉള്ളടക്കം തയാറാക്കിയതാര്?
തെരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ?
സംശയനിഴലിൽ ദേശാഭിമാനി ലേഖകൻ
കുറിപ്പുകൾ തയാറാക്കാൻ ഇ.പി സഹായം തേടിയ കണ്ണൂർ ദേശാഭിമാനിയിലെ മുതിർന്ന ലേഖകൻ സംശയ നിഴലിൽ. താൻ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ഭാഷാശുദ്ധി വരുത്താൻ ദേശാഭിമാനിയിലെ ഒരു പത്ര പ്രവർത്തകനെ ഏൽപ്പിച്ചുവെന്ന് ഇ.പി വ്യക്തമാക്കിയതാണ്. താൻ ആ പത്രപ്രവർത്തകനോട് അദ്ദേഹത്തിൽ നിന്ന് പുറത്തു പോയതാണോ അല്ലെങ്കിൽ ആരെങ്കിലും അത് പുറത്തുവിട്ടതാണോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇ.പി ഇന്നലെ പാലക്കാട്ട് പറഞ്ഞു.
ബുക്കിന്റെ പണി ഏതാണ്ട് പൂർത്തിയാക്കി പേജ് സെറ്റ് ചെയ്ത 177 പേജുള്ള പുസ്തകത്തിന്റെ പൂർണ പി.ഡി.എഫാണ് പുറത്തുവന്നത്. ഏൽപ്പിച്ച പത്രപ്രവർത്തകൻ മറ്റാർക്കെങ്കിലും അതു കൈമാറിയിരുന്നോ എന്നു പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• 15 days ago
സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• 15 days ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• 15 days ago
2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ
Kuwait
• 15 days ago
ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ
crime
• 15 days ago
ഇനി ക്യൂവില്‍ നിന്ന് മടുക്കില്ല; ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
uae
• 15 days ago
മഴ ശക്തമാകുന്നു : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 15 days ago
പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‌ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ; 2024 വരെ എത്തിയവർക്ക് പൗരത്വം
National
• 15 days ago
'ബന്ധുക്കള്‍ കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു'; സസ്‌പെന്‍ഷന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവെച്ച് കെ. കവിത
National
• 15 days ago
പറഞ്ഞതിലും നാലര മണിക്കൂർ മുൻപേ പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്; കരിപ്പൂരിൽ പെരുവഴിയിലായി യാത്രക്കാർ
Kerala
• 15 days ago
ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്റൈനും
bahrain
• 15 days ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി
Kerala
• 15 days ago
വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക
uae
• 15 days ago
കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ
Kerala
• 15 days ago
പാലക്കാട് സ്കൂളിലെ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ പരിശോധന, സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി
Kerala
• 15 days ago
ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്ലിയും രോഹിത്തും ഒരുമിച്ച് വീഴും
Cricket
• 15 days ago
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കു സമീപം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കത്തിക്കരിഞ്ഞു നിലത്തു വീണ് യാത്രക്കാരന്
International
• 15 days ago
ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലിസ്
uae
• 15 days ago
റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്
Kerala
• 15 days ago
ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala
Kuwait
• 15 days ago
ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ
Saudi-arabia
• 15 days ago