HOME
DETAILS

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

  
Web Desk
November 23, 2024 | 2:32 AM

Live Updates on Wayanad Palakkad Chellakkara By-Elections  Maharashtra Jharkhand Assembly Results


തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര..രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്നിടവും ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ അഭൂതപൂര്‍വ്വമായ കാത്തിരിപ്പിലാണ് മലയാളികള്‍. 

രാവിലെ കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണി തുടങ്ങി. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. അര മണിക്കൂറിനുള്ളില്‍ തന്നെ ആദ്യഫലങ്ങള്‍ പുറത്തുവരും. 10 മണിയോടെ ചിത്രം തെളിയും. 12 മണിയോടെ ഏറെക്കുറേ പൂര്‍ണമായും ഫലം വ്യക്തമാകും.

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? എന്നാണ് ഇവിടെ ഉറ്റു നോക്കുന്നത്. യു.ഡി.എഫ് വിട്ട് തങ്ങള്‍ക്കൊപ്പമെത്തിയ ഡോ.പി. സരിനിലൂടെ എല്‍.ഡി.എഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചേലക്കര നിലനിര്‍ത്തുക എല്‍.ഡി.എഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യു.ഡി.എഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്ന് മാത്രമാണ് മുന്നണി ചിന്തിക്കുന്നത്. 

ഇതോടൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളുടെ ഫലവും ഇന്നറിയാം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പാലക്കാട്ടും ഇതേദിവസം വോട്ടെടുപ്പ് നടന്നു.ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനനഗരി സ്ഥിതിചെയ്യുന്നതും നിയമസഭാ അംഗബലം കൊണ്ട് രാജ്യത്ത് മൂന്നാംസ്ഥാനത്തുള്ളതുമായ മഹാരാഷ്ട്രയുടെ ഫലമാണ് ദേശീയതലത്തില്‍ ഏറ്റവും നിര്‍ണായകം. എന്‍.സി.പിയും ശിവസേനയും പിളര്‍ന്നശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലക്കും ഫലത്തിന് പ്രത്യേകതയുണ്ട്. തീവ്രവര്‍ഗീയപ്രചാരണം നടത്തി അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നണി തടഞ്ഞുനിര്‍ത്തുമോയെന്നും ഇന്നറിയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം'; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പിബി

Kerala
  •  10 minutes ago
No Image

പാകിസ്താനെതിരെ പുതിയ നീക്കവുമായി ഇന്ത്യ; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയുന്നു

National
  •  25 minutes ago
No Image

ദേവ സേവനങ്ങൾ ഇനി ചാറ്റ്ജിപിടിയിലൂടെ; വിപ്ലവകരമായ ചുവടുവെപ്പുമായി ദുബൈ

uae
  •  44 minutes ago
No Image

എക്സ്ട്രാ ടൈമിൽ കളി കൈവിട്ട് കേരളം; കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാർ

Football
  •  44 minutes ago
No Image

ടി20 ലോകകപ്പ് 2026: അഫ്ഗാൻ പടയെ തകർത്ത് ന്യൂസിലൻഡിന് ചരിത്ര വിജയം

Cricket
  •  an hour ago
No Image

നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

സന്തോഷ് ട്രോഫി ഫൈനൽ: രണ്ടാം പകുതിയും ഗോൾരഹിതം; കളി എക്സ്ട്രാ ടൈമിലേക്ക്

Football
  •  an hour ago
No Image

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 hours ago
No Image

സമസ്താരവം കാത്ത് കുണിയ, മഹാസംഗമത്തിന് സജ്ജമായി നഗരി

Kerala
  •  2 hours ago
No Image

ദുബൈയിലെ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു; റാഞ്ചസ്, സ്റ്റുഡിയോ സിറ്റി യാത്രക്കാർക്ക് ആശ്വാസം

uae
  •  2 hours ago