HOME
DETAILS

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

  
Web Desk
November 23, 2024 | 2:32 AM

Live Updates on Wayanad Palakkad Chellakkara By-Elections  Maharashtra Jharkhand Assembly Results


തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര..രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്നിടവും ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ അഭൂതപൂര്‍വ്വമായ കാത്തിരിപ്പിലാണ് മലയാളികള്‍. 

രാവിലെ കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണി തുടങ്ങി. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. അര മണിക്കൂറിനുള്ളില്‍ തന്നെ ആദ്യഫലങ്ങള്‍ പുറത്തുവരും. 10 മണിയോടെ ചിത്രം തെളിയും. 12 മണിയോടെ ഏറെക്കുറേ പൂര്‍ണമായും ഫലം വ്യക്തമാകും.

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? എന്നാണ് ഇവിടെ ഉറ്റു നോക്കുന്നത്. യു.ഡി.എഫ് വിട്ട് തങ്ങള്‍ക്കൊപ്പമെത്തിയ ഡോ.പി. സരിനിലൂടെ എല്‍.ഡി.എഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചേലക്കര നിലനിര്‍ത്തുക എല്‍.ഡി.എഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യു.ഡി.എഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്ന് മാത്രമാണ് മുന്നണി ചിന്തിക്കുന്നത്. 

ഇതോടൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളുടെ ഫലവും ഇന്നറിയാം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പാലക്കാട്ടും ഇതേദിവസം വോട്ടെടുപ്പ് നടന്നു.ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനനഗരി സ്ഥിതിചെയ്യുന്നതും നിയമസഭാ അംഗബലം കൊണ്ട് രാജ്യത്ത് മൂന്നാംസ്ഥാനത്തുള്ളതുമായ മഹാരാഷ്ട്രയുടെ ഫലമാണ് ദേശീയതലത്തില്‍ ഏറ്റവും നിര്‍ണായകം. എന്‍.സി.പിയും ശിവസേനയും പിളര്‍ന്നശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലക്കും ഫലത്തിന് പ്രത്യേകതയുണ്ട്. തീവ്രവര്‍ഗീയപ്രചാരണം നടത്തി അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നണി തടഞ്ഞുനിര്‍ത്തുമോയെന്നും ഇന്നറിയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  3 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  3 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  3 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  3 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  3 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  3 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  3 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  3 days ago