HOME
DETAILS

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

  
Web Desk
November 23, 2024 | 2:32 AM

Live Updates on Wayanad Palakkad Chellakkara By-Elections  Maharashtra Jharkhand Assembly Results


തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര..രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്നിടവും ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ അഭൂതപൂര്‍വ്വമായ കാത്തിരിപ്പിലാണ് മലയാളികള്‍. 

രാവിലെ കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണി തുടങ്ങി. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. അര മണിക്കൂറിനുള്ളില്‍ തന്നെ ആദ്യഫലങ്ങള്‍ പുറത്തുവരും. 10 മണിയോടെ ചിത്രം തെളിയും. 12 മണിയോടെ ഏറെക്കുറേ പൂര്‍ണമായും ഫലം വ്യക്തമാകും.

മൂന്ന് മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? എന്നാണ് ഇവിടെ ഉറ്റു നോക്കുന്നത്. യു.ഡി.എഫ് വിട്ട് തങ്ങള്‍ക്കൊപ്പമെത്തിയ ഡോ.പി. സരിനിലൂടെ എല്‍.ഡി.എഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയില്‍ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചേലക്കര നിലനിര്‍ത്തുക എല്‍.ഡി.എഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാല്‍ സര്‍ക്കാര്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. വയനാട്ടില്‍ യു.ഡി.എഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്ന് മാത്രമാണ് മുന്നണി ചിന്തിക്കുന്നത്. 

ഇതോടൊപ്പം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളുടെ ഫലവും ഇന്നറിയാം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പാലക്കാട്ടും ഇതേദിവസം വോട്ടെടുപ്പ് നടന്നു.ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനനഗരി സ്ഥിതിചെയ്യുന്നതും നിയമസഭാ അംഗബലം കൊണ്ട് രാജ്യത്ത് മൂന്നാംസ്ഥാനത്തുള്ളതുമായ മഹാരാഷ്ട്രയുടെ ഫലമാണ് ദേശീയതലത്തില്‍ ഏറ്റവും നിര്‍ണായകം. എന്‍.സി.പിയും ശിവസേനയും പിളര്‍ന്നശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പെന്ന നിലക്കും ഫലത്തിന് പ്രത്യേകതയുണ്ട്. തീവ്രവര്‍ഗീയപ്രചാരണം നടത്തി അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നണി തടഞ്ഞുനിര്‍ത്തുമോയെന്നും ഇന്നറിയാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  3 days ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  3 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  3 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  3 days ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  3 days ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  3 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  3 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  3 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  3 days ago