HOME
DETAILS

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

  
Ajay
November 24 2024 | 15:11 PM

Bhopal Gas Disaster The former forensic expert says there may be implications for the next generation of survivors

ഭോപ്പാല്‍: നാല്‍പ്പത് വര്‍ഷം മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്‌ടറിയില്‍ നിന്ന് ചോര്‍ന്ന വിഷവാതകത്തിന്‍റെ പ്രത്യാഘാതങ്ങള്‍, ദുരന്തം അതിജീവിച്ചവരുടെ അടുത്ത തലമുറയിലേക്കും പിന്തുടരാമെന്ന് മുന്‍ സര്‍ക്കാര്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍. 1984 ഡിസംബര്‍ രണ്ട് അര്‍ദ്ധരാത്രിയിലാണ് ഫാക്‌ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നത്. 3,787 ജീവനുകളാണ് ഭോപ്പാല്‍ വിക്ഷ വാതക ദുരന്തത്തില്‍ പൊലിഞ്ഞത്.

കീടനാശിനി ഫാക്‌ടറിയില്‍ നിന്ന് ചോര്‍ന്ന വിഷവാതകത്തിന്‍റെ ആഘാതങ്ങള്‍ അഞ്ച് ലക്ഷം പേരെയാണ് ബാധിച്ചത്. ദുരന്തത്തിന്‍റെ ആദ്യ ദിനത്തില്‍ താന്‍ 875 പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയെന്നും ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്ന ഡോ. ഡി കെ സത്‌പതി പറഞ്ഞു. ദുരന്തത്തിലെ അതിജീവിതരുടെ കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 18,000 പോസ്‌റ്റ്‌മോര്‍ട്ടം താന്‍ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തെ അതിജീവിച്ച ഗര്‍ഭിണികളില്‍ വിഷവാതകമുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നിരാകരിച്ചെന്നും അദ്ദേഹം വ്യക്താക്കി. ഗര്‍ഭസ്ഥ ശിശുക്കളിലേക്ക് ഗര്‍ഭാവരണം (പ്ലാസന്‍റെ) കടന്ന് കീടനാശിനിയുടെ ആഘാതങ്ങള്‍ എത്തില്ലെന്നും കമ്പനി അവകാശപ്പെട്ടു.

എന്നാല്‍ ദുരന്തത്തില്‍ മരിച്ച ഗര്‍ഭിണികളുടെ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ അമ്മയുടെ ശരീരത്തില്‍ കണ്ടെത്തിയ അന്‍പത് ശതമാനം വിഷവാതകവും ഗര്‍ഭസ്ഥശിശുവിലും കണ്ടെത്തിയിരുന്നു. അതിജീവിച്ച അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളിലും വിഷവാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായി. ഇത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും ബാധിച്ചു. ഇതേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ എന്ത് കൊണ്ട് നിര്‍ത്തി വച്ചെന്നും സത്‌പതി ചോദിച്ചു. ഇത് അടുത്ത തലമുറകളിലേക്കും പടരുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന മീഥൈല്‍ ഐസോസയനേറ്റ് വെള്ളവുമായി ചേരുമ്പോള്‍ നിരവധി വാതകങ്ങള്‍ ഉണ്ടാകുന്നത്. ഇവയില്‍ ചിലത് അര്‍ബുദം, രക്തസമ്മര്‍ദ്ദം, കരള്‍ നാശം എന്നിവയിലേക്ക് നയിച്ചേക്കാം. സത്പതിക്ക് പുറമെ 1984ലെ ദുരന്തത്തില്‍ ആദ്യമായി ചികിത്സ നടത്തിയ മുതിര്‍ന്ന ഡോക്‌ടര്‍മാര്‍, അടിയന്തര വാര്‍ഡുകളില്‍ സേവനമനുഷ്‌ഠിച്ചവര്‍, കൂട്ട സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചെന്ന് ഭോപ്പാലിലെ വിവരാവകാശക സംഘമായ രചന ദിന്‍ഗ്ര അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  20 hours ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  20 hours ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  21 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  21 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  21 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  a day ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  a day ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  a day ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  a day ago