HOME
DETAILS

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

  
Web Desk
November 28, 2024 | 11:08 AM

Kapil Sibal Criticizes Hindu Senas Claim Over Ajmer Dargah

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗക്കുമേല്‍ അവകാശമുന്നയിച്ച് ഹിന്ദു സേന രംഗത്തെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി  രാജ്യസഭാ എം.പി കപില്‍ സിബല്‍.

രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് കപില്‍ പ്രതികരിച്ചു. നമ്മുടെ രാജ്യത്തെ ഇതെങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എക്‌സ്‌പോസ്റ്റിലൂടെയാണ് കപിലിന്റെ പ്രതികരണം. 

'ആശങ്കാജനകമാണ്. അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രം എന്നതാണ് ഏറ്റവും പുതിയ അവകാശ വാദം. എവിടേക്കാണ് നാം ഈ രാജ്യത്തെ കൊണ്ടുപോകുന്നത്. എന്തു കൊണ്ടാണ്. അതും കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ ശിവക്ഷേത്രമാണെന്നാണ് ഹിന്ദു ശിവസേനയുടെ അവകാശവാദം. ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്.  ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

 ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സര്‍വേ നടത്തണമെന്നും അവിടെ ആരാധന നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ദര്‍ഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നീ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ദര്‍ഗ കമ്മിറ്റിക്കും എ.എസ്.ഐക്കും നോട്ടിസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ ഡിസംബര്‍ 20ന് വീണ്ടും വാദം കേള്‍ക്കും. ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് സംഭലില്‍ ശാഹി ജമാ മസ്ജിദില്‍ കോടതി ഉത്തരവിനു പിന്നാലെ സര്‍വേ നടത്താനെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Rajya Sabha MP Kapil Sibal condemns Hindu Sena's claim over Ajmer Dargah, calling such incidents concerning. He questions the direction in which the country is heading, expressing his views via an Ex post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  6 days ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  6 days ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  6 days ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 days ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  6 days ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  6 days ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  6 days ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  6 days ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  6 days ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  6 days ago