HOME
DETAILS

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

  
Web Desk
November 28, 2024 | 11:08 AM

Kapil Sibal Criticizes Hindu Senas Claim Over Ajmer Dargah

ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗക്കുമേല്‍ അവകാശമുന്നയിച്ച് ഹിന്ദു സേന രംഗത്തെത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി  രാജ്യസഭാ എം.പി കപില്‍ സിബല്‍.

രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് കപില്‍ പ്രതികരിച്ചു. നമ്മുടെ രാജ്യത്തെ ഇതെങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. എക്‌സ്‌പോസ്റ്റിലൂടെയാണ് കപിലിന്റെ പ്രതികരണം. 

'ആശങ്കാജനകമാണ്. അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രം എന്നതാണ് ഏറ്റവും പുതിയ അവകാശ വാദം. എവിടേക്കാണ് നാം ഈ രാജ്യത്തെ കൊണ്ടുപോകുന്നത്. എന്തു കൊണ്ടാണ്. അതും കേവലം രാഷ്ട്രീയലാഭത്തിന് വേണ്ടി' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ ശിവക്ഷേത്രമാണെന്നാണ് ഹിന്ദു ശിവസേനയുടെ അവകാശവാദം. ദര്‍ഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്.  ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

 ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഇവിടെ സര്‍വേ നടത്തണമെന്നും അവിടെ ആരാധന നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ദര്‍ഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നീ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ദര്‍ഗ കമ്മിറ്റിക്കും എ.എസ്.ഐക്കും നോട്ടിസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ ഡിസംബര്‍ 20ന് വീണ്ടും വാദം കേള്‍ക്കും. ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആരാധന നടത്താന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് സംഭലില്‍ ശാഹി ജമാ മസ്ജിദില്‍ കോടതി ഉത്തരവിനു പിന്നാലെ സര്‍വേ നടത്താനെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Rajya Sabha MP Kapil Sibal condemns Hindu Sena's claim over Ajmer Dargah, calling such incidents concerning. He questions the direction in which the country is heading, expressing his views via an Ex post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  9 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  9 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  9 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  9 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  9 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  9 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  9 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  9 days ago