HOME
DETAILS

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

  
Web Desk
December 07, 2024 | 2:01 PM

Gujarat Panchmahal Sessions Court acquits Muslim youth in fake cow slaughter case action against police

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതി.  ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലിസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് കോടതി എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പൊലിസിനെതിരെ രൂക്ഷ വിമർശനമാണ് വ്യാജ കേസ് കെട്ടിച്ചമച്ചതിന് നടത്തിയിട്ടുള്ളത്. 

2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവർക്കെതിരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം കിട്ടുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്. യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പൊലിസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പൊലിസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട് . 

ക്രോസ് വിസ്താരത്തിനിടയിൽ പൊലിസുകാർ കോടതിയിൽ നൽകിയ മൊഴിയിൽ തന്നെ പശുക്കളെ വളർത്താനായി യുവാക്കൾ കൊണ്ടുപോയതാണെന്ന് വ്യക്തമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റർ വരെ അകലെയുള്ളവരാണെന്നും കോടതി വിലയിരുത്തി. പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരിച്ച് നൽകാനും കോടതി നിർദ്ദേശിച്ചു. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക്  80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർബന്ധിത മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ

National
  •  16 days ago
No Image

നേപ്പാളിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബസ് നദിക്കരയിലേക്ക് മറിഞ്ഞു: ബ്രിട്ടീഷ് പൗരനടക്കം 19 പേർക്ക് ദാരുണാന്ത്യം

latest
  •  16 days ago
No Image

സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ഉത്തരവ്; രേഖകൾ കൃത്യമല്ലെങ്കിൽ പ്രവാസികൾക്കും പണി കിട്ടും

Kuwait
  •  16 days ago
No Image

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ അപകടം; മരണം നാലായി

Kerala
  •  16 days ago
No Image

ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോൽവിയിലും തലയുയർത്തി ബുംറ 

Cricket
  •  16 days ago
No Image

യുഎഇയിൽ വെള്ളി നിക്ഷേപം ഇനി എളുപ്പം; എമിറേറ്റ്‌സ് എൻബിഡി സിൽവർ ബാറുകൾ എങ്ങനെ വാങ്ങാം?

uae
  •  16 days ago
No Image

മാർച്ച് 6-ന് പ്രധാനമന്ത്രി കൊച്ചിയിൽ; എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

Kerala
  •  16 days ago
No Image

ധോണിയുടെ മണ്ണിൽ അടിച്ചുകയറാൻ സഞ്ജു; ലോകകപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ മലയാളി താരം?

Cricket
  •  16 days ago
No Image

കണ്ണൂരിൽ പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം: പത്തോളം പേർ ചേർന്ന് ചവിട്ടി വീഴ്ത്തി; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബം

Kerala
  •  16 days ago
No Image

യുഎഇയിൽ അനുമതിയില്ലാതെ സംഭാവന ശേഖരിച്ചാൽ 5 ലക്ഷം ദിർഹം പിഴയും ജയിൽശിക്ഷയും; മുന്നറിയിപ്പുമായി അധികൃതർ

uae
  •  16 days ago