HOME
DETAILS

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

  
Web Desk
December 07, 2024 | 2:01 PM

Gujarat Panchmahal Sessions Court acquits Muslim youth in fake cow slaughter case action against police

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതി.  ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലിസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് കോടതി എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പൊലിസിനെതിരെ രൂക്ഷ വിമർശനമാണ് വ്യാജ കേസ് കെട്ടിച്ചമച്ചതിന് നടത്തിയിട്ടുള്ളത്. 

2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവർക്കെതിരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം കിട്ടുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്. യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പൊലിസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പൊലിസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട് . 

ക്രോസ് വിസ്താരത്തിനിടയിൽ പൊലിസുകാർ കോടതിയിൽ നൽകിയ മൊഴിയിൽ തന്നെ പശുക്കളെ വളർത്താനായി യുവാക്കൾ കൊണ്ടുപോയതാണെന്ന് വ്യക്തമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റർ വരെ അകലെയുള്ളവരാണെന്നും കോടതി വിലയിരുത്തി. പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരിച്ച് നൽകാനും കോടതി നിർദ്ദേശിച്ചു. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക്  80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം-ബിജെപി അന്തർധാര സജീവം; ഇടനിലക്കാരനായി ട്വന്റി-20; വിമർശിച്ച് കെ.സി. വേണുഗോപാൽ

Kerala
  •  3 days ago
No Image

ആദ്യ മത്സര 'തോൽവി ശാപം' അവസാനിപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നു; അഞ്ചുതവണ ചാമ്പ്യന്മാരായ ടീമിനെ ഉലയ്ക്കുന്ന 3 പ്രധാന പ്രതിസന്ധികൾ ഇവയാണ്!

Cricket
  •  3 days ago
No Image

ഗൂഗിളിൽനിന്ന് ലിലിയൻ റിങ്കൺ ആപ്പിളിലേക്ക്; എ.ഐ വിഭാഗത്തിന് പുതിയ കരുത്ത്

Tech
  •  3 days ago
No Image

ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍.പി.ജി സിലിണ്ടറുകള്‍ മോഷണം പോയി, 22 എണ്ണവും കാലിക്കുറ്റികള്‍

National
  •  3 days ago
No Image

ഫലസ്തീൻ മണ്ണിൽ മാധ്യമപ്രവർത്തനം എന്നത് വെറുമൊരു ജോലിയല്ല, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള ധീരമായ പോരാട്ടമാണ്; ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് കരുത്തായി യുനെസ്കോ

International
  •  3 days ago
No Image

ബിഹാറിൽ നോമ്പുകാരിയെ മർദിച്ചുകൊലപ്പെടുത്തിയ സംഭവം: പ്രതികളെ പിടികൂടാതെ പൊലിസ്; കൈക്കൂലി വാങ്ങിയതായി ആക്ഷേപം

National
  •  3 days ago
No Image

ഡേറ്റിംഗ് ആപ്പിൽ 'ഷെറി' വിരിച്ച സുന്ദരക്കെണി; യുവാവിനെ തട്ടിക്കൊണ്ടുപോയി 7 ലക്ഷം കവർന്നു; പെൺകുട്ടിയടക്കം അഞ്ചംഗ സംഘം പിടിയിൽ

crime
  •  3 days ago
No Image

'നുണേശനോ', 'നുണറായി'യോ എന്നറിയാം; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

തലശ്ശേരി ഫസൽ വധം: ഒന്നാം പ്രതിയായ കാരായി രാജനെ സ്ഥാനാർഥിയാക്കിയത് വെല്ലുവിളി; സി.പി.എമ്മിനെതിരെ ഫസലിന്റെ ഭാര്യ

Kerala
  •  3 days ago
No Image

ഒരുമാസത്തിനിടെ ഇറാനില്‍ ഇസ്‌റാഈലും യു.എസും കൊന്നുകളഞ്ഞത് 230ലേറെ കുഞ്ഞുമക്കളെ

International
  •  3 days ago