HOME
DETAILS

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

  
Web Desk
December 09, 2024 | 3:43 AM

 Archaeological Survey of India Demands Control Over Waqf Registered Monuments in India12

ന്യൂഡല്‍ഹി: വഖഫായി രജിസ്റ്റര്‍ ചെയ്ത സ്മാരകങ്ങളുടെ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). ആവശ്യം എ.എസ്.ഐ വഖഫ് ഭേദഗതി ബില്‍ പരിസോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) മുന്നില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഫിറോസ് ഷാ കോട്‌ലാ ജുമാ മസ്ജിദിന്റെ അടക്കം നിയന്ത്രണമാണ് എ.എസ്.ഐ ആവശ്യപ്പെടുന്നത്.

 250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തതായി ഒരു ആഭ്യന്തര സര്‍വേയില്‍ എ.എസ്.ഐ കണ്ടെത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ചുള്ള 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുള്ള നിരവധി സ്മാരകങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. എസ്.എസ്.ഐ അനഃധികൃതമായി  കൈവശം വെച്ച വഖഫ് സ്വത്തുക്കള്‍ എന്നാണ് സച്ചാര്‍ കമ്മിറ്റി ഇതിനെ പരാമര്‍ശിച്ചത്. 

ഈ 172 സ്ഥലങ്ങളും ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളല്ല. എന്നാല്‍ ഫിറോസ്ഷാ കോട്‌ലയിലെ ജുമാമസ്ജിദ്, ആര്‍കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹോസ് ഖാസ് മസ്ജിദ്, ഈദ്ഗാഹ് തുടങ്ങി ഡല്‍ഹിയിലെ ചരിത്രപ്രധാനമായ ചില സ്ഥലങ്ങള്‍ ഇതിലുണ്ട്. സ്മാരകങ്ങള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നതായും സ്രോതസ്സുകള്‍ പറയുന്നു.

സെപ്റ്റംബറില്‍ നടന്ന ജെപിസിയുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയില്‍ 120 സ്മാരകങ്ങളുടെ പട്ടികയാണ്  എ.എസ്.ഐ സമര്‍പ്പിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്  സംരക്ഷിത സ്ഥാപനങ്ങളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തത് 250 ആയി ലിസ്റ്റ് ചെയ്തതെന്നും എ.എസ്.ഐ അവകാശപ്പെടുന്നു.   സ്മാരകങ്ങളില്‍ പലതും വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി അവരുടെ സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തതാണെന്നും സമിതിക്കു മുന്നില്‍ ആരോപിക്കാനാണ് എ.എസ്.ഐ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago