HOME
DETAILS

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

  
Web Desk
December 09 2024 | 03:12 AM

 Archaeological Survey of India Demands Control Over Waqf Registered Monuments in India12

ന്യൂഡല്‍ഹി: വഖഫായി രജിസ്റ്റര്‍ ചെയ്ത സ്മാരകങ്ങളുടെ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). ആവശ്യം എ.എസ്.ഐ വഖഫ് ഭേദഗതി ബില്‍ പരിസോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) മുന്നില്‍ വെക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഫിറോസ് ഷാ കോട്‌ലാ ജുമാ മസ്ജിദിന്റെ അടക്കം നിയന്ത്രണമാണ് എ.എസ്.ഐ ആവശ്യപ്പെടുന്നത്.

 250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തതായി ഒരു ആഭ്യന്തര സര്‍വേയില്‍ എ.എസ്.ഐ കണ്ടെത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലയെക്കുറിച്ചുള്ള 2006 ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയിട്ടുള്ള നിരവധി സ്മാരകങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. എസ്.എസ്.ഐ അനഃധികൃതമായി  കൈവശം വെച്ച വഖഫ് സ്വത്തുക്കള്‍ എന്നാണ് സച്ചാര്‍ കമ്മിറ്റി ഇതിനെ പരാമര്‍ശിച്ചത്. 

ഈ 172 സ്ഥലങ്ങളും ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളല്ല. എന്നാല്‍ ഫിറോസ്ഷാ കോട്‌ലയിലെ ജുമാമസ്ജിദ്, ആര്‍കെ പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹോസ് ഖാസ് മസ്ജിദ്, ഈദ്ഗാഹ് തുടങ്ങി ഡല്‍ഹിയിലെ ചരിത്രപ്രധാനമായ ചില സ്ഥലങ്ങള്‍ ഇതിലുണ്ട്. സ്മാരകങ്ങള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നതായും സ്രോതസ്സുകള്‍ പറയുന്നു.

സെപ്റ്റംബറില്‍ നടന്ന ജെപിസിയുമായുള്ള നാലാമത്തെ കൂടിക്കാഴ്ചയില്‍ 120 സ്മാരകങ്ങളുടെ പട്ടികയാണ്  എ.എസ്.ഐ സമര്‍പ്പിച്ചിരുന്നത്. പിന്നീട് വിവിധ സര്‍ക്കിളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്  സംരക്ഷിത സ്ഥാപനങ്ങളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തത് 250 ആയി ലിസ്റ്റ് ചെയ്തതെന്നും എ.എസ്.ഐ അവകാശപ്പെടുന്നു.   സ്മാരകങ്ങളില്‍ പലതും വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി അവരുടെ സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തതാണെന്നും സമിതിക്കു മുന്നില്‍ ആരോപിക്കാനാണ് എ.എസ്.ഐ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  a day ago
No Image

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ

crime
  •  a day ago
No Image

ഗോള്‍ഡ് കോയിന്‍ പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം

Kuwait
  •  a day ago
No Image

വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  a day ago
No Image

ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം

Kerala
  •  a day ago
No Image

സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി

Kerala
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്

uae
  •  a day ago
No Image

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്

uae
  •  a day ago
No Image

'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍

International
  •  a day ago