HOME
DETAILS

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

  
ബാസിത് ഹസന്‍
December 11 2024 | 07:12 AM

Unqualified Candidates were promoted by flouting the norms in kseb

തൊടുപുഴ: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് പവര്‍ ഹൗസുകളിലടക്കം അപകടനിരക്ക് ഉയരാന്‍ കാരണമെന്ന വിലയിരുത്തലുമായി കെ.എസ്.ഇ.ബി. മസ്ദൂര്‍ ലൈന്‍മാനായതും ഐ.ടി.ഐ ക്കാര്‍ എന്‍ജിനീയറായതുമാണ് ഈ മേഖലയില്‍ അപകടനിരക്ക് കൂടാന്‍ കാരണമെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു.1956 ലെ വൈദ്യുതി നിയമത്തിന് വിരുദ്ധവുമാണ് ഇത്തരത്തിലുള്ള നടപടികള്‍.

ബോര്‍ഡില്‍ വര്‍ക്ക്‌മെന്‍ തസ്തികയില്‍ നിന്നും ഓഫിസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പെര്‍ഫോമന്‍സ് അപ്രൈസല്‍ റിപ്പോര്‍ട്ടിങ് സിസ്റ്റം കൊണ്ടുവരാന്‍ 2022 ല്‍ സി.എം.ഡി ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. പലപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോര്‍ഡില്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് 1179 മീറ്റര്‍ റീഡര്‍മാരെ ഒറ്റയടിക്ക് സബ് എന്‍ജിനീയര്‍മാരാക്കി. അഞ്ച് വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയെന്നത് മാത്രമായിരുന്നു മാനദണ്ഡം. ഇവരില്‍ പലരും ഇപ്പോള്‍ അസി. എന്‍ജിനീയര്‍മാരാണ്.


മീറ്റര്‍ റീഡിങ് ആന്റ് സ്‌പോട്ട് ബില്ലര്‍ എന്ന തസ്തികക്കാരുടെ ജോലി പൂര്‍ണമായും ക്ലറിക്കലാണ്. സാങ്കേതിക മികവ് ഇതിന് ഒട്ടും ആവശ്യമില്ല. സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വയര്‍മാന്‍, ഇലക്ടീഷ്യന്‍ കോഴ്‌സ് പാസായവരാണ് ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. സബ് എന്‍ജിനീയര്‍മാരുടെ ജോലി അങ്ങേയറ്റം സാങ്കേതിക മികവ് പുലര്‍ത്തേണ്ടതാണ്. 11 കെ.വി പോലുള്ള ഹൈ വോള്‍ട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം നല്‍കേണ്ടത് സബ് എന്‍ജിനീയര്‍മാരാണ്. എന്നാല്‍ ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എന്‍ജിനീയര്‍മാരായിരിക്കുന്നത്. വിതരണ ലൈനുകളിലെ വോള്‍ട്ടേജ് സംബന്ധിച്ചോ നിയന്ത്രണം സംബന്ധിച്ചോ ഇക്കൂട്ടര്‍ക്ക് പ്രായോഗികജ്ഞാനമില്ല. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ യോഗ്യത വേണമെന്ന് 1956 ലെ വൈദ്യുതി നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഹൈവോള്‍ട്ടേജ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കുറഞ്ഞ യോഗ്യത ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ്. ഈ നിയമത്തിനെല്ലാം പുല്ലുവില നല്‍കിയാണ് വൈദ്യുതി ബോര്‍ഡും യൂനിയനുകളും തമ്മിലുള്ള ധാരണപ്രകാരം യോഗ്യതയില്ലാത്തവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കിയത്.
ഇതിനിടെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്ര പവര്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ക്കര്‍, ലൈന്‍മാന്‍, ഓവര്‍സിയര്‍, സബ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് 12 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. മൂലമറ്റം പെറ്റാര്‍ക്കിലും കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം റീജ്യനല്‍ സെന്ററുകളിലുമാണ് പരിശീലനം നല്‍കുന്നത്.


മീറ്റര്‍ റീഡര്‍ര്‍ സബ് എന്‍ജിനീയര്‍

ഏതാനും വര്‍ഷം മുമ്പ് 1179 മീറ്റര്‍ റീഡര്‍മാരെ ഒറ്റയടിക്ക് സബ് എന്‍ജിനീയര്‍മാരാക്കിയിരുന്നു. മീറ്റര്‍ റീഡിങ് ആന്റ് സ്‌പോട്ട് ബില്ലര്‍ എന്ന തസ്തികക്കാരുടെ ജോലി പൂര്‍ണമായും ക്ലറിക്കലായിരിക്കെയാണ് ഈ ജോലി ചെയ്തിരുന്നവര്‍ 11 കെ.വി പോലുള്ള ഹൈ വോള്‍ട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട സബ് എന്‍ജിനീയറുടെ ചുമതലയിലെത്തുന്നത്. ചെറിയ വയറിങ് ജോലിയെക്കുറിച്ചു പോലും ധാരണയില്ലാത്തവരാണ് പ്രമോഷനിലൂടെ സബ് എന്‍ജിനീയര്‍മാരായിരിക്കുന്നത്.


പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നര ലക്ഷം ശമ്പളം

വൈദ്യുതി ബോര്‍ഡില്‍ പത്താം ക്ലാസ് തോറ്റവര്‍ പോലും കൈപ്പറ്റുന്നത് മാസം ഒന്നര ലക്ഷം വരെ ശമ്പളം. സബ് എന്‍ജിനീയര്‍ ഗ്രേഡില്‍ പത്താം ക്ലാസ് തോറ്റ 451 പേര്‍ ഒരു ലക്ഷത്തിലേറെ ശമ്പളം കൈപ്പറ്റുന്നുണ്ട്. പത്താം ക്ലാസ് തോറ്റ 451 പേര്‍ സബ് എന്‍ജിനീയര്‍ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി. അവരുടെ ശമ്പളം 1,33, 695 രൂപയാണ്. സബ് എന്‍ജീനീയറേക്കാള്‍ ഉയര്‍ന്ന ഗ്രേഡില്‍ പത്താം ക്ലാസ് തോറ്റ 34 പേരുണ്ട്. അവരുടെ ശമ്പളം 1,43,860 രൂപയാണെന്നും തൊടുപുഴ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഷാജി ഈപ്പന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

Unqualified Candidates were promoted by flouting the norms in kseb



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; ആദ്യഘട്ട വധശിക്ഷയില്‍ 5 പേരെ തൂക്കിക്കെന്നു, അവസാന നിമിഷം കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നുപേര്‍

Trending
  •  a day ago
No Image

പവന്‍ 60000 തൊടാന്‍ 400 കൂടി; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Business
  •  a day ago
No Image

'ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ വന്നു' പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, നിര്‍വികാരയായി വിധി കേട്ട് ഗ്രീഷ്മ

Kerala
  •  a day ago
No Image

'മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല' വിധി ന്യായത്തില്‍ കോടതി

Kerala
  •  a day ago
No Image

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവ്

Kerala
  •  a day ago
No Image

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

International
  •  a day ago
No Image

സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ്;  സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി രക്ഷിതാക്കള്‍

Kerala
  •  a day ago
No Image

സെയ്ഫ് അലിഖാനെ അക്രമിച്ചകേസ്: പ്രതി വീട്ടിനുള്ളിലെത്തിയത് എ.സി ദ്വാരം വഴി, കയറിയത് നടന്റെ വീടാണെന്ന് അറിയാതെ

National
  •  a day ago
No Image

പ്രണയം..ജൂസ് ചലഞ്ച്..കഷായത്തില്‍ വിഷം; ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് 

Kerala
  •  a day ago
No Image

ഗസ്സന്‍ തെരുവുകളിലെ സന്തോഷാരവങ്ങളില്‍ നിറസാന്നിധ്യമായി ഹമാസ്;  ഒന്നരക്കൊല്ലമായി നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നുവെന്ന് നെതന്യാഹുവിനോട് ഇസ്‌റാഈലികള്‍

International
  •  a day ago