
ഡോ. ഹുസാം അബൂ സഫിയ ഗസ്സയുടെ പോരാട്ട വീര്യത്തിന്റെ മറ്റൊരു പേര്

ഇസ്റാഈല്‍ സൈന്യത്തിന് നേരെ തെല്ലും കൂസാതെ തല ഉയര്‍ത്തി പിടിച്ച് നടന്ന് മുന്നേറിയ മനുഷ്യന്. വെള്ള കോട്ടണിഞ്ഞ് തകര്‍ന്നടിഞ്ഞ കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയിലൂടെ തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇസ്റാഈല്‍ സൈനികര്‍ക്കു മുന്നിലേക്ക് നടന്നു കയറിയ പോരാളി. എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല... എന്റെ ജനങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇസ്റാഈല്‍ ടാങ്കറുകള്‍ക്ക് മുന്നിലേക്ക് നടന്നടുത്തത്.
വടക്കന്‍ ഗസ്സയിലെ അവസാനത്തെ ആശുപത്രിയായ കമാല്‍ അദ്വാന് ആശുപത്രിയുടെ ജനറല്‍ ഡയറക്ടറും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹുസാം അബൂ സഫിയ. ഇസ്റാഈല്‍ തടവിലാക്കുന്നതിന് മുന്‍പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് മുകളില്‍ പറഞ്ഞത്. ഗസ്സയിലെ കമാല്‍ അദ്വാന് ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ആണ് അദ്ദേഹം..ഇദ്ദേഹം തന്നെയാണ് ആ ആശുപത്രിയുടെ ഡയറക്ടറും.
'ഒരിക്കലും ഓടിപ്പോകില്ല, എന്റെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും, ഗസ്സ ഞങ്ങളുടെ മാതൃഭൂമിയാണ്. ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും എല്ലാമെല്ലാമാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും പോലെ ഗസ്സയിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യം വേണം. ഇവിടെ ഈ ആശുപത്രിയില്‍ തുടരുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നറിയാം... എങ്കിലും അവസാനം വരെയും ഇവിടം വിട്ടുപോകില്ല'- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഡോ. ഹുസാം പറയുന്നത് ഇങ്ങനെ.
1973 നവംബര്‍ 21 ന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാംപിലാണ് അദ്ദേഹത്തിന്റെ ജനനം. 1948 അഷ്കെലോണ്‍ ജില്ലയിലെ ഫലസ്തീന് പട്ടണമായ ഹമാമയില്‍ നിന്ന് കുടിയിറക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. പീഡിയാട്രിക്സിലും നിയോനറ്റോളജിയിലും ബിരുദാനന്തര ബിരുദവും ഫലസ്തീന് ബോര്‍ഡ് സര്‍ട്ടിഫിക്കേഷനും അദ്ദേഹം നേടിയിട്ടുണ്ട്.
2023 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മേല്‍ ഇസ്റാഈല്‍ ബോംബിട്ടു. ആശുപത്രി ഒഴിയണമെന്ന് നിരവധി തവണ ഇസ്റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കമാല്‍ അദ്വാന് ഒഴിയാന്‍ ഹുസാം അബൂ സഫിയ കൂട്ടാക്കിയില്ല. വ്യോമാക്രമണം നടത്തുന്നതിനിടെ പ്രദേശത്തെ ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇസ്റാഈല്‍ നിര്‍ത്തലാക്കിയിരുന്നു. ഷെല്ലാക്രമണം നടത്തി നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കി.
ആശുപത്രിയിലെ ഓക്സിജന്‍ നല്കുന്ന ജനറേറ്റര്‍ അവര്‍ ഓഫ് ചെയ്തു...ഐസിയുവില്‍ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ ജീവനെടുത്തു. ഇതെല്ലാം കഴിഞ്ഞ് എല്ലാ രോഗികളെയും ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് കൊണ്ടു വരാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ അബൂ സഫിയയെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അന്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ 21കാരനായ മകന് ഇബ്രാഹിമിനെ കൊലപ്പെടുത്തി. ആശുപത്രി വിടാന്‍ വിസമ്മതിച്ചതിന് ശിക്ഷയായി മകനെ കൊലപ്പെടുത്തിയെന്നായിരുന്നു അബൂ സഫിയയുടെ പ്രതികരണം. ആശുപത്രി വളപ്പിലെ താത്കാലിക ശ്മാശാനത്തില്‍ മകനെ ഖബറടക്കുകയും ചെയ്തു.
ദിവസേന ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് വീഡിയോയിലൂടെ ലോകത്തെ അറിയിക്കുകയും ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടലിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ഹുസാം അബൂ സഫിയ.
നവംബറില്‍ ഇസ്റാഈല്‍ വീണ്ടും ആശുപത്രി ആക്രമിച്ചു.അതൊരു ഡ്രോണ്‍ ആക്രമണമായിരുന്നു.അത് സഫിയയുടെ ഓഫിസിന്റെ നേര്‍ക്കായിരുന്നു, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.ആശുപത്രിക്കിടക്കയില്‍ കിടക്കും നേരം സഫിയ വാട്സാപ്പില്‍ ഇപ്രകാരം സന്ദേശം കുറിച്ചു.
'ഇതൊന്നും ഞങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോകുന്നില്ല. എന്റെ ജോലിസ്ഥലത്തു നിന്നാണ് എനിയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. ഇത് ഞാന്‍ ബഹുമതിയായി കാണുന്നു...എന്റെ ചോരയ്ക്ക് എന്റെ സഹപ്രവര്‍ത്തകരുടെയോ ഞങ്ങള്‍ ചികിത്സിക്കുന്ന ആളുകളുടെയോ ചോരയേക്കാള്‍ യാതൊരു മേന്മയും ഇല്ല...ഞാന്‍ സുഖം പ്രാപിച്ചാല്‍ ഉടനേ തന്നെ ഞാന്‍ എന്റെ രോഗികളുടെ അടുത്തെത്തും...'അദ്ദേഹം അന്ന് പറഞ്ഞത് വെറും വാക്കുകളായിരുന്നില്ല.
ഡിസംബര്‍ 23ന് ആശുപത്രി വീണ്ടും ആക്രമിക്കപ്പെട്ടു. ഐസിയുവിലേക്ക് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു കയറി...പ്രസവ വാര്‍ഡും ഓപ്പറേഷന് വാര്‍ഡുകളും ഒക്കെ തകര്‍ക്കപ്പെട്ടു. ആശുപത്രിയുടെ നഴ്സറി, പ്രസവ വാര്‍ഡ് എന്നിവയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. എന്നിട്ടും ആശുപത്രി അടയ്ക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത ദിവസം ഇസ്റാഈല്‍ സൈന്യം വീണ്ടും ആശുപത്രിയില്‍ എത്തി.ആശുപത്രിയില്‍ നിന്ന് എത്രയും വേഗം രോഗികളെ മുഴുവനും പുറത്താക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹവും മറ്റു ജീവനക്കാരും ഭീഷണിക്ക് വഴങ്ങിയില്ല. സൈന്യം
ഓക്സിജന്‍ സപ്ലൈ ഓഫ് ചെയ്തു. ഐസിയുവില്‍ കിടന്നിരുന്ന രോഗികള്‍ ശ്വാസം കിട്ടാതെ അപ്പോള്‍ തന്നെ മരിച്ചു...
തൊട്ടടുത്ത ദിവസം സൈന്യം ഡോ. ഹുസാം അബു സഫിയയെ പിടിച്ചു കൊണ്ടുപോയി.
ഇസ്റാഈലിന്റെ തടങ്കല്‍ പാളയത്തിലാണ് ഡോ.ഹുസാം അബൂ സഫിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമാല്‍ അദ്വാനില് നിന്ന് ഇസ്റാഈല്‍ സൈന്യം പിടികൂടിയ ശേഷം അദ്ദേഹത്തെ പുറംലോകം കണ്ടിട്ടില്ല . മനുഷ്യാവകാശ സംഘടനകളടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെടുമ്പോള്‍ ഹമാസ് തീവ്രവാദിയെന്ന പതിവ് വാദങ്ങള്‍ നിരത്തുകയാണ് ഇസ്റാഈല്‍.
സ്വന്തം മകന് കണ്മുന്നില് കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടിട്ടും, തനിക്ക് ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടും, കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പട്ടാളം പിടിച്ചു കൊണ്ടു പോയിട്ടും, അര ഡസനോളം തവണ പട്ടാളം ആശുപത്രി ആക്രമിച്ചിട്ടും രോഗികളെ ചികിത്സിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യനാണ് അദ്ദേഹം. ഫലസ്തീന് പോരാട്ട വീര്യത്തിന്റെ അനേകായിരം നേര്‍ചിത്രങ്ങളില്‍ ഒന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
Kerala
• 2 days ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 2 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 2 days ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 2 days ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 2 days ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന് അന്തരിച്ചു
National
• 2 days ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 2 days ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 2 days ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 2 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 2 days ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 2 days ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 2 days ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 2 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 2 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 2 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 3 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 3 days ago
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Kerala
• 3 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 3 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 2 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 2 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 2 days ago