
കോൺഗ്രസും എസ്പിയും കൂടി വരുമ്പോൾ ബിജെപിയുടെ കളി നിൽക്കും

News Desk
1980 കളുടെ ഒടുവിൽ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച എൽ.കെ അദ്വാനി രഥയാത്ര നടത്തിവരുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബിൻ്റെ ഇടപെടലിനെ തുടർന്ന് ആണ് 1991ലെ ആരാധനാലയ സംരക്ഷണനിയമം അഥവാ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് നിലവിൽ വന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബാബരി മസ്ജിദ് ഒഴികെയുള്ള ഏത് ആരാധനാലയത്തിന്റെയും ഉടമകൾ ആരാണോ അവരിൽ തന്നെ നിക്ഷിപ്തമാക്കുന്ന നിയമമായിരുന്നു അത്.
ഈ നിയമം നിലനിൽക്കെ സംഭൽ, ഗ്യൻ വാപി, ഈദ്ഗാഹ് മസ്ജിദ്, ശംസി മസ്ജിദ്... അങ്ങനെ ഓരോ പുതിയ പുതിയ പള്ളികൾക്ക് മേൽ ഹിന്ദുത്വ വാദികൾ അവകാശ വാദം ഉന്നയിച്ച് കൊണ്ടിരിക്കുന്നത് രാജ്യത്തെ കൂടുതൽ അരക്ഷിതം ആക്കും എന്നതിൽ സംശയം ഇല്ല. ഫലം വർഗ്ഗീയ ധ്രുവീകരണത്തിലൂടെ ബിജെപി കൂടുതൽ രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യും. കേവലം രണ്ട് സീറ്റുകളിൽ മത്രം ഒതുങ്ങിയ ഹിന്ദുത്വ രാഷ്ട്രീയ പ്രതിനിധികൾക്ക് പിന്നീട് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കുന്ന വിധത്തിലേക്ക് കര്യങ്ങൾ എത്താൻ കാരണമായത് ബാബരി മസ്ജിദ് പൊളിച്ചു അവിടെ രാമക്ഷേത്രം നിർമിക്കുക എന്ന ആശയം മുന്നോട്ടുവച്ചുള്ള വർഗ്ഗീയ പ്രചരണം ആയിരുന്നുവെന്ന് കോൺഗ്രസ് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ആണ് തങ്ങളുടെ സർക്കാരിൻ്റെ കാലത്ത് വന്ന നിയമം ഇപ്പൊൾ ബിജെപി സർക്കാരിൻ്റെ കാലത്ത് നോക്കി കുത്തി ആകുമ്പോൾ കോൺഗ്രസ് സട കുടഞ്ഞു എഴുന്നേൽക്കുന്നത്. അവർ സമാജ് വാദി പാർട്ടിയെയും കൂട്ടി ആരാധനാലയ നിയമം സംരക്ഷിക്കാൻ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുക ആണ്.
ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജിയിൽ കോൺഗ്രസും എസ്.പിയും കക്ഷിചേരുകയാവും ചെയ്യുക. കുറ്റമറ്റ ആരാധനാലയനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ടുകക്ഷികളും സുപ്രിംകോടതിയിൽ ഹരജിനൽകുമെന്ന് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു . ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം ഉയർന്നതിന് പിന്നാലെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഓരോന്നായി അവകാശവാദം ഉന്നയിച്ച് തീവ്രഹിന്ദുത്വവാദികൾ രംഗത്തുവന്നുകൊണ്ടിരിക്കെ ഇൻഡ്യാ മുന്നണി സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കാൻ ആയിരുന്നു ആദ്യം ആലോചിച്ചത്. എന്നാല് മുന്നണിയിലെ ശിവ് സേനയുടെ താൽപര്യം ഇല്ലായ്മ കാരണം ആണ് ഇപ്പൊൾ കോൺഗ്രസും എസ്.പിയും സ്വന്തംനിലക്ക് സുപ്രിംകോടതിയെ സമീപിക്കുന്നത്.
ആരാധനാലയങ്ങളുടെ ഘടന മാറ്റുന്നത് തടയുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഒരുകൂട്ടം ഹരജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് മുമ്പാകെയുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ഗ്യാൻവാപി പള്ളി പരിപാലിക്കുന്ന അൻജുമൻ ഇൻതിസാമിയ കമ്മിറ്റി, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, എൻ.സി.പി ശരത് പവാർ വിഭാഗം എം.എൽ.എ ജിതേന്ദ്ര അവഥ്, ആർ.ജെ.ഡി എം.പി മനോജ് ഝാ, ഡി.എം.കെ, തമിഴ്‌നാട്ടിൽനിന്നുള്ള എം.പി തോൽ തിരുമാവളവൻ, മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ കേസിൽ ഇതിനകം കക്ഷികളാണ്. ഇതിലേക്ക് ആണ് പുതിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ രണ്ട് പ്രധാന പാർട്ടികൾ വരുന്നത്.
ഹരജിയുടെ പശ്ചാത്തലത്തിൽ ആരാധനാലയതർക്കത്തിൽ തീരുമാനം എടുക്കുന്നതിൽനിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കിയിട്ടുണ്ട്. കേസ് അടുത്തമാസം 17നാണ് ഇനി വാദംകേൾക്കുക.
നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായ അഭിഭാഷകരുടെ നീണ്ട നിരയുള്ള പാർട്ടി ആണ് കോൺഗ്രസ്. കൂടാതെ എസ്പി കൂടി വരുന്നതോടെ അഭിഷേക് മനു സിംഗ്വി, കപിൽ സിബൽ, വിവേക് തങ്ക, സൽമാൻ ഖുർഷിദ് തുടങ്ങിയ കരുത്തരെ രംഗത്തിറക്കാനും കഴിയും. ഇത് കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാൻ വഴിയൊരുക്കും എന്ന പ്രതീക്ഷയിൽ ആണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ.
Congress and SP to file pleas in Supreme Court over of Places of Worship Act
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 3 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 3 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 3 days ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 3 days ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 3 days ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 3 days ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 3 days ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 3 days ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 3 days ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 3 days ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 4 days ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 4 days ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 4 days ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 4 days ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 4 days ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 4 days ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 4 days ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 4 days ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 4 days ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 4 days ago