HOME
DETAILS

കോൺഗ്രസും എസ്പിയും കൂടി വരുമ്പോൾ ബിജെപിയുടെ കളി നിൽക്കും

  
Web Desk
January 04, 2025 | 2:43 PM

Congress and SP to file pleas in Supreme Court over of Places of Worship Act

News Desk

1980 കളുടെ ഒടുവിൽ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച എൽ.കെ അദ്വാനി രഥയാത്ര നടത്തിവരുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബിൻ്റെ ഇടപെടലിനെ തുടർന്ന്  ആണ് 1991ലെ ആരാധനാലയ സംരക്ഷണനിയമം അഥവാ പ്ലേസ് ഓഫ് വോർഷിപ്പ് ആക്ട് നിലവിൽ വന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബാബരി മസ്ജിദ് ഒഴികെയുള്ള ഏത് ആരാധനാലയത്തിന്റെയും ഉടമകൾ  ആരാണോ അവരിൽ തന്നെ നിക്ഷിപ്തമാക്കുന്ന നിയമമായിരുന്നു അത്.  

ഈ  നിയമം നിലനിൽക്കെ സംഭൽ, ഗ്യൻ വാപി, ഈദ്ഗാഹ് മസ്ജിദ്, ശംസി മസ്ജിദ്... അങ്ങനെ ഓരോ പുതിയ പുതിയ പള്ളികൾക്ക് മേൽ ഹിന്ദുത്വ വാദികൾ അവകാശ വാദം ഉന്നയിച്ച് കൊണ്ടിരിക്കുന്നത് രാജ്യത്തെ കൂടുതൽ അരക്ഷിതം ആക്കും എന്നതിൽ സംശയം ഇല്ല. ഫലം വർഗ്ഗീയ ധ്രുവീകരണത്തിലൂടെ ബിജെപി കൂടുതൽ രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യും. കേവലം രണ്ട് സീറ്റുകളിൽ മത്രം ഒതുങ്ങിയ ഹിന്ദുത്വ രാഷ്ട്രീയ പ്രതിനിധികൾക്ക് പിന്നീട് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കുന്ന വിധത്തിലേക്ക് കര്യങ്ങൾ എത്താൻ കാരണമായത് ബാബരി മസ്ജിദ് പൊളിച്ചു അവിടെ രാമക്ഷേത്രം നിർമിക്കുക എന്ന ആശയം മുന്നോട്ടുവച്ചുള്ള വർഗ്ഗീയ പ്രചരണം ആയിരുന്നുവെന്ന് കോൺഗ്രസ് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ആണ് തങ്ങളുടെ സർക്കാരിൻ്റെ കാലത്ത് വന്ന നിയമം ഇപ്പൊൾ ബിജെപി സർക്കാരിൻ്റെ കാലത്ത് നോക്കി കുത്തി ആകുമ്പോൾ കോൺഗ്രസ് സട കുടഞ്ഞു എഴുന്നേൽക്കുന്നത്. അവർ സമാജ് വാദി പാർട്ടിയെയും കൂട്ടി ആരാധനാലയ നിയമം സംരക്ഷിക്കാൻ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുക ആണ്.

ആരാധനാലയ സംരക്ഷണ  നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജിയിൽ  കോൺഗ്രസും എസ്.പിയും കക്ഷിചേരുകയാവും ചെയ്യുക. കുറ്റമറ്റ ആരാധനാലയനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ടുകക്ഷികളും സുപ്രിംകോടതിയിൽ ഹരജിനൽകുമെന്ന് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു . ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം ഉയർന്നതിന് പിന്നാലെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഓരോന്നായി അവകാശവാദം ഉന്നയിച്ച് തീവ്രഹിന്ദുത്വവാദികൾ രംഗത്തുവന്നുകൊണ്ടിരിക്കെ ഇൻഡ്യാ മുന്നണി സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കാൻ ആയിരുന്നു ആദ്യം ആലോചിച്ചത്. എന്നാല് മുന്നണിയിലെ ശിവ് സേനയുടെ താൽപര്യം ഇല്ലായ്മ കാരണം ആണ് ഇപ്പൊൾ കോൺഗ്രസും എസ്.പിയും സ്വന്തംനിലക്ക് സുപ്രിംകോടതിയെ സമീപിക്കുന്നത്.

ആരാധനാലയങ്ങളുടെ ഘടന മാറ്റുന്നത് തടയുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഒരുകൂട്ടം ഹരജികൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് മുമ്പാകെയുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, ഗ്യാൻവാപി പള്ളി പരിപാലിക്കുന്ന അൻജുമൻ ഇൻതിസാമിയ കമ്മിറ്റി, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, എൻ.സി.പി ശരത് പവാർ വിഭാഗം എം.എൽ.എ ജിതേന്ദ്ര അവഥ്, ആർ.ജെ.ഡി എം.പി മനോജ് ഝാ, ഡി.എം.കെ, തമിഴ്‌നാട്ടിൽനിന്നുള്ള എം.പി തോൽ തിരുമാവളവൻ, മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ കേസിൽ ഇതിനകം കക്ഷികളാണ്. ഇതിലേക്ക് ആണ് പുതിയ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ രണ്ട് പ്രധാന പാർട്ടികൾ വരുന്നത്. 
 
 ഹരജിയുടെ പശ്ചാത്തലത്തിൽ ആരാധനാലയതർക്കത്തിൽ തീരുമാനം എടുക്കുന്നതിൽനിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കിയിട്ടുണ്ട്. കേസ് അടുത്തമാസം 17നാണ് ഇനി വാദംകേൾക്കുക.

നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭരായ അഭിഭാഷകരുടെ നീണ്ട നിരയുള്ള പാർട്ടി ആണ് കോൺഗ്രസ്. കൂടാതെ എസ്പി കൂടി വരുന്നതോടെ അഭിഷേക് മനു സിംഗ്വി, കപിൽ സിബൽ, വിവേക് തങ്ക, സൽമാൻ ഖുർഷിദ് തുടങ്ങിയ കരുത്തരെ രംഗത്തിറക്കാനും കഴിയും. ഇത് കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാൻ വഴിയൊരുക്കും എന്ന പ്രതീക്ഷയിൽ ആണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ.

 

 Congress and SP to file pleas in Supreme Court over of Places of Worship Act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  3 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  3 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  3 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  3 days ago