HOME
DETAILS

നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി സര്‍ക്കാര്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

  
January 06, 2025 | 10:08 AM

nimisha-priya-death-sentence-yemen-president-didnt-approve-yet

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും യെമന്‍ എംബസി വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ്  വധശിക്ഷയ്ക്ക് അനുമതി നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി യെമന്‍ എംബസി രംഗത്തെത്തിയത്. 

2018 ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.

യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും. ഒളിവില്‍ പോയ നിമിഷപ്രിയയെ  ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്. 

തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  3 days ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  3 days ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  3 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  3 days ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  3 days ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  3 days ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  3 days ago