HOME
DETAILS

നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നത് ഹൂതി സര്‍ക്കാര്‍; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി

  
January 06, 2025 | 10:08 AM

nimisha-priya-death-sentence-yemen-president-didnt-approve-yet

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളതെന്നും ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും യെമന്‍ എംബസി വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ്  വധശിക്ഷയ്ക്ക് അനുമതി നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി യെമന്‍ എംബസി രംഗത്തെത്തിയത്. 

2018 ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.

യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും. ഒളിവില്‍ പോയ നിമിഷപ്രിയയെ  ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്. 

തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  4 days ago
No Image

'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍ | Iran- US- Israel War Live Updates

International
  •  4 days ago
No Image

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Kerala
  •  4 days ago
No Image

പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതെ കോങ്ങാട് എംഎൽഎ

crime
  •  4 days ago
No Image

റേഷന്‍ കാര്‍ഡ് വിതരണം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി നല്‍കും; അഞ്ചുവര്‍ഷത്തിനിടെ ലഭിച്ചത് 7 ലക്ഷം കുടുംബങ്ങള്‍ക്ക്

Kerala
  •  4 days ago
No Image

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി കേന്ദ്രം: വര്‍ധിപ്പിച്ചത് 60 രൂപ

National
  •  4 days ago
No Image

മര്‍ദനം തടഞ്ഞതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പകവീട്ടല്‍; ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

അഹമ്മദാബാദിലെ 'ഫൈനൽ ശാപം' മറികടക്കാൻ മാസ്റ്റർ പ്ലാൻ; ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ

Cricket
  •  4 days ago
No Image

എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്

crime
  •  4 days ago
No Image

ബംഗാളിലെ എസ്.ഐ.ആർ. തർക്കം: കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വൈകാൻ സാധ്യത

Kerala
  •  4 days ago