
2024ല്‍ മാത്രം ദുബൈയില്‍ ഒരു വാഹനയാത്രികന് ഏകദേശം നഷ്ടമായത് 35 മണിക്കൂര്‍; എന്നിട്ടും ലോകനഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 154-ാം സ്ഥാനത്ത്

ദുബൈ: ഇന്റിക്‌സ് 2024 ഗ്ലോബല്‍ ട്രാഫിക് സ്‌കോര്‍കാര്‍ഡ് അനുസരിച്ച്, ദുബൈ നഗരത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചതിനാല്‍ 2024ല്‍ ദുബൈയിലെ വാഹനയാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെട്ട് നഷ്ടമായത് ഏകദേശം 35 മണിക്കൂര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2 മണിക്കൂര്‍ കൂടുതലാണിത്. ട്രാഫിക്കില്‍ നഷ്ടമായ മണിക്കൂറുകളുടെ എണ്ണം 2022നെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2022മായി താരതമ്യം ചെയ്യുമ്പോള്‍ 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം മുതല്‍ ദുബൈയിലെ ജനസംഖ്യ 134,000ല്‍ അധികം വര്‍ദ്ധിച്ച് 3.8 ദശലക്ഷത്തിലെത്തിയിരുന്നു. 2021 ജനുവരി മുതല്‍ നഗരത്തിലെ ജനസംഖ്യ 378,000ലധികമാണ് വര്‍ധിച്ചിട്ടുള്ളത്. പ്രധാനമായും വിദേശ പ്രൊഫഷണലുകളുടെയും തൊഴിലാളികളുടെയും നിക്ഷേപകരുടെയും കുടിയേറ്റം കാരണമാണ് ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തില്‍ ദുബൈയിലെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളര്‍ച്ച പ്രാപിച്ചു. ഇതിന്റെ ഭാഗമായി തന്നെ തൊഴില്‍ ലക്ഷ്യമിട്ടു കുടിയേറിയ ആളുകളുടെ എണ്ണവും കൂടി.
നഗരത്തിന്റെ മാക്രോ ഇക്കണോമിക് വളര്‍ച്ച കാരണം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പ്രതിവര്‍ഷം 8.7 ശതമാനം വര്‍ധിച്ച് 4.3 ദശലക്ഷമായി ഉയര്‍ന്നതായി ദുബൈയിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക്കിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം പകല്‍ സമയങ്ങളില്‍ ദുബൈയിലെ നിരത്തുകളിലുണ്ടാകാറുള്ള വാഹനങ്ങളുടെ എണ്ണം ശരാശരി 3.5 ദശലക്ഷമാണ്. ആഗോള ശരാശരിയായ 24 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 10 ശതമാനം വര്‍ധനയാണ് ദുബൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നിരുന്നാലും, നഗരത്തിലുടനീളമുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ ദുബൈ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ഭവന, റോഡ് ശൃംഖലകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി റോഡ് ഗതാഗതം വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ദിര്‍ഹമാണ് മാറ്റിവെക്കുന്നത്.
2024ല്‍ ദുബൈ ആഭ്യന്തര റോഡുകള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് (2025-2029) അംഗീകാരം നല്‍കിയിരുന്നു. 12 പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി 21 പദ്ധതികള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. പുതിയതായി 634 കിലോമീറ്റര്‍ നിര്‍മ്മിക്കാനായി 3.7 ബില്യണ്‍ ദിര്‍ഹം ചെലവ് വരും. എമിറേറ്റിന്റെ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗരവികസനത്തിനും അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ദുബൈയിലെ മിക്ക സ്ഥാപനങ്ങളും ഫ്‌ലെക്‌സിബിള്‍ ജോലി സമയവും റിമോട്ട് വര്‍ക്ക് പോളിസികളും വിപുലീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ നയങ്ങള്‍ കൊണ്ട് എമിറേറ്റിലെ പ്രഭാത യാത്രാ സമയത്തിലെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.
ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ദുബൈ 154ാം സ്ഥാനത്താണ്. അതായത് ലോകത്തിലെ പല പ്രധാന നഗരങ്ങളേക്കാളും മികച്ച തരത്തിലാണ് ദുബൈയില്‍ ഗതാഗതം നിയന്ത്രണം നടക്കുന്നതെന്നര്‍ത്ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 12 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 12 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 12 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 13 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 13 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 13 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 14 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 14 hours ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 14 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 14 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 14 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 14 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 15 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 15 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 16 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 16 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 16 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 17 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 15 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 16 hours ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 16 hours ago