HOME
DETAILS

'മുസ്‌ലിംകളെല്ലാം തീവ്രവാദികളും ഭീകരവാദികളും'; മാപ്പു പറഞ്ഞ് പി.സി ജോര്‍ജ്, വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പ്

  
Web Desk
January 09, 2025 | 6:36 AM

PC George apologizes for anti-Muslim remarks

കോഴിക്കോട്: മുസ്‌ലിംകളെ തീവ്രവാദികളും ഭീകരവാദികളും പാകിസ്താന്‍ സ്‌നേഹികളും ആക്കിയുള്ള അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തില്‍ മുസ്ലിംകള്‍ക്കുള്ള വേദനയില്‍ മാപ്പ് പറയുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

മതസ്പര്‍ദ്ധ ഇളക്കിവിട്ടെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, മലപ്പുറം ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ജോര്‍ജിന്റെ നടപടി. സംഘ്പരിവാര്‍ ചാനലായ ജനം ടി.വി ചര്‍ച്ചയില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

 

'മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാല്‍ അവന്‍ തീവ്രവാദിയും ഭീകരവാദിയും ആയിരിക്കും. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന്റെജയത്തിന് വേണ്ടി കൈയടിക്കുന്നവരാണ് ഇവിടത്തെ മുസ്‌ലിംകള്‍. ഇന്ത്യയോട് കൂറില്ലെങ്കില്‍ പാകിസ്താനില്‍ പോകണം'- എന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

മാപ്പപേക്ഷിച്ച് ജോര്‍ജ് പങ്കുവച്ച കുറിപ്പ്:

ജനം ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടിയില്‍ ഇന്ത്യയിലെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അര്‍ത്ഥം കടന്നു വന്നതായി ശ്രദ്ധയില്‍പെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവന്‍  മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാന്‍ നിരുപാധികം പിന്‍വലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ അവര്‍ക്കിടയില്‍ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യും.
പി സി ജോര്‍ജ്

PC George apologizes for anti-Muslim remarks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  a day ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  a day ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  a day ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  a day ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  a day ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  2 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  2 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  2 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  2 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  2 days ago