HOME
DETAILS

'ഗസ്സയെ ചുട്ടെരിക്കൂ...'അന്ന് ആക്രോശിച്ചു; ഇന്ന് ആളിക്കത്തുന്ന തീക്കടലില്‍ വിലപിക്കുന്നു

  
Web Desk
January 12 2025 | 05:01 AM

James Woods Emotional During CNN Interview After Losing Home to California Wildfire A Look at His Controversial Past

വാഷിങ്ടണ്‍: ലോസ് ആഞ്ചല്‍സിലെ കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ടതിനെക്കുറിച്ച് വിവരിക്കുന്നതിനിടെ ഹോളിവുഡ് താരം ജെയിംസ് വുഡ്‌സ സി.എന്‍.എന്‍ ചാനലില്‍ വികാരഭരിതനാവുന്നത് ലോകം കണ്ടതാണ്.  നേരത്തെ ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുകയും ഗസ്സ വെടിനിര്‍ത്തലിനെ ശക്തമായ എതിര്‍ക്കുകയും ചെയ്തയാളായിരുന്നു ഈ അമേരിക്കന്‍ നടന്‍.
 
#KillThemAll എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗസ്സക്കെതിരായ ഇസ്‌റാഈല്‍ യുദ്ധത്തിന് ഇയാള്‍ കയ്യടിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയ. വെടിനിര്‍ത്തല്‍ നടപ്പാക്കരുതെന്ന് ആഹ്വാനം ചെയ്ത പോസ്റ്റ്. ആരേയും ബാക്കി വെക്കരുതെന്നും എല്ലാവരേയും കൊന്നൊടുക്കണമെന്നും ആക്രോശിച്ച് പോസ്റ്റ് എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഗസ്സയില്‍ ഇസ്‌റാഈല്‍ തുടര്‍ച്ചയായി നടത്തിയ ബോംബാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഫലസ്തീനികളോട് നടന്‍ കാണിച്ച ക്രൂരതകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് നടനെതിരെ ഉയരുന്നത്. 

ഗസ്സയിലെ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് നിസ്സഹായരായി കരയുന്ന ഫലസ്തീനികളുടെ ചിത്രം പങ്കുവച്ച് 'ഒരു ദയയും കാണിക്കേണ്ട, എല്ലാവരെയും കൊന്നുകളയണം' എന്നായിരുന്നു മാസങ്ങള്‍ക്കുമുന്‍പ് നടന്‍ ആഹ്വാനം ചെയ്തിരുന്നത്. ഇപ്പോഴിതാ തീപിടുത്തത്തില്‍ വുഡ്‌സിന്റെ വീടും ചാരമായിരിക്കുന്നു. രണ്ടു തവണ ഓസ്‌കാര്‍ നാമനിര്‍ദേശം നേടുകയും മൂന്ന് തവണ എമ്മി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത ഹോളിവുഡ് നടനാണ് ജെയിംസ് വുഡ്‌സ്.


കാലിഫോര്‍ണിയയില്‍ കാറ്റ് ശക്തമായി തുടരുന്നതു മൂലം നിയന്ത്രിക്കാനാകാതെ കാട്ടുതീ പടരുകയാണ്. കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 13,500 കോടി യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ 11 ആയി.

യു.എസ് ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി ഇതിനകം കാലിഫോര്‍ണിയ തീപിടിത്തം മാറിയിട്ടുണ്ട്. ആകെ നാശനഷ്ടം 15000 കോടി ഡോളറാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ അക്യുവെതര്‍ അറിയിച്ചു. അമേരിക്ക കണ്ട ഏറ്റവും നാശംവിതച്ച തീപിടിത്തമായി ഇതു മാറുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റോണില്‍ മാത്രം 5000 ല്‍ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പതിനായിരത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തീ വ്യാപിക്കാന്‍ കാരണമായ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആറിടത്താണ് തീപിടിത്തമുണ്ടായത്. ഇവയെല്ലാം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സജീവമായി തുടരുകയാണ്. തീയണയ്ക്കാന്‍ വിമാനങ്ങളും മറ്റും ഉപയോഗിച്ച് ശ്രമം നടത്തുന്നുണ്ട്. അഗ്‌നിരക്ഷാസേനയുടെ ശ്രമം വിഫലമാകുന്ന കാഴ്ചയാണ്. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ശ്രമം. എന്നാല്‍ തീപിടിത്തിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം വരവിൽ ഞെട്ടിച്ച് നെയ്മർ; സാന്റോസിനൊപ്പം സ്വപ്നനേട്ടം

Football
  •  2 days ago
No Image

സച്ചിനെയും സംഗക്കാരയെയും കടത്തിവെട്ടി; ചരിത്രംക്കുറിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു

Kerala
  •  2 days ago
No Image

ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം

National
  •  2 days ago
No Image

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

uae
  •  2 days ago
No Image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  2 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി

Kerala
  •  3 days ago
No Image

'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

Kerala
  •  3 days ago
No Image

ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു 

Kerala
  •  3 days ago