HOME
DETAILS

'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

  
Web Desk
January 12, 2025 | 7:54 AM

fake scam messages in social media-latest story

ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളെല്ലാവരും. എല്ലാ സൗകര്യങ്ങളും വിരല്‍തുമ്പിലുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആപത്ത് നേരിടേണ്ടതായി വരും. സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകാര്‍ പുതിയ രീതികളിലാണ് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പ്രധാന ആയുധം ആകര്‍ഷകമായ പരസ്യങ്ങളാണ്. സോഷ്യല്‍ മീഡിയ തന്നെ പലവിധ തട്ടിപ്പുകളുടെയും കബളിപ്പുകളുടെയും കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. സൈബറിടത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഏത് നിമിഷവും കെണിയില്‍ പെടാം. 

സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുമ്പോഴും അത്രകണ്ട് മലയാളികള്‍ ശ്രദ്ധിക്കാതെ പോകുന്ന സെക്‌സ് തട്ടിപ്പുകളും സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും, ഇപ്പോഴും സാങ്കേതിക അറിവ് കുറഞ്ഞ വ്യക്തികള്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നു.

images.jpg

കേരളത്തില്‍ അടുത്തകാലത്ത് ശ്രദ്ധേയമായ തട്ടിപ്പുകള്‍ ഡേറ്റിങ് ആപ്പ് വഴി നടക്കുന്നവയും, സെക്‌സ് റിലേറ്റഡ് പരസ്യങ്ങള്‍ വഴി നടക്കുന്നവയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഈയിടെയായി ഫേസ്ബുക്കില്‍ പ്രചരിച്ച ആകര്‍ഷകമായ ഒരു പരസ്യം ഇങ്ങനെയായിരുന്നു-

 'ഹൈക്ലാസ് സ്ത്രീകള്‍ക്ക് അതിപ്രശസ്തരും സാമ്പത്തികമായി സ്ഥിരതയുള്ള പുരുഷന്മാരെ ആവശ്യമുണ്ട്. ഓഫറുകള്‍ക്കായി വാട്‌സാപ്പില്‍ ബന്ധപ്പെടുക..' ഈ പരസ്യം കണ്ട് അപേക്ഷിച്ച നിരവധി മലയാളികളുണ്ട്. ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചു, ലൈക്കും കമന്റുകളും നല്‍കി, പലരും തങ്ങളുടെ വിവരങ്ങള്‍ പങ്കിട്ടു.പരസ്യത്തില്‍ നല്‍കിയ വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചവരില്‍നിന്ന് ചിലര്‍ക്ക് വ്യക്തിഗത വിവരങ്ങളും പണം ആവശ്യപ്പെട്ടു. അടിക്കടി ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുത്ത ശേഷമായിരിക്കും പിന്നീട് തട്ടിപ്പിന്റെ യഥാര്‍ഥ മുഖം വ്യക്തമാകുക. തട്ടിപ്പില്‍ പെട്ടാലും നാണക്കേട് ഭയന്ന ആരും പരാതിപ്പെടാനും തയ്യാറാകില്ല എന്നത് തട്ടിപ്പുകാര്‍ക്ക് നേട്ടമാണ്. 

Capture.JPG

 'പ്രഗ്‌നന്‍സി ജോബ് സര്‍വീസ്' തട്ടിപ്പ്

ബിഹാറില്‍ നടന്ന സംഭവമാണിത്.'കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള സാങ്കേതിക സേവനം! 10 ലക്ഷം രൂപ വരെ നേടുക.' ഇൗ ഓഫറില്‍ വീണ് പണികിട്ടിയവരും ചെറുതല്ല. 'ഓള്‍ ഇന്ത്യ പ്രഗ്‌നന്‍സി ജോബ് സര്‍വീസ്' എന്നൊരു ഗ്രൂപ്പ് ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവ ക്രിയേറ്റ് ചെയ്ത് ആളുകളെ ആകര്‍ഷിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് എന്ന് വ്യാജമായി 500 രൂപ മുതല്‍ 20,000 രൂപ വരെ പിരിച്ചു, പിന്നീട് പണവുമായി തട്ടിപ്പ് സംഘം കടന്നുകളഞ്ഞു. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത പൊലിസ് വിവരങ്ങള്‍ പരിശോധിച്ച്, മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ഡേറ്റിങ് ആപ്പ് തട്ടിപ്പ്

ഡേറ്റിംഗ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആപ്പുകളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചിലര്‍ തട്ടിപ്പ് നടത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഗോഡ്ഫാദര്‍ ക്ലബ് റെസ്റ്റോറന്റില്‍ നടന്ന തട്ടിപ്പ് വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്.  ടിന്‍ഡര്‍, ബമ്പിള്‍, തുടങ്ങിയ പ്രമുഖ ഡേറ്റിംഗ് ആപ്പുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം ഇരയെ കണ്ടെത്തുന്നത്.

തട്ടിപ്പ് നടത്തുന്ന സ്ത്രീകള്‍ യുവാക്കളെ ഈ റെസ്റ്റോറന്റിലേക്ക് ഡേറ്റിംഗിന് ക്ഷണിക്കുന്നു. ശേഷം റസ്റ്റോറന്റിലെ വിലകൂടിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. കുറച്ചുസമയം ഡേറ്റിംഗിനെത്തിയ യുവാക്കളോടൊപ്പം ചെലവഴിച്ച ശേഷം ഇവര്‍ റെസ്റ്റോറന്റില്‍ നിന്ന് മുങ്ങും.

ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വലിയൊരു ബില്ലാണ് ഈ പെണ്‍കുട്ടികളെ വിശ്വസിച്ചെത്തിയ യുവാക്കള്‍ക്ക് മുന്നില്‍ പിന്നീടെത്തുക. മറ്റ് നിവൃത്തിയില്ലാതെ ഈ ബില്ലുകള്‍ യുവാക്കള്‍ അടയ്ക്കേണ്ട സ്ഥിതി വരുന്നു. ഏകദേശം 61000 രൂപയുടെ ബില്ല് വരെ തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഈ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷപെടാം

  • അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ആകര്‍ഷകമായ ജോലിഒഫറുകള്‍, ഡേറ്റിംഗ് പരസ്യങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക.
  • വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍, ആധാര്‍, പാന്‍ കാര്‍ഡ് നമ്പറുകള്‍ എന്നിവ അപരിചിതര്‍ക്കു നല്‍കാതിരിക്കുക.
  • സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കുക.
  • തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കുക.
  • സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രതയും മുന്‍കരുതലുകളും പാലിക്കുക. അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ബുദ്ധിമുട്ടുമില്ലാതെ റൊണാൾഡോ ആ വലിയ ലക്ഷ്യത്തിലെത്തും: പോർച്ചുഗീസ് പരിശീലകൻ

Cricket
  •  9 days ago
No Image

കണ്ണൂര്‍ ബര്‍ണശേരിയിലെ പൊതു ശൗചാലയത്തില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ 

Kerala
  •  9 days ago
No Image

14 വർഷങ്ങൾക്ക് ശേഷം അത്ഭുത നേട്ടം; ചരിത്ര റെക്കോർഡിൽ തിളങ്ങി വിൽ ജാക്സ്

Cricket
  •  9 days ago
No Image

ടിക്കറ്റ് എടുത്തത് രണ്ട് പേര്‍ മാത്രം..! 'കേരള സ്റ്റോറി 2'ന് കേരളത്തില്‍ വന്‍ തിരിച്ചടി; ഷോകള്‍ റദ്ദാക്കി

Kerala
  •  9 days ago
No Image

ഫോണ്‍ മോഷണത്തിനും സൈബര്‍ തട്ടിപ്പിനുമെതിരെ 'സഞ്ചാര്‍ സാഥി'; കേരളത്തില്‍ 70,500 കണക്ഷനുകള്‍ റദ്ദാക്കി

Kerala
  •  9 days ago
No Image

എ.ഐ ഉച്ചകോടിക്കിടെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് ദേശീയ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം

National
  •  9 days ago
No Image

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ; എതിരാളികൾ ഐ ലീഗ് ചാമ്പ്യന്മാർ

Football
  •  9 days ago
No Image

ചരിത്രത്തിനരികെ ജമ്മു; രഞ്ജി ട്രോഫി കിരീടം കയ്യെത്തും ദൂരത്ത്  

Cricket
  •  9 days ago
No Image

പുതിയ കറന്‍സിയുമായി പോയ വിമാനം ഹൈവേയിലേക്ക് തകര്‍ന്നു വീണു; ബൊളീവിയയില്‍ 15 മരണം

International
  •  9 days ago
No Image

പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നാളെ ഡൽഹിക്ക്; യൂത്ത് കോൺഗ്രസ് 12 പേരുടെ പട്ടിക കൈമാറി

Kerala
  •  9 days ago