
'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളെല്ലാവരും. എല്ലാ സൗകര്യങ്ങളും വിരല്‍തുമ്പിലുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആപത്ത് നേരിടേണ്ടതായി വരും. സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകാര്‍ പുതിയ രീതികളിലാണ് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പ്രധാന ആയുധം ആകര്‍ഷകമായ പരസ്യങ്ങളാണ്. സോഷ്യല്‍ മീഡിയ തന്നെ പലവിധ തട്ടിപ്പുകളുടെയും കബളിപ്പുകളുടെയും കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. സൈബറിടത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഏത് നിമിഷവും കെണിയില്‍ പെടാം.
സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുമ്പോഴും അത്രകണ്ട് മലയാളികള്‍ ശ്രദ്ധിക്കാതെ പോകുന്ന സെക്സ് തട്ടിപ്പുകളും സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും, ഇപ്പോഴും സാങ്കേതിക അറിവ് കുറഞ്ഞ വ്യക്തികള്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നു.
കേരളത്തില്‍ അടുത്തകാലത്ത് ശ്രദ്ധേയമായ തട്ടിപ്പുകള്‍ ഡേറ്റിങ് ആപ്പ് വഴി നടക്കുന്നവയും, സെക്സ് റിലേറ്റഡ് പരസ്യങ്ങള്‍ വഴി നടക്കുന്നവയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈയിടെയായി ഫേസ്ബുക്കില്‍ പ്രചരിച്ച ആകര്‍ഷകമായ ഒരു പരസ്യം ഇങ്ങനെയായിരുന്നു-
'ഹൈക്ലാസ് സ്ത്രീകള്‍ക്ക് അതിപ്രശസ്തരും സാമ്പത്തികമായി സ്ഥിരതയുള്ള പുരുഷന്മാരെ ആവശ്യമുണ്ട്. ഓഫറുകള്‍ക്കായി വാട്സാപ്പില്‍ ബന്ധപ്പെടുക..' ഈ പരസ്യം കണ്ട് അപേക്ഷിച്ച നിരവധി മലയാളികളുണ്ട്. ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചു, ലൈക്കും കമന്റുകളും നല്കി, പലരും തങ്ങളുടെ വിവരങ്ങള്‍ പങ്കിട്ടു.പരസ്യത്തില്‍ നല്കിയ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചവരില്‍നിന്ന് ചിലര്‍ക്ക് വ്യക്തിഗത വിവരങ്ങളും പണം ആവശ്യപ്പെട്ടു. അടിക്കടി ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുത്ത ശേഷമായിരിക്കും പിന്നീട് തട്ടിപ്പിന്റെ യഥാര്‍ഥ മുഖം വ്യക്തമാകുക. തട്ടിപ്പില്‍ പെട്ടാലും നാണക്കേട് ഭയന്ന ആരും പരാതിപ്പെടാനും തയ്യാറാകില്ല എന്നത് തട്ടിപ്പുകാര്‍ക്ക് നേട്ടമാണ്.
'പ്രഗ്നന്‍സി ജോബ് സര്‍വീസ്' തട്ടിപ്പ്
ബിഹാറില്‍ നടന്ന സംഭവമാണിത്.'കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള സാങ്കേതിക സേവനം! 10 ലക്ഷം രൂപ വരെ നേടുക.' ഇൗ ഓഫറില്‍ വീണ് പണികിട്ടിയവരും ചെറുതല്ല. 'ഓള് ഇന്ത്യ പ്രഗ്നന്‍സി ജോബ് സര്‍വീസ്' എന്നൊരു ഗ്രൂപ്പ് ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ ക്രിയേറ്റ് ചെയ്ത് ആളുകളെ ആകര്‍ഷിച്ചു. രജിസ്ട്രേഷന് ഫീസ് എന്ന് വ്യാജമായി 500 രൂപ മുതല്‍ 20,000 രൂപ വരെ പിരിച്ചു, പിന്നീട് പണവുമായി തട്ടിപ്പ് സംഘം കടന്നുകളഞ്ഞു. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത പൊലിസ് വിവരങ്ങള്‍ പരിശോധിച്ച്, മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഡേറ്റിങ് ആപ്പ് തട്ടിപ്പ്
ഡേറ്റിംഗ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആപ്പുകളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചിലര്‍ തട്ടിപ്പ് നടത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഗോഡ്ഫാദര് ക്ലബ് റെസ്റ്റോറന്റില്‍ നടന്ന തട്ടിപ്പ് വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്. ടിന്‍ഡര്‍, ബമ്പിള്‍, തുടങ്ങിയ പ്രമുഖ ഡേറ്റിംഗ് ആപ്പുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം ഇരയെ കണ്ടെത്തുന്നത്.
തട്ടിപ്പ് നടത്തുന്ന സ്ത്രീകള്‍ യുവാക്കളെ ഈ റെസ്റ്റോറന്റിലേക്ക് ഡേറ്റിംഗിന് ക്ഷണിക്കുന്നു. ശേഷം റസ്റ്റോറന്റിലെ വിലകൂടിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. കുറച്ചുസമയം ഡേറ്റിംഗിനെത്തിയ യുവാക്കളോടൊപ്പം ചെലവഴിച്ച ശേഷം ഇവര്‍ റെസ്റ്റോറന്റില്‍ നിന്ന് മുങ്ങും.
ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വലിയൊരു ബില്ലാണ് ഈ പെണ്‍കുട്ടികളെ വിശ്വസിച്ചെത്തിയ യുവാക്കള്‍ക്ക് മുന്നില്‍ പിന്നീടെത്തുക. മറ്റ് നിവൃത്തിയില്ലാതെ ഈ ബില്ലുകള്‍ യുവാക്കള്‍ അടയ്ക്കേണ്ട സ്ഥിതി വരുന്നു. ഏകദേശം 61000 രൂപയുടെ ബില്ല് വരെ തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷപെടാം
- അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ആകര്‍ഷകമായ ജോലിഒഫറുകള്‍, ഡേറ്റിംഗ് പരസ്യങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക.
- വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍, ആധാര്‍, പാന്‍ കാര്‍ഡ് നമ്പറുകള്‍ എന്നിവ അപരിചിതര്‍ക്കു നല്‍കാതിരിക്കുക.
- സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കുക.
- തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കുക.
- സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രതയും മുന്‍കരുതലുകളും പാലിക്കുക. അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• a day ago
'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി
International
• a day ago
ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചംഗ സംഘം പിടിയിൽ
National
• a day ago
'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്
Kerala
• a day ago
ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാധ്യത
latest
• a day ago
' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• a day ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• a day ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• a day ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• a day ago
ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്
uae
• a day ago
'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്റാഈല്‍ സുരക്ഷാ വിഭാഗം
International
• a day ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• a day ago
'ഇനി ഫലസ്തീന് രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്പിച്ച് നെതന്യാഹു
International
• a day ago
എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം
Football
• a day ago
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
Kerala
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
Cricket
• a day ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• a day ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന് മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• a day ago
അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി
qatar
• a day ago
പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• a day ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന് സത്യപ്രതിജ്ഞ ചെയ്തു
National
• a day ago