
'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളെല്ലാവരും. എല്ലാ സൗകര്യങ്ങളും വിരല്‍തുമ്പിലുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആപത്ത് നേരിടേണ്ടതായി വരും. സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകാര്‍ പുതിയ രീതികളിലാണ് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പ്രധാന ആയുധം ആകര്‍ഷകമായ പരസ്യങ്ങളാണ്. സോഷ്യല്‍ മീഡിയ തന്നെ പലവിധ തട്ടിപ്പുകളുടെയും കബളിപ്പുകളുടെയും കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. സൈബറിടത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഏത് നിമിഷവും കെണിയില്‍ പെടാം.
സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുമ്പോഴും അത്രകണ്ട് മലയാളികള്‍ ശ്രദ്ധിക്കാതെ പോകുന്ന സെക്‌സ് തട്ടിപ്പുകളും സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും, ഇപ്പോഴും സാങ്കേതിക അറിവ് കുറഞ്ഞ വ്യക്തികള്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നു.
കേരളത്തില്‍ അടുത്തകാലത്ത് ശ്രദ്ധേയമായ തട്ടിപ്പുകള്‍ ഡേറ്റിങ് ആപ്പ് വഴി നടക്കുന്നവയും, സെക്‌സ് റിലേറ്റഡ് പരസ്യങ്ങള്‍ വഴി നടക്കുന്നവയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈയിടെയായി ഫേസ്ബുക്കില്‍ പ്രചരിച്ച ആകര്‍ഷകമായ ഒരു പരസ്യം ഇങ്ങനെയായിരുന്നു-
'ഹൈക്ലാസ് സ്ത്രീകള്‍ക്ക് അതിപ്രശസ്തരും സാമ്പത്തികമായി സ്ഥിരതയുള്ള പുരുഷന്മാരെ ആവശ്യമുണ്ട്. ഓഫറുകള്‍ക്കായി വാട്‌സാപ്പില്‍ ബന്ധപ്പെടുക..' ഈ പരസ്യം കണ്ട് അപേക്ഷിച്ച നിരവധി മലയാളികളുണ്ട്. ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചു, ലൈക്കും കമന്റുകളും നല്‍കി, പലരും തങ്ങളുടെ വിവരങ്ങള്‍ പങ്കിട്ടു.പരസ്യത്തില്‍ നല്‍കിയ വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചവരില്‍നിന്ന് ചിലര്‍ക്ക് വ്യക്തിഗത വിവരങ്ങളും പണം ആവശ്യപ്പെട്ടു. അടിക്കടി ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുത്ത ശേഷമായിരിക്കും പിന്നീട് തട്ടിപ്പിന്റെ യഥാര്‍ഥ മുഖം വ്യക്തമാകുക. തട്ടിപ്പില്‍ പെട്ടാലും നാണക്കേട് ഭയന്ന ആരും പരാതിപ്പെടാനും തയ്യാറാകില്ല എന്നത് തട്ടിപ്പുകാര്‍ക്ക് നേട്ടമാണ്.
'പ്രഗ്‌നന്‍സി ജോബ് സര്‍വീസ്' തട്ടിപ്പ്
ബിഹാറില്‍ നടന്ന സംഭവമാണിത്.'കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള സാങ്കേതിക സേവനം! 10 ലക്ഷം രൂപ വരെ നേടുക.' ഇൗ ഓഫറില്‍ വീണ് പണികിട്ടിയവരും ചെറുതല്ല. 'ഓള്‍ ഇന്ത്യ പ്രഗ്‌നന്‍സി ജോബ് സര്‍വീസ്' എന്നൊരു ഗ്രൂപ്പ് ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവ ക്രിയേറ്റ് ചെയ്ത് ആളുകളെ ആകര്‍ഷിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് എന്ന് വ്യാജമായി 500 രൂപ മുതല്‍ 20,000 രൂപ വരെ പിരിച്ചു, പിന്നീട് പണവുമായി തട്ടിപ്പ് സംഘം കടന്നുകളഞ്ഞു. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത പൊലിസ് വിവരങ്ങള്‍ പരിശോധിച്ച്, മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഡേറ്റിങ് ആപ്പ് തട്ടിപ്പ്
ഡേറ്റിംഗ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആപ്പുകളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചിലര്‍ തട്ടിപ്പ് നടത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഗോഡ്ഫാദര്‍ ക്ലബ് റെസ്റ്റോറന്റില്‍ നടന്ന തട്ടിപ്പ് വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്. ടിന്‍ഡര്‍, ബമ്പിള്‍, തുടങ്ങിയ പ്രമുഖ ഡേറ്റിംഗ് ആപ്പുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം ഇരയെ കണ്ടെത്തുന്നത്.
തട്ടിപ്പ് നടത്തുന്ന സ്ത്രീകള്‍ യുവാക്കളെ ഈ റെസ്റ്റോറന്റിലേക്ക് ഡേറ്റിംഗിന് ക്ഷണിക്കുന്നു. ശേഷം റസ്റ്റോറന്റിലെ വിലകൂടിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. കുറച്ചുസമയം ഡേറ്റിംഗിനെത്തിയ യുവാക്കളോടൊപ്പം ചെലവഴിച്ച ശേഷം ഇവര്‍ റെസ്റ്റോറന്റില്‍ നിന്ന് മുങ്ങും.
ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വലിയൊരു ബില്ലാണ് ഈ പെണ്‍കുട്ടികളെ വിശ്വസിച്ചെത്തിയ യുവാക്കള്‍ക്ക് മുന്നില്‍ പിന്നീടെത്തുക. മറ്റ് നിവൃത്തിയില്ലാതെ ഈ ബില്ലുകള്‍ യുവാക്കള്‍ അടയ്ക്കേണ്ട സ്ഥിതി വരുന്നു. ഏകദേശം 61000 രൂപയുടെ ബില്ല് വരെ തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷപെടാം
- അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ആകര്‍ഷകമായ ജോലിഒഫറുകള്‍, ഡേറ്റിംഗ് പരസ്യങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക.
- വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍, ആധാര്‍, പാന്‍ കാര്‍ഡ് നമ്പറുകള്‍ എന്നിവ അപരിചിതര്‍ക്കു നല്‍കാതിരിക്കുക.
- സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കുക.
- തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കുക.
- സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രതയും മുന്‍കരുതലുകളും പാലിക്കുക. അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 3 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 3 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 3 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 3 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 3 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 3 days ago
കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
Kerala
• 3 days ago
എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ
Cricket
• 3 days ago
ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• 3 days ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• 3 days ago
സാന്റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ
latest
• 3 days ago
ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി
Football
• 3 days ago
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 3 days ago
താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
Kuwait
• 3 days ago
കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
Kerala
• 3 days ago
മെസിക്കൊപ്പവും അവർക്കൊപ്പവും എനിക്ക് പുതിയ സ്റ്റേഡിയത്തിൽ കളിക്കണം: സ്പാനിഷ് താരം
Football
• 3 days ago
കേരളത്തിൽ നാളെ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago
സെലക്ടർമാർ കാണുന്നുണ്ടോ! രഞ്ജിയിലും കളംനിറഞ്ഞാടി കരുൺ നായർ
Cricket
• 3 days ago
അദ്ദേഹം വൈകാതെ പഴയ ഫോമിലേക്ക് തിരിച്ചെത്തും: കപിൽ ദേവ്
Cricket
• 3 days ago
നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്
International
• 3 days ago
യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
National
• 3 days ago