HOME
DETAILS

ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെയും ഇസ്‌റാഈൽ ആക്രമണം; മോചനം ദുരന്തത്തിൽ കലാശിച്ചേക്കാം നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ് 

  
Web Desk
January 17, 2025 | 6:37 AM

 Israel Strikes Hostage Facility in Gaza Al-Qassam Brigades Confirm Attack

ഗസ്സ: ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈൽ. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളിലൊരാളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ഹമാസ് അറിയിക്കുന്നത്.

ഈ അവസരത്തിൽ നടത്തുന്ന ശത്രുവിന്റെ ഭാ​ഗത്തു നിന്നുണ്ടാവുന്ന ഏതൊരു ആക്ര​മണവും ബന്ദികളുടെ മോചനം എന്നതിനെ ദുരന്തത്തിൽ എത്തിച്ചേക്കാം. അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ശേഷം ബന്ദിയുടെ അവസ്ഥ എന്താണ് എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 

അതേസമയം, വെടിനിർത്തൽ നടപ്പിലാകുമെന്ന സന്തോഷത്തിലേക്ക് കയ്യടിച്ചുയരുന്ന കുഞ്ഞുങ്ങൾക്ക് മേൽ വീണ്ടും ബോംബിട്ട് കൂട്ടക്കൊല തുടരുകയാണ്ഇസ്‌റാഈൽ. നിലക്കാതെ വർഷിച്ച ബോംബ് മഴയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. 21 കുഞ്ഞുങ്ങളും 25 സ്ത്രീകളും ഉൾപെടെ നൂറോളം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ രാവ് മുഴുവൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമായിരുന്നു ആക്രമണം. 

ഒരു മണിക്കൂറിനിടെ ഇസ്‌റാഈൽ രണ്ട് കൂട്ടക്കൊലകൾ നടത്തിയതായി ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അൽ ജലാ തെരുവിലും സമീപത്തെ ശൈഖ് റദ്‌വാനിലുമായിരുന്നു ആക്രമണം. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപെടെയാണ് കൊല്ലപ്പെട്ടത്.

അതേസമയം, ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ച്  നെത്യനാഹു രംഗത്തെത്തിയിരുന്നു. കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന്  അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്നും നെതന്യാഹു അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; നടപടി ലൈംഗികാതിക്രമ പരാതിയെ തുടർന്ന് 

Kerala
  •  12 days ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  12 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  12 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  12 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  12 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  12 days ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  12 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  12 days ago