
സെയ്ഫ് അലിഖാനെ അക്രമിച്ചകേസ്: പ്രതി വീട്ടിനുള്ളിലെത്തിയത് എ.സി ദ്വാരം വഴി, കയറിയത് നടന്റെ വീടാണെന്ന് അറിയാതെ

മുംബൈ: നടന് സെയ്ഫ് അലിഖാനെ കുത്തിയ കേസിലെ പ്രതി ഷരീഫുല്‍ ഇസ്ലാം ഷെഹ്സാദ് എന്ന 30 കാരനെ പിടിച്ചത് മൂന്ന് ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍. ബംഗ്ലാദേശിലെ ജലോക്തി ജില്ലക്കാരനാണ് ഷെഹ്സാദ് എന്നാണ് പൊലിസ് പറയുന്നത്. മുംബൈയിലെ ഹൗസ് കീപ്പിങ് ഏജന്‍സി വഴി മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കിയിട്ടുണ്ട്. താനെയിലെ ബാറിലാണ് അവസാനമായി ജോലിചെയ്തത്. അവിവാഹിതനായ ഇയാള്‍ വോര്‍ളിയിലെ വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകളായി സ്ഥിരമായി ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് മോഷണത്തിലേക്ക് തിരിഞ്ഞത്.
വീട് കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫിന്റെ വലിയ വീട് തെരഞ്ഞെടുത്തത്. അതൊരു ബോളിവുഡ് നടന്റെ വീടാണെന്ന് അറിഞ്ഞിരുന്നില്ല. എ.സി ദ്വാരം വഴിയാണ് വീട്ടിനുള്ളിലേക്ക് കടന്നത്. ആദ്യം കുട്ടിയുടെ മുറിയിലാണ് എത്തിയത്. വീട്ടുജോലിക്കാരി ബഹളംവച്ചപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സെയ്ഫിന്റെ മുമ്പില്‍പ്പെട്ടു. സെയ്ഫ് തടഞ്ഞതോടെ രക്ഷപ്പെടാന്‍ വേണ്ടിയാണ് കുത്തിയതെന്നും പൊലിസിന് മൊഴിനല്‍കി.
ആക്രമണശേഷം സെയ്ഫിന്റെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട പ്രതി, ബാന്ദ്രയില്‍നിന്ന് ട്രെയിനില്‍ ദാദറിലെത്തി. അവിടെനിന്ന് വോര്‍ളി കോലിവാഡയിലെ താമസസ്ഥലത്തെത്തിയത്. ടി.വിയിലും യൂട്യൂബിലും ചിത്രം പ്രചരിക്കുന്നതുകണ്ടാണ് ബാന്ദ്രയില്‍നിന്ന് താനെയിലെത്തിയത്. ഇവിടെയും പൊലിസുകാരുടെ സാന്നിധ്യം മനസിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കേസിന്റെ വിശദാംശങ്ങളും അന്വേഷണവും അറിയാനായി വാര്‍ത്ത കണ്ടിരുന്നതായും ഇയാള്‍ മൊഴി നല്കി.
മുംബൈ പൊലിസും സിറ്റി ക്രൈംബ്രാഞ്ചും 20ഓളം ടീമുകള്‍ രൂപീകരിച്ചാണ് പ്രതിയെ തേടിയിറങ്ങിയത്. സംശയം തോന്നി രണ്ട് പേരെ പിടികൂടി ചോദ്യംചെയ്തെങ്കിലും വിട്ടയക്കേണ്ടിവന്നു. നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ ആണ് പരിശോധിച്ചത്. ഇതിനിടെ പ്രതി നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന കരാറുകാരനെ ജോലിക്കായി സന്ദര്‍ശിച്ചെന്ന് കണ്ടെത്തി. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കരാറുകാരനാണ് പൊലിസിന് നല്‍കിയത്.
ലേബര്‍ ക്യാംപില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ടോര്‍ച്ച് വെളിച്ചത്തില്‍ ഒരാള്‍ തറയില്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളെ അറിയാനായി പൊലിസ് മുട്ടിവിളിച്ചപ്പോള്‍ പ്രതി ഉടന്‍ എഴുന്നേറ്റ് ഓടി. പൊലിസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
The Neyyattinkara Additional Sessions Court will pronounce the sentence today in the case of Sharon Raj's murder, where poison was mixed in a concoction to kill him. Grishma, the first accused, and Nirmal Kumaran Nair, her maternal uncle, have been found guilty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഭൂമി തരം മാറ്റി നല്കാന് കഴിയില്ല'; എലപ്പുള്ളിയിലെ ബ്രൂവറി നിര്‍മാണത്തിന് കൃഷിവകുപ്പിന്റെ എതിര്‍പ്പും
Kerala
• 2 days ago
ചത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
National
• 2 days ago
വയനാട് തലപ്പുഴയില്‍ ജനവാസ മേഖലയില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍
Kerala
• 2 days ago
നടുറോട്ടില്‍ നില്ക്കുന്ന കാട്ടാനയില്‍ നിന്ന് സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 days ago
പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും; എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും
Kerala
• 3 days ago
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 3 days ago
'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍
Kerala
• 3 days ago
പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ
Kerala
• 3 days ago
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍
Kerala
• 3 days ago
ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
Kerala
• 3 days ago
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു
Kerala
• 3 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം
Kerala
• 3 days ago
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
Kerala
• 3 days ago
ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി
National
• 3 days ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• 3 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 3 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 3 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 3 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
ഇന്നലെ ഫലം പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഏഴുമാസം കൊണ്ട് മാത്രം 3,99,362 വോട്ടുകളും രജിസ്റ്റര്‍ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു
National
• 3 days ago
കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
Kerala
• 3 days ago
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
Kerala
• 3 days ago
ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം
National
• 3 days ago
പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 3 days ago