HOME
DETAILS

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  
January 20, 2025 | 5:37 AM

What is Karoshi discussed in social media

അടുത്ത കാലത്തായി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒരു ജാപ്പനീസ് പദമാണ് കരോഷി. കേള്‍ക്കുമ്പോള്‍ ഈ പദത്തിന് ഒരിമ്പം തോന്നുമെങ്കിലും ഒട്ടും തന്ന ഇമ്പമുള്ളതല്ല ഇതിന്റെ അര്‍ത്ഥം. 
അമിത ജോലി മൂലമുള്ള മരണം എന്നാണ് കരോഷിയുടെ സാരം. നോക്ക്ഓണ്‍ ഇഫക്റ്റുകള്‍ സാധാരണയായി ഹൃദയാഘാതം/സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും അതു കാരണം മരണത്തിനു കീഴടങ്ങുകയുമാണ് ചെയ്യുന്നത്.

ദീര്‍ഘസമയത്തെ ജോലി മൂലം ജപ്പാനില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നം ഉടലെടുത്തിരുന്നു. 'കരോഷി' അക്ഷരാര്‍ത്ഥത്തില്‍ അമിതമായ ജോലി മൂലമുള്ള മരണമാണ്. ഇന്ന് കരോഷി എന്ന പദം ആഗോള ബിസിനസ് നിഘണ്ടുവിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതിനാല്‍, തീക്ഷ്ണമായ ആഗോളമത്സരമയമായി മാറിയ ഇക്കാലത്ത് 'കരോഷി' ഒരു 'സുനാമി' തന്നെയാണ്.

പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ കരോഷിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പ്രദാനം ചെയ്യുന്നു. അമിതമായ ജോലി സമയം നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായും ദോഷകരമായും ബാധിക്കുകയും നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യും.

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ സിസ്റ്റംസ് എഞ്ചിനീയറിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കപോ വോങ്ങിന്റെ നേതൃത്വത്തിലുള്ള പഠനം സൂചിപ്പിക്കുന്നതു പ്രകാരം കരോഷി കാരണം ബാധിക്കപ്പെടുന്ന രോഗങ്ങള്‍ ഇപ്രകാരമാണ്.

ഹൃദ്രോഗ സാധ്യത

വിട്ടുമാറാത്ത ക്ഷീണം

സമ്മര്‍ദ്ദം

വിഷാദാവസ്ഥ / ഉത്കണ്ഠ

മോശം ഉറക്കനിലവാരം

മദ്യപാനവും പുകവലിയും  

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ഹൈപ്പര്‍ടെന്‍ഷന്‍ 

അമിതമായ ജോലി കാരണം മരണം സംഭവിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. വൈദ്യശാസ്ത്രപരമായി, സാധാരണയായി ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമാകുന്നത്. അമിത ജോലി, ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയസ്തംഭനത്തിലേക്ക് നയിക്കും.

കരോഷിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ശാരീരിക ആരോഗ്യ ഫലങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖം. ഹൃദ്രോഗം, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം) തുടങ്ങിയ അവസ്ഥകളിലേക്ക് അധിക ജോലികള്‍ നയിച്ചേക്കാം. സമ്മര്‍ദം, വിശ്രമമില്ലായ്മ, നീണ്ട ജോലിസമയത്തെ ഉദാസീനമായ പെരുമാറ്റം എന്നിവയുടെ സംയോജനം ഹൃദയത്തെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു. കാലക്രമേണ, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

കരോഷിയുടെ അനന്തരഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഇത് പെട്ടെന്നുള്ള മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നതാണ്. 

തൊഴിലാളികളുടെ തൊഴില്‍പരമായ ആരോഗ്യം സംരക്ഷിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. നിര്‍ബന്ധിത ബ്രേക്ക് പോളിസികള്‍, ഓവര്‍ടൈം സംബന്ധിച്ച കര്‍ശനമായ നിയന്ത്രണങ്ങള്‍, ടൈം ഓഫുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തകോഷി ഒഴിവാക്കാനാകും. അമിത ജോലി സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാനും പ്രോത്സാഹിപ്പിക്കാനും നയരൂപകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അനിവാര്യമാണ്.

What is 'Karoshi' discussed in social media; Everything you need to know about Karoshi

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  a day ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  a day ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  a day ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  a day ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  a day ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  a day ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  a day ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  a day ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  a day ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  a day ago