HOME
DETAILS

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  
January 20, 2025 | 5:37 AM

What is Karoshi discussed in social media

അടുത്ത കാലത്തായി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒരു ജാപ്പനീസ് പദമാണ് കരോഷി. കേള്‍ക്കുമ്പോള്‍ ഈ പദത്തിന് ഒരിമ്പം തോന്നുമെങ്കിലും ഒട്ടും തന്ന ഇമ്പമുള്ളതല്ല ഇതിന്റെ അര്‍ത്ഥം. 
അമിത ജോലി മൂലമുള്ള മരണം എന്നാണ് കരോഷിയുടെ സാരം. നോക്ക്ഓണ്‍ ഇഫക്റ്റുകള്‍ സാധാരണയായി ഹൃദയാഘാതം/സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും അതു കാരണം മരണത്തിനു കീഴടങ്ങുകയുമാണ് ചെയ്യുന്നത്.

ദീര്‍ഘസമയത്തെ ജോലി മൂലം ജപ്പാനില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നം ഉടലെടുത്തിരുന്നു. 'കരോഷി' അക്ഷരാര്‍ത്ഥത്തില്‍ അമിതമായ ജോലി മൂലമുള്ള മരണമാണ്. ഇന്ന് കരോഷി എന്ന പദം ആഗോള ബിസിനസ് നിഘണ്ടുവിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതിനാല്‍, തീക്ഷ്ണമായ ആഗോളമത്സരമയമായി മാറിയ ഇക്കാലത്ത് 'കരോഷി' ഒരു 'സുനാമി' തന്നെയാണ്.

പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ കരോഷിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പ്രദാനം ചെയ്യുന്നു. അമിതമായ ജോലി സമയം നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായും ദോഷകരമായും ബാധിക്കുകയും നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യും.

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ സിസ്റ്റംസ് എഞ്ചിനീയറിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കപോ വോങ്ങിന്റെ നേതൃത്വത്തിലുള്ള പഠനം സൂചിപ്പിക്കുന്നതു പ്രകാരം കരോഷി കാരണം ബാധിക്കപ്പെടുന്ന രോഗങ്ങള്‍ ഇപ്രകാരമാണ്.

ഹൃദ്രോഗ സാധ്യത

വിട്ടുമാറാത്ത ക്ഷീണം

സമ്മര്‍ദ്ദം

വിഷാദാവസ്ഥ / ഉത്കണ്ഠ

മോശം ഉറക്കനിലവാരം

മദ്യപാനവും പുകവലിയും  

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ഹൈപ്പര്‍ടെന്‍ഷന്‍ 

അമിതമായ ജോലി കാരണം മരണം സംഭവിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. വൈദ്യശാസ്ത്രപരമായി, സാധാരണയായി ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമാകുന്നത്. അമിത ജോലി, ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയസ്തംഭനത്തിലേക്ക് നയിക്കും.

കരോഷിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ശാരീരിക ആരോഗ്യ ഫലങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖം. ഹൃദ്രോഗം, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം) തുടങ്ങിയ അവസ്ഥകളിലേക്ക് അധിക ജോലികള്‍ നയിച്ചേക്കാം. സമ്മര്‍ദം, വിശ്രമമില്ലായ്മ, നീണ്ട ജോലിസമയത്തെ ഉദാസീനമായ പെരുമാറ്റം എന്നിവയുടെ സംയോജനം ഹൃദയത്തെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു. കാലക്രമേണ, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

കരോഷിയുടെ അനന്തരഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഇത് പെട്ടെന്നുള്ള മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നതാണ്. 

തൊഴിലാളികളുടെ തൊഴില്‍പരമായ ആരോഗ്യം സംരക്ഷിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. നിര്‍ബന്ധിത ബ്രേക്ക് പോളിസികള്‍, ഓവര്‍ടൈം സംബന്ധിച്ച കര്‍ശനമായ നിയന്ത്രണങ്ങള്‍, ടൈം ഓഫുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തകോഷി ഒഴിവാക്കാനാകും. അമിത ജോലി സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാനും പ്രോത്സാഹിപ്പിക്കാനും നയരൂപകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അനിവാര്യമാണ്.

What is 'Karoshi' discussed in social media; Everything you need to know about Karoshi

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  13 minutes ago
No Image

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

Cricket
  •  39 minutes ago
No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  44 minutes ago
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  an hour ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  an hour ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  2 hours ago
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  2 hours ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  2 hours ago
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  3 hours ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  3 hours ago