HOME
DETAILS

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

  
January 20, 2025 | 5:37 AM

What is Karoshi discussed in social media

അടുത്ത കാലത്തായി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒരു ജാപ്പനീസ് പദമാണ് കരോഷി. കേള്‍ക്കുമ്പോള്‍ ഈ പദത്തിന് ഒരിമ്പം തോന്നുമെങ്കിലും ഒട്ടും തന്ന ഇമ്പമുള്ളതല്ല ഇതിന്റെ അര്‍ത്ഥം. 
അമിത ജോലി മൂലമുള്ള മരണം എന്നാണ് കരോഷിയുടെ സാരം. നോക്ക്ഓണ്‍ ഇഫക്റ്റുകള്‍ സാധാരണയായി ഹൃദയാഘാതം/സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും അതു കാരണം മരണത്തിനു കീഴടങ്ങുകയുമാണ് ചെയ്യുന്നത്.

ദീര്‍ഘസമയത്തെ ജോലി മൂലം ജപ്പാനില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നം ഉടലെടുത്തിരുന്നു. 'കരോഷി' അക്ഷരാര്‍ത്ഥത്തില്‍ അമിതമായ ജോലി മൂലമുള്ള മരണമാണ്. ഇന്ന് കരോഷി എന്ന പദം ആഗോള ബിസിനസ് നിഘണ്ടുവിന്റെ ഭാഗമായി മാറിയിരിക്കുന്നു. അതിനാല്‍, തീക്ഷ്ണമായ ആഗോളമത്സരമയമായി മാറിയ ഇക്കാലത്ത് 'കരോഷി' ഒരു 'സുനാമി' തന്നെയാണ്.

പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ കരോഷിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പ്രദാനം ചെയ്യുന്നു. അമിതമായ ജോലി സമയം നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായും ദോഷകരമായും ബാധിക്കുകയും നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യും.

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ സിസ്റ്റംസ് എഞ്ചിനീയറിംഗ് ആന്‍ഡ് എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കപോ വോങ്ങിന്റെ നേതൃത്വത്തിലുള്ള പഠനം സൂചിപ്പിക്കുന്നതു പ്രകാരം കരോഷി കാരണം ബാധിക്കപ്പെടുന്ന രോഗങ്ങള്‍ ഇപ്രകാരമാണ്.

ഹൃദ്രോഗ സാധ്യത

വിട്ടുമാറാത്ത ക്ഷീണം

സമ്മര്‍ദ്ദം

വിഷാദാവസ്ഥ / ഉത്കണ്ഠ

മോശം ഉറക്കനിലവാരം

മദ്യപാനവും പുകവലിയും  

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ഹൈപ്പര്‍ടെന്‍ഷന്‍ 

അമിതമായ ജോലി കാരണം മരണം സംഭവിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. വൈദ്യശാസ്ത്രപരമായി, സാധാരണയായി ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമാകുന്നത്. അമിത ജോലി, ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയസ്തംഭനത്തിലേക്ക് നയിക്കും.

കരോഷിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ശാരീരിക ആരോഗ്യ ഫലങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖം. ഹൃദ്രോഗം, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം (ഉയര്‍ന്ന രക്തസമ്മര്‍ദ്ദം) തുടങ്ങിയ അവസ്ഥകളിലേക്ക് അധിക ജോലികള്‍ നയിച്ചേക്കാം. സമ്മര്‍ദം, വിശ്രമമില്ലായ്മ, നീണ്ട ജോലിസമയത്തെ ഉദാസീനമായ പെരുമാറ്റം എന്നിവയുടെ സംയോജനം ഹൃദയത്തെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു. കാലക്രമേണ, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

കരോഷിയുടെ അനന്തരഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഇത് പെട്ടെന്നുള്ള മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നതാണ്. 

തൊഴിലാളികളുടെ തൊഴില്‍പരമായ ആരോഗ്യം സംരക്ഷിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. നിര്‍ബന്ധിത ബ്രേക്ക് പോളിസികള്‍, ഓവര്‍ടൈം സംബന്ധിച്ച കര്‍ശനമായ നിയന്ത്രണങ്ങള്‍, ടൈം ഓഫുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തകോഷി ഒഴിവാക്കാനാകും. അമിത ജോലി സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കാനും പ്രോത്സാഹിപ്പിക്കാനും നയരൂപകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അനിവാര്യമാണ്.

What is 'Karoshi' discussed in social media; Everything you need to know about Karoshi

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  a day ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  a day ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  a day ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  a day ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  a day ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  a day ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  a day ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  a day ago