HOME
DETAILS

'വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ'; കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലി'ല്‍ നിയമസഭയില്‍ ബഹളം

  
January 21 2025 | 06:01 AM

opposition-mla-raises-concerns-over-assault-of-a-cpm-woman-councilor

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സി.പി.എം വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ വിഷയത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സ്ത്രീ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടിസിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. 

അനൂപ് ജേക്കബ് എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എം.എല്‍.എ സഭയില്‍ ചോദിച്ചു. സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി രണ്ട് ആഴ്ചയ്ക്കുള്ളിലാണ് ജനപ്രതിനിധിയായ ഒരു വനിത ആള്‍ക്കൂട്ടത്തിന് നടുവില്‍ അപമാനിക്കപ്പെട്ടത്. കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളി ഉയര്‍ത്തുന്നതാണോ സ്ത്രീസുരക്ഷ., പൊലിസ് നോക്കി നില്‍ക്കെയാണ് സംഭവം. എന്ത് സ്ത്രീസുരക്ഷയാണ് സര്‍ക്കാര്‍ പ്രസംഗിക്കുന്നതെന്നും സെലിബ്രിറ്റിക്ക് മാത്രമാണോ സ്ത്രീസുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു. 

ഒരു അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള കെല്‍പ്പ് എല്‍.ഡി.എഫിനില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യമല്ല ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അനൂപ് ജേക്കബ് സഭയില്‍ ആരോപിച്ചു. കുത്താട്ടുകുളത്ത് ഒത്തുകളിച്ച  പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും  പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ കൂത്താട്ടുകുളം വിഷയത്തിലെ പരാതികളില്‍ ശക്തമായ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി മറുപടി നല്‍കി. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. കലാരാജുവിനെ മാറ്റി എടുക്കാന്‍ നീക്കം നടത്തി. കാലുമാറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അത് അംഗീകരിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റൊരു രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ പദവി രാജിവച്ചിട്ട് മാറുന്നതാണ് മര്യാദ. കാലുമാറ്റത്തെ അതേരീതിയില്‍ അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.  

സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. കാലുമാറ്റം ഉണ്ടായാല്‍ തട്ടിക്കൊണ്ടു പോകുമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ക്രിമിനലുകളെ സി.പി.എം വളര്‍ത്തിയെടുക്കുന്നു. പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ് ഒന്നാംപ്രതി. 

ഇതാണോ അമ്മമാരോടും സഹോദരിമാരോടുമുള്ള നീതി ബോധം? ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വസ്ത്രാക്ഷേപം നടത്തി. തട്ടിക്കൊണ്ടുപോകാന്‍ ഡി.വൈ.എസ്.പി  തന്നെ വഴിയൊരുക്കി. കൗരവസഭയെപ്പോലെ, ഭരണപക്ഷം അഭിനവ ദുശ്ശാസനന്‍മാരായി മാറുന്നെന്നും ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. അതിനെ മുഖ്യമന്ത്രി കൂറുമാറ്റമായി വിലകുറച്ച് കാണിക്കുന്നെന്നും സതീശന്‍ ആരോപിച്ചു.തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

National
  •  4 days ago
No Image

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

Kerala
  •  4 days ago
No Image

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 days ago
No Image

കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നല്‍കി മന്ത്രിസഭ

Kerala
  •  4 days ago
No Image

ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം 

Kerala
  •  4 days ago
No Image

ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി

Saudi-arabia
  •  4 days ago
No Image

സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി

Kerala
  •  4 days ago
No Image

അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ

uae
  •  4 days ago
No Image

അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്‌ഥാനം ബഹ്റൈന് കൈമാറി യുഎഇ

uae
  •  4 days ago