
സിപിഎം വിശദീകരണ പൊതുസമ്മേളനം; കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിൽ

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ സിപിഎം നടത്തിയ വിശദീകരണ പൊതുസമ്മേളനത്തിൽ കലാ രാജുവിനെതിരെ കടുത്ത വിമർശനം.നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ തുടങ്ങി തട്ടിക്കൊണ്ടുപോകലിലും പാർട്ടി പ്രവർത്തകരുടെ അറസ്റ്റിലേക്കും നയിച്ച കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ വെളിപ്പെടുത്താനാണ് വിശിദീകരണ പൊതുയോഗ സമ്മേളനം സിപിഎം നടത്തിയത് . കോൺഗ്രസിനും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ഏരിയാ സെക്രട്ടറി പിബി രതീഷും പൊതുയോഗ സമ്മേളനത്തിൽ ഉന്നയിച്ചത്. കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിലാണെന്ന് സിഎൻ മോഹനനും കോൺഗ്രസ് പണം വാഗ്ദാനം ചെയ്തെന്ന് കലാ രാജു പറഞ്ഞതായി പിബി രതീഷും പറഞ്ഞു.
കലാ രാജു കോൺഗ്രസിൻ്റെ വലയിലാണ്
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കേണ്ടെന്നായിരുന്നു പാർടി നിലപാടെന്ന് സിഎൻ മോഹനൻ പറഞ്ഞു. ഇക്കാര്യം കലാ രാജുവിനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. മൂന്ന് ദിവസം ബന്ധുവീട്ടിൽ താമസിച്ചുവെന്ന കലാരാജുവിൻ്റെ വാദം നുണയാണ്. ഇക്കാര്യം പാർടി അന്വേഷിച്ചിരുന്നു. നഗരസഭയിൽ നിന്ന് കൗൺസിലർമാരെ പാർടി ഓഫീസിലേക്കാണ് കൊണ്ടുവന്നത്. കലാ രാജു പാർടി ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. കലാ രാജു യുഡിഎഫിൻ്റെ വലയിലാണ്. കലാ രാജുവിനെ പാർടി വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്ന് കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പിന്നീട് പോലീസ് വാഹനത്തിൽ കോൺഗ്രസ് ഭരണ സമിതിയുടെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് അവരെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. കലാ രാജു പാർട്ടിക്ക് പരാതി തന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുന്നതാണ്. കലാ രാജുവിനെയും മക്കളെയും കോൺഗ്രസാണ് നിയന്ത്രിക്കുന്നത്. തട്ടിപ്പ്, വഞ്ചന, ഭൂമി കയ്യേറ്റം തുടങ്ങിയ കേസുകളിൽ പ്രതി ആയ ആളാണ് മാത്യു കുഴൽനാടൻ. അയാളാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്. കലാ രാജുവിനെ യുഡിഎഫ് തട്ടിയെടുത്തു. അവർ സ്വതന്ത്രയായി പുറത്ത് വരട്ടെ. എന്നിട്ട് അവർ എന്ത് പറയും എന്ന് നോക്കാം. ആരും ആരെയും തടഞ്ഞു വച്ചിട്ടില്ല. സ്വന്തം പാർട്ടി അംഗത്തെ സിപിഎം തടഞ്ഞുവെക്കുമോ? മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണയാണ്. സിപിഎം പ്രവർത്തകക്കെതിരായ യുഡിഎഫ്/ കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യങ്ങൾ ഇവിടെ വിലപോവില്ല. കോടതിയിൽ വലിയ വിശ്വാസം ഉണ്ട്. ഇപ്പൊ നാല് പേർ ജയിൽ കിടക്കുന്നുണ്ട്. ഇനി എത്ര പേർ പോകുമെന്ന് അറിയില്ല. കലാ രാജു ഇപ്പോഴും പാർട്ടിയംഗമാണ്. അവർ പാർട്ടിക്ക് മുന്നിൽ വരും. അപ്പോൾ നോക്കാമെന്നും സിഎൻ മോഹനൻ പറഞ്ഞു.
കൂത്താട്ടുകുളത്ത് നടന്നത് കുതിരക്കച്ചവടമാണ്
കൂത്താട്ടുകുളത്ത് കുതിരക്കച്ചവടം ആസൂത്രണം ചെയ്തത് മാത്യു കുഴൽനാടനും, ഡിസിസി പ്രസിഡൻ്റ് ഷിയാസും ചേർന്നാണെന്ന് ഏരിയ സെക്രട്ടറി പി ബി രതീഷ് വിമർശിച്ചു. ഒരു സ്ത്രീയുടെ ദൈന്യതയെ കോൺഗ്രസ് മുതലെടുക്കുകയായിരുന്നു. അതിനെ രാഷ്ട്രീയമായി മാത്യു കുഴൽനാടൻ ഉപയോഗിച്ചു. ആക്രമിക്കാൻ സിപിഎം പ്രവർത്തകർക്ക് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് പ്രവർത്തകരാരും രണ്ടു കാലിൽ നടക്കില്ലായിരുന്നു. നഗരസഭാ ചെയർപേഴ്‌സണെ ആക്രമിച്ചവരെ പ്രതിരോധിക്കുക മാത്രമാണ് സിപിഎം പ്രവർത്തകർ ചെയ്തത്. സിപിഎം പ്രവർത്തകരെ ആദ്യം ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസും അറസ്റ്റുമില്ല. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ചില തെമ്മാടികളുണ്ട്. അവർക്ക് പോലീസ് ജോലി കിട്ടിയില്ലായിരുന്നെങ്കിൽ ജയിലിൽ പോകേണ്ടവരായിരുന്നു. അവർ വിജയ ശിവന് മർദനം ഏറ്റത് കാണില്ല. കലാ രാജുവിന് ഇപ്പൊ സംരക്ഷണം നൽകുന്നവർ ആണ് ഇവർക്ക് കിമ്പളം നൽകുന്നത്. ഈ പൊലീസുകാർ സിപിഎമ്മിന് നേരെ തിരിഞ്ഞാൽ മറുപടി പറയേണ്ടിവരും. കലാ രാജു പാർട്ടി ഓഫീസിൽ വന്നത് മുഴുവൻ ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പൂർണമായി പുറത്ത് വിടും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സാമ്പത്തിക പ്രശ്നം പരിഹരിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുകൊടുത്തതായി കലാ രാജു പറഞ്ഞു. അതിനടക്കം തെളിവുണ്ട്. കലാ രാജുവിനെ മാത്യു കുഴൽനാടൻ സ്വന്തം വാഹനത്തിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അതിലും ദുരൂഹതയുണ്ട്. പണക്കൊഴുപ്പും ഹുങ്കുമായി മാത്യു കൂത്താട്ടുകുളത്തേക്ക് വരേണ്ട. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും രതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക് യൂനിസെഫ്
International
• 5 days ago
അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്
Cricket
• 5 days ago
'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി
Kerala
• 5 days ago
ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ഗുജറാത്തിലും ബന്ധുക്കൾ
National
• 5 days ago
വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത
Kerala
• 5 days ago
ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം
Business
• 5 days ago
യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം
uae
• 5 days ago
ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ
Kerala
• 5 days ago
ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ
Saudi-arabia
• 5 days ago
സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും?
International
• 5 days ago
പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും
Kuwait
• 5 days ago
ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു
International
• 5 days ago
മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
Kerala
• 5 days ago
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം
International
• 5 days ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 6 days ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 6 days ago
കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍
Kerala
• 6 days ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 6 days ago
തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍
International
• 5 days ago
കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്
qatar
• 5 days ago
വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 6 days ago