HOME
DETAILS

'ഞങ്ങളോട് ക്ഷമിക്കുക..ഇന്‍ശാ അല്ലാഹ് നമ്മള്‍ കണ്ടുമുട്ടുക ഖുദ്‌സിന്റെ അങ്കണത്തില്‍ വെച്ചായിരിക്കും' തിരിച്ചെത്തുന്ന ഗസ്സക്കാരെ കാത്ത് വീടുകളില്‍ ഖസ്സാം പോരാളികളുടെ എഴുത്ത് 

  
Web Desk
January 23, 2025 | 9:24 AM

Qassams Letters to the People of Gaza  Resistance Roundup

നോവിന്റേയും ഭീതിയുടേയും ഭീകര പര്‍വ്വങ്ങള്‍ താണ്ടി പ്രതീക്ഷയുടെ പുതുഭാണ്ഡവും ചുമന്ന് കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ തീര്‍ത്ത കുന്നുകള്‍ വകഞ്ഞു നീക്കി തിരിച്ചത്തുമ്പോള്‍ തകര്‍ന്നടിഞ്ഞ വീടുകളുടെ ശേഷിപ്പുകള്‍ക്കുള്ളില്‍ അവരെ കാത്ത് ആ കുറിപ്പുകളുണ്ടായിരുന്നു. മരണം അലച്ചു പെയ്യുന്ന ആകാശത്തിന് കീഴെ മറഞ്ഞിരുന്ന് ലോകത്തിനെ അതിശയിപ്പിച്ച ധീരയോദ്ധാക്കള്‍ ബാക്കിവെച്ച പോയ കുറിപ്പ്. 

'ഞങ്ങള്‍ക്ക് മാപ്പുനല്‍കുക.  ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കുക.ഞങ്ങള്‍ നിങ്ങളുടെ വീടുകളില്‍ കയറി. നിങ്ങളുടെ സാധനങ്ങള്‍ ഉപയോഗിച്ചു. നിങ്ങളുടെ ഭക്ഷണം കഴിച്ചു. നിങ്ങളുടെ വെള്ളം കുടിച്ചു. നിങ്ങളുടെ വസ്ത്രം ധരിച്ചു. ഓരോ കുഞ്ഞുമക്കലുടേയും ദൈന്യമാര്‍ന്ന കരച്ചിലുകള്‍ക്ക് ഞങ്ങള്‍ക്ക് മാപ്പു നല്‍കുക. ഓരോ നോവിനും ഓരോ അനീതിക്കും സങ്കടങ്ങള്‍ അലച്ചു പെയ്ത നിങ്ങളുടെ ഓരോ കണ്ണുനീര്‍ത്തുള്ളിക്കും ഞങ്ങള്‍ക്ക് മാപ്പു നല്‍കുക. അല്ലാഹുവാണെ..ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ പോരാടി. ഓരോരുത്തര്‍ക്കും നല്‍കാനാവുന്നതിന്റെ പരമാവധി നല്‍കി. ഞങ്ങള്‍ കീഴടങ്ങിയില്ല. ഞങ്ങള്‍ ഉപേക്ഷ കാണിച്ചില്ല. ഞങ്ങള്‍ വഞ്ചിച്ചിട്ടില്ല. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല' കുറിപ്പില്‍ പറയുന്നു.
 

'ഒരോ വര്‍ഷവും നിങ്ങളെ നിങ്ങളുടെ മഹത്വത്തിലേക്കും അന്തസ്സിലേക്കും അടുപ്പിക്കട്ടെ. അല്ലാഹു നിങ്ങളുടെ സ്ഥിരോത്സാഹത്തെയും പ്രതിരോധത്തെയും ക്ഷമയെയും സ്വീകരിക്കട്ടെ. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നമ്മുടെ കൂടിക്കാഴ്ച അല്‍അഖ്‌സ പള്ളിയുടെ അങ്കണത്തിലായിരിക്കും' എന്ന ദൃഢനിശ്ചയത്തോടു കൂടി പ്രതീക്ഷയും ഗസ്സന്‍ ജനതക്ക് നല്‍കിയാണ് പോരാളികള്‍ തങ്ങളുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അല്‍ഖസ്സാം ബ്രിഗേഡുകള്‍ ഇസ്‌റാഈല്‍ ടാങ്കുകളേയും സൈനികരേയും ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കുന്ന നിരവധി വീഡോയകള്‍ ലോകം കണ്ടതാണ്. തകര്‍ന്ന കെട്ടിടങ്ങളുടെയും മറ്റും മറവില്‍ നിന്നു കൊണ്ട് മെര്‍ക്കോവ ടാങ്കുകളെ പോലും കാറ്റില്‍ പറത്തുന്ന ദൃശ്യങ്ങള്‍ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസവും അവര്‍ അത്തരത്തില്‍ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. വെടിനിര്‍ത്തല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് അവര്‍ നടത്തിയ ആക്രമണത്തിന്റേതായിരുന്നു വീഡിയോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  14 days ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  14 days ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  14 days ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  14 days ago
No Image

വെറും ഫ്ലേവർ എയർ അല്ല, മാരക വിഷം; യുഎഇയിലെ കുട്ടികൾക്കിടയിൽ ഇ-സിഗരറ്റ് ആസക്തി കൂടുന്നതായി ഡബ്ല്യുഎച്ച്ഒ

uae
  •  14 days ago
No Image

നെടുമങ്ങാട് കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ആദ്യഭാര്യയുടെ സഹോദരന്റെ കൊലപാതകത്തിലും പങ്ക്? അന്വേഷണം

Kerala
  •  14 days ago
No Image

കോടികളുടെ ലേലക്കളിയിൽ ജിയോയെ വെട്ടിച്ച് 'സീ'യുടെ മാസ്സ് എൻട്രി! 2026 ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കി ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ ചാനൽ!

Football
  •  14 days ago
No Image

സ്വർണ്ണ വിലയിൽ ഇടിവ്: ദുബൈയിൽ ഗ്രാമിന് 3.5 ദിർഹം കുറഞ്ഞു; വെള്ളി വിലയിൽ വർദ്ധനവ്

uae
  •  14 days ago
No Image

ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂഗര്‍ഭജല ഉപയോഗം കുറയുന്നു; റീസൈക്കിള്‍ ചെയ്ത വെള്ളത്തിന് പ്രാധാന്യം

oman
  •  14 days ago
No Image

ആ റെക്കോർഡ് ഇനി സഞ്ജുവിന് സ്വന്തം! ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച മലയാളി കരുത്ത്

Cricket
  •  14 days ago