HOME
DETAILS

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

  
ഷഫീഖ് മുണ്ടക്കൈ 
February 09 2025 | 03:02 AM

Only 242 people are in the rehabilitation first phase list

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തബാധിതരുടെ  പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്കും പാടികളിലും താമസിക്കുന്ന ദുരന്തബാധിതർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ദുരന്തത്തിന്റെ ഉത്ഭവകേന്ദ്രമായ 11ാം വാർഡായ മുണ്ടക്കൈയിൽ 83 പേരാണ് പട്ടികയിലുള്ളത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഗോ, നോ സോൺ അതിർത്തി നിർണയിക്കുന്നതിന് മുമ്പ് വയനാട് സബ് കലക്ടർ പുറത്തിറക്കിയ കരട് പട്ടികയിൽ 191 പേരാണ് ഉണ്ടായിരുന്നത്.

നിരവധി പേരുകൾ ആവർത്തിച്ചതിനാൽ ഈ പട്ടികയിൽ 79 പേരെയാണ് നിലനിർത്തിയത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നാലുപേരെ ഉൾപ്പെടുത്തി 83 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ചൂരൽമല (12ാം വാർഡ്)യിൽ 114 പേരുടെ ആദ്യപട്ടികയിൽ പരിശോധന പൂർത്തിയാക്കിയതോടെ 108 പേരായി കുറഞ്ഞു. കരട് ലിസ്റ്റിൽ ആക്ഷേപം സമർപ്പിച്ച രണ്ടുപേരെയാണ് പുതുതായി അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്. 10ാം വാർഡിൽ (അട്ടമല) 66 പേരാണ് വിവാദമായ ആദ്യപട്ടികയിലുണ്ടായിരുന്നത്.

പരിശോധന പൂർത്തിയായതോടെ കരട് പട്ടികയിൽ 50 പേരായി. ആക്ഷേപമുന്നയിച്ച ഒരാളെകൂടി പരിഗണിച്ച് 51 പേരാണ് അന്തിമപട്ടികയിലുള്ളത്. മൂന്നു വാർഡുകളിലുമായി ആക്ഷേപം ഉന്നയിച്ച ഏഴുപേരെയാണ് അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്. 
കരട് പട്ടികയിൽ ഉൾപ്പെട്ട അർഹതപ്പെട്ട ചില ഗുണഭോക്താക്കൾ അന്തിമപട്ടികയിലില്ല. അന്തിമ പട്ടിക അംഗീകരിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ 11 ആക്ഷേപങ്ങൾ ഉയർന്നെങ്കിലും പരിഹരിക്കാതെയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഉരുൾദുരന്തത്തിന് ശേഷം താൽകാലിക പുനരധിവാസത്തിന്റെ ഭാഗമായി 807 കുടുംബങ്ങളാണ് വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് കഴിയുന്നത്. ഇതിൽ 69 പേരാണ് സർക്കാർ ക്വാർട്ടേഴ്‌സുകളിൽ കഴിയുന്നത്.

 

വീട് നഷ്ടപ്പെട്ട പലരും പട്ടികയിലില്ല

കൽപ്പറ്റ: ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച ഉരുൾദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിൽ ഭൂമിയും വീടുമടക്കം നഷ്ടപ്പെട്ടവരില്ല. എന്നാൽ, വാടകയ്ക്ക് താമസിച്ച പലരും പട്ടികയിൽ ഇടംപിടിച്ചു. ചൂരൽമല എച്ച്.എസ് റോഡിലെ വിജയ നിവാസിൽ വിപിൻ അടക്കം നിരവധി പേർക്കാണ് സ്വന്തമായുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നഷ്ടപ്പെട്ടിട്ടും ഒന്നാംഘട്ട ലിസ്റ്റിൽ പേരില്ലാതെ പോയത്. വിപിന്റെ അഞ്ച് സെന്റ് സ്ഥലവും ആയിരത്തിന് മുകളിൽ സ്‌ക്വയർ ഫീറ്റുള്ള വീടുമാണ് ഉരുളിൽ തകർന്നടിഞ്ഞത്.

എന്നാൽ, ലിസ്റ്റിൽ വിപിൻ ഉൾപ്പെട്ടില്ല. 12/84 നമ്പർ വീടാണ് വിപിന്റെ പേരിലുണ്ടായിരുന്നത്. ഏതാണ്ട് 18 ലക്ഷം രൂപയോളം മുടക്കിയാണ് വിപിൻ വീട്  വാങ്ങിയത്. ആധാരമടക്കം എല്ലാം വിപിന്റെ പേരിലുണ്ടായിട്ടും ഒന്നാംഘട്ട പട്ടികയിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന ഡി.ഡി.എം.എ മീറ്റിങ്ങിൽ ലിസ്റ്റിലെ ഈ അപാകത ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. 

ദുരന്തത്തിന് പിന്നാലെ ഉരുൾ കവർന്ന ഭൂമിയിലെ വിപിന്റെ കുടുംബ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും 70ലധികം പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. കുടുംബ സ്വത്തായി ഉണ്ടായിരുന്ന 2.5 ഏക്കർ ഏലകൃഷിയും ഭൂമിയും ഉരുൾ കവർന്നു. എന്നിട്ടും സർക്കാർ കണക്കുകളിൽ നിന്ന് പുറന്തള്ളപ്പെട്ട് പോയതിൽ കടുത്ത നിരാശയിലാണ് വിപിനുൾപ്പെടെയുള്ള പലരും. ഇവർക്കെല്ലാം സ്വന്തം വീടോ, ക്വാർട്ടേഴ്‌സുകളോ ഉണ്ടായിരുന്നവരാണ്. എന്നാൽ, ഇന്ന് ഒന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  5 days ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  5 days ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  5 days ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  5 days ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  5 days ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 days ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 days ago