
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്കും പാടികളിലും താമസിക്കുന്ന ദുരന്തബാധിതർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ദുരന്തത്തിന്റെ ഉത്ഭവകേന്ദ്രമായ 11ാം വാർഡായ മുണ്ടക്കൈയിൽ 83 പേരാണ് പട്ടികയിലുള്ളത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഗോ, നോ സോൺ അതിർത്തി നിർണയിക്കുന്നതിന് മുമ്പ് വയനാട് സബ് കലക്ടർ പുറത്തിറക്കിയ കരട് പട്ടികയിൽ 191 പേരാണ് ഉണ്ടായിരുന്നത്.
നിരവധി പേരുകൾ ആവർത്തിച്ചതിനാൽ ഈ പട്ടികയിൽ 79 പേരെയാണ് നിലനിർത്തിയത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നാലുപേരെ ഉൾപ്പെടുത്തി 83 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ചൂരൽമല (12ാം വാർഡ്)യിൽ 114 പേരുടെ ആദ്യപട്ടികയിൽ പരിശോധന പൂർത്തിയാക്കിയതോടെ 108 പേരായി കുറഞ്ഞു. കരട് ലിസ്റ്റിൽ ആക്ഷേപം സമർപ്പിച്ച രണ്ടുപേരെയാണ് പുതുതായി അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്. 10ാം വാർഡിൽ (അട്ടമല) 66 പേരാണ് വിവാദമായ ആദ്യപട്ടികയിലുണ്ടായിരുന്നത്.
പരിശോധന പൂർത്തിയായതോടെ കരട് പട്ടികയിൽ 50 പേരായി. ആക്ഷേപമുന്നയിച്ച ഒരാളെകൂടി പരിഗണിച്ച് 51 പേരാണ് അന്തിമപട്ടികയിലുള്ളത്. മൂന്നു വാർഡുകളിലുമായി ആക്ഷേപം ഉന്നയിച്ച ഏഴുപേരെയാണ് അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്.
കരട് പട്ടികയിൽ ഉൾപ്പെട്ട അർഹതപ്പെട്ട ചില ഗുണഭോക്താക്കൾ അന്തിമപട്ടികയിലില്ല. അന്തിമ പട്ടിക അംഗീകരിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ 11 ആക്ഷേപങ്ങൾ ഉയർന്നെങ്കിലും പരിഹരിക്കാതെയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഉരുൾദുരന്തത്തിന് ശേഷം താൽകാലിക പുനരധിവാസത്തിന്റെ ഭാഗമായി 807 കുടുംബങ്ങളാണ് വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് കഴിയുന്നത്. ഇതിൽ 69 പേരാണ് സർക്കാർ ക്വാർട്ടേഴ്‌സുകളിൽ കഴിയുന്നത്.
വീട് നഷ്ടപ്പെട്ട പലരും പട്ടികയിലില്ല
കൽപ്പറ്റ: ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച ഉരുൾദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിൽ ഭൂമിയും വീടുമടക്കം നഷ്ടപ്പെട്ടവരില്ല. എന്നാൽ, വാടകയ്ക്ക് താമസിച്ച പലരും പട്ടികയിൽ ഇടംപിടിച്ചു. ചൂരൽമല എച്ച്.എസ് റോഡിലെ വിജയ നിവാസിൽ വിപിൻ അടക്കം നിരവധി പേർക്കാണ് സ്വന്തമായുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നഷ്ടപ്പെട്ടിട്ടും ഒന്നാംഘട്ട ലിസ്റ്റിൽ പേരില്ലാതെ പോയത്. വിപിന്റെ അഞ്ച് സെന്റ് സ്ഥലവും ആയിരത്തിന് മുകളിൽ സ്‌ക്വയർ ഫീറ്റുള്ള വീടുമാണ് ഉരുളിൽ തകർന്നടിഞ്ഞത്.
എന്നാൽ, ലിസ്റ്റിൽ വിപിൻ ഉൾപ്പെട്ടില്ല. 12/84 നമ്പർ വീടാണ് വിപിന്റെ പേരിലുണ്ടായിരുന്നത്. ഏതാണ്ട് 18 ലക്ഷം രൂപയോളം മുടക്കിയാണ് വിപിൻ വീട് വാങ്ങിയത്. ആധാരമടക്കം എല്ലാം വിപിന്റെ പേരിലുണ്ടായിട്ടും ഒന്നാംഘട്ട പട്ടികയിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന ഡി.ഡി.എം.എ മീറ്റിങ്ങിൽ ലിസ്റ്റിലെ ഈ അപാകത ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു.
ദുരന്തത്തിന് പിന്നാലെ ഉരുൾ കവർന്ന ഭൂമിയിലെ വിപിന്റെ കുടുംബ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും 70ലധികം പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. കുടുംബ സ്വത്തായി ഉണ്ടായിരുന്ന 2.5 ഏക്കർ ഏലകൃഷിയും ഭൂമിയും ഉരുൾ കവർന്നു. എന്നിട്ടും സർക്കാർ കണക്കുകളിൽ നിന്ന് പുറന്തള്ളപ്പെട്ട് പോയതിൽ കടുത്ത നിരാശയിലാണ് വിപിനുൾപ്പെടെയുള്ള പലരും. ഇവർക്കെല്ലാം സ്വന്തം വീടോ, ക്വാർട്ടേഴ്‌സുകളോ ഉണ്ടായിരുന്നവരാണ്. എന്നാൽ, ഇന്ന് ഒന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം
Kerala
• a day ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• a day ago
പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല
National
• a day ago
11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ
National
• a day ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
Kerala
• a day ago
സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ
Kerala
• a day ago
യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും
Kerala
• a day ago
റാഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ
Kerala
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു
National
• a day ago
ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം
National
• a day ago
2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും
Football
• 2 days ago
മുംബൈയില്‍ ഗുഡ്സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന് ഷോക്കേറ്റു മരിച്ചു
National
• 2 days ago
നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
International
• 2 days ago
അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര
Cricket
• 2 days ago
കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 2 days ago
പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്
Kerala
• 2 days ago
ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി
Football
• 2 days ago
UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 2 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 2 days ago.jpeg?w=200&q=75)
മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert
bahrain
• 2 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 2 days ago