HOME
DETAILS

കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം

  
February 09, 2025 | 2:16 PM

Book Now Fares May Quadruple Later Warns Airline

അബൂദബി/ദുബൈ: കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഈ മാസം പകുതിയോടെ ദുബൈയിൽനിന്ന് കൊച്ചിയിലെത്തി മാർച്ച് 15ഓടെ തിരിച്ചുവരാൻ ഒരാൾക്ക് ശരാശരി 700 ദിർഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2800 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാകും.

മാർച്ചിൽ പോയി ഏപ്രിലിൽ തിരിച്ചുവരാൻ ഇതേ സെക്ടറിൽ ഇരട്ടി തുകയും യുഎഇയിൽ വേനൽ അവധിക്കാലമായ ജുലൈയിൽ പോയി ഓഗസ്‌റ്റ് അവസാനത്തോടെ തിരിച്ചുവരാൻ നാലിരട്ടിയും വിമാനക്കമ്പനിക്കാർ ഈടാക്കും. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകുകയും ആവശ്യക്കാരുടെ എണ്ണം വർധിക്കുകയും ചെയ്താൽ ടിക്കറ്റ് നിരക്ക് പല മടങ്ങ് വർധിക്കാനും സാധ്യതയുണ്ട്.

മാർച്ച് - ഏപ്രിലിൽ ടിക്കറ്റ് നിരക്ക് ഇരട്ടി

കെ.ജി മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് യുഎഇയിൽ 3 ആഴ്‌ചത്തെ അവധിയുണ്ട്. മാർച്ച് 14ഓടെ ഇവരുടെ പരീക്ഷ തീരും. സ്വാഭാവികമായും നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കുടുമെന്ന് മുൻകുട്ടി കണ്ട് ടിക്കറ്റ് നിരക്ക് രണ്ടിരട്ടി ഉയർത്തിയിരിക്കുകയാണ് എയർലൈനുകൾ. മാർച്ച് 15ന് നാട്ടിൽ പോയി ഏപ്രിൽ 5ന് തിരിച്ചുവരാൻ ഒരാൾക്ക് 1300 ദിർഹമായിരുന്നു നിരക്ക്, ഇത് നാലംഗ കുടുംബത്തിന് 5200 ദിർഹമായി വർധിക്കും. ഇന്നലെ ബുക്ക് ചെയ്യുമ്പോഴത്തെ നിരക്കായിരുന്നു ഇത്, ഇന്നും നാളെയുമൊക്കെ നിരക്കിൽ വ്യത്യാസമുണ്ടാകും.

ജുലൈ - ഓഗസ്‌റ്റ് നാലിരട്ടി

കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുക മധ്യവേനൽ അവധിക്കാലമായ ജുലൈ, ഓഗസ്‌റ്റ് മാസങ്ങളിലാണ്. ഇതു മുന്നിൽ കണ്ട് എയർലൈനുകൾ ഇപ്പോൾ തന്നെ നിരക്ക് കുട്ടിത്തുടങ്ങിയിട്ടുണ്ട്. സ്വദേശി-വിദേശി എയർലൈനുകൾ നിരക്കുവർധനയിൽ മത്സരത്തിലാണ്.

5 മാസം മുൻപ് ബുക്ക് ചെയ്യുമ്പോൾ പോലും ഒരാൾക്ക് 2500 ദിർഹവും, നാലംഗ കുടുംബത്തിന് 10,000 ദിർഹവും ആവശ്യമായിരുന്നു. അതേസമയം, ബുക്ക് ചെയ്യാൻ വൈകുന്നതിന് അനുസരിച്ച് നിരക്കിന്റെ ഗ്രാഫ് കുതിക്കുകയാണ്.

Airlines are urging passengers to book their tickets now as fares may increase four-fold later, offering a golden opportunity for those looking to travel at affordable rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  5 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  5 days ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  5 days ago
No Image

2025ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകളുമായി ലുലു

uae
  •  5 days ago
No Image

ഷാർജയിൽ ഇമാമിനും മുഅദ്ദിനും സർക്കാർ പദവിയും ശമ്പളവും

uae
  •  5 days ago
No Image

വിവാഹത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചു; 39കാരിയായ നഴ്‌സിനെ കഴുത്തറുത്ത് കൊന്ന് സഹപ്രവർത്തകൻ; മോഷണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം

crime
  •  5 days ago
No Image

എസ്.ഐ.ആർ; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കിൽ പുറത്ത്

Kerala
  •  5 days ago
No Image

ബിജെപി നേതാവ് തന്നെ കൊല്ലും; ജീവന് ഭീഷണിയെന്ന് ഉന്നാവോ അതിജീവിത

crime
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കടത്ത്: ഡി മണിയുടെ മൊഴികളിൽ ദുരൂഹത; നിസ്സഹകരണം അന്വേഷണ സംഘത്തെ കുഴക്കുന്നു

crime
  •  5 days ago
No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  5 days ago