HOME
DETAILS

ബുൾഡോസർ രാജുമായി വീണ്ടും യോഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി

  
Farzana
February 10 2025 | 06:02 AM

UP Government Resumes Demolition of Mosque in Kushinagar Despite Court Stay Expiry

ലഖ്നൗ: ഉത്തരവുുകൾക്കു മേൽ ഉത്തരവുകളുമായി രാജ്യത്തെ പരമോന്നത നീതി പീഠം തന്നെ രംഗത്തെത്തിയിട്ടും യാതൊരു കുലുക്കവുമില്ലാതെ ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർരാജുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗി സർക്കാർ. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒരു പ്രമുഖ മുസ്‌ലിം പള്ളി അധികൃതർ പൊളിച്ചു നീക്കാൻ തുടങ്ങിയിരിക്കുന്നു. പതിവുപോലെ അനധികൃത കയ്യേറ്റം ആരോപിച്ചാണ് നടപടി. 

സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ച് കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്ജിദിൻറെ ഭാഗമാണ് ഞായറാഴ്ച പൊളിച്ചുനീക്കാൻ തുടങ്ങിയത്. പള്ളി പൊളിക്കുന്നതിനെതിരെയുണ്ടായിരുന്ന ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് പൊളിച്ചു നീക്കൽ പ്രക്രിയ പുനഃരാരംഭിച്ചത്.  ശനിയാഴ്ചയാണ് സ്റ്റേയുടെ സമയപരിധി അവസാനിച്ചത്. 

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു പൊളിക്കൽ നടപടി. കുശിനഗർ എസ്പി സന്തോഷ് മിശ്രയുടെ നേതൃത്വത്തിൽകനത്ത പൊലിസ് സന്നാഹവും ബിഎസ്എഫും സ്ഥലത്തുണ്ടായിരുന്നു. പള്ളിയുടെ ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

സർക്കാർ‌ ഭൂമി കയ്യേറിയാണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവർത്തകർ 2024 ഡിസംബർ 18നാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പരാതി നൽകിയത്. എന്നാൽ, 15 വർഷം മുമ്പ് 33 സെൻറ് ഭൂമി പള്ളി നിർമാണത്തിന് വേണ്ടി വാങ്ങിയതാണെന്ന് മസ്ജിദ് കമ്മിറ്റി അന്ന് മറുപടി നൽകിയിരുന്നു.

എന്നാൽ മറുപടി വകവെക്കാതെ പരാതിക്ക് പിന്നാലെ ജില്ലാ അധികൃതർ സർവേ നടത്തുകയും പള്ളിയുടെ ഒരു ഭാഗം സർക്കാർ ഭൂമിയിലാണ് നിൽക്കുന്നതെന്ന നിഗമനത്തിലെത്തുകയും ചെയ്തു. തുടർന്ന് അംഗീകൃത പ്രോപ്പർട്ടി മാപ്പിൻറെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ പള്ളി കമ്മിറ്റിയോട് അധികൃതർ ആവശ്യപ്പെട്ടു. മുനിസിപ്പൽ റെക്കോർഡ് ഉദ്യോഗസ്ഥർക്ക് ഈ മാപ്പ് കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ  ഈ രേഖ പള്ളി കമ്മിറ്റിക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് സർക്കാർ ഭൂമി വ്യാജ രേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്ന് കാണിച്ച് മസ്ജിദ് കമ്മിറ്റിയിലെ മൂന്ന് പേർക്കെതിരെ കേസെടുത്തു.

അതേസമയം, പള്ളിക്കെതിരെ ബുൾഡോസർ നടപടി സുപ്രിംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് മസ്ജിദ് കമ്മിറ്റി പ്രതിനിധി സെയ്ഫുല്ല ഖാൻ ചൂണ്ടിക്കാട്ടി. കൈയേറിയെന്ന ആരോപണത്തിൽ കൃത്യമായ മറുപടി അധികൃതർക്ക് നൽകിയിട്ടുണ്ട്. മാത്രമല്ല പള്ളി പൊളിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഞങ്ങൾ ചോദിച്ചെങ്കിലും അവരത് കാണിച്ചിട്ടില്ല.  കൂടാതെ മുൻ ജില്ലാ മജിസ്‌ട്രേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതുമാണ്. 33 സെൻറ് ഭൂമി പള്ളിയുടേതാണെന്നും 29 സെൻറ് ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നുമാണ് അന്ന്ക ണ്ടെത്തിയിട്ടുള്ളത്. ബി.ജെ.പിയുടെ ലെറ്റർഹെഡിൽ ആരെങ്കിലും പരാതി നൽുന്നതോടെ ഉടൻ തന്നെ മതപരമായ കെട്ടിടങ്ങൾ പൊളിക്കുക എന്നതാണ് ഇപ്പോൾ നടക്കുന്നത്. ഇത് നഗ്നമായ അനീതിയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

In Uttar Pradesh, the state government, under Yogi Adityanath's leadership, has resumed the demolition of a prominent mosque in Kushinagar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  2 days ago