HOME
DETAILS

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

  
Web Desk
February 13, 2025 | 5:41 AM

Gold Prices Rise in Kerala Amid Fluctuating Dollar and Global Tensions

ഇന്നലെ തന്നെ സ്വർണം ബുക്കു ചെയ്തോ നിങ്ങൾ. എന്നാൽ രക്ഷപ്പെട്ടു. ഇതാ ഇന്ന് വീണ്ടും കൂടിയിരിക്കുന്നു സ്വർണ വില. ഡോളർ സൂചിക കുറഞ്ഞുവരുന്നത് സ്വർണവില ഇനിയും കൂടിയേക്കുമെന്ന സൂചനയാണ് നൽകുന്നതും. അതേസമയം, ഇന്ത്യൻ രൂപ കരുത്ത് കൂട്ടുന്നത് വില കുറയുമെന്ന പ്രതീക്ഷയും ഉണർത്തുന്നുണ്ട്. അമേരിക്ക-റഷ്യ പ്രസിഡൻഷ്യൽ ചർച്ച ഉക്രൈൻ യുദ്ധംത്തിന് സമാപ്തി കുറിക്കുമെന്ന പ്രതീക്ഷയിലേക്കും വിരൽ ചൂണ്ടുന്നുണ്ടച്. ഇതും സ്വർണ വിപണിയെ ബാധിക്കും.  

ഏതായാലും കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. അതായത് പവൻ വാങ്ങാൻ 63840 രൂപയാണ് നൽകേണ്ടത്. ​ ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. 

ഡോളർ മൂല്യം കുറഞ്ഞു വരുന്നത് സ്വർണവില കൂടാൻ ഒരു കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ന് ഡോളർ സൂചിക 107 എന്ന നിരക്കിലാണ്. ഈ വേളയിൽ മറ്റു കറൻസികൾ കൂടുതൽ കരുത്താർജിക്കുകയും അവ ഉപയോഗിച്ച് വൻതോതിൽ സ്വർണം വാങ്ങുകയും ചെയ്യുമ്പോഴാണ് സ്വർണവില കൂടുന്നത്. സ്വർണം വാങ്ങിക്കൂട്ടാൻ വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും മൽസരിക്കുന്നതും സ്വർണവില കൂടുന്നതിന് മറ്റൊരു കാരണമാണ്.


വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 എന്ന നിരക്ക് തുടരുകയാണ്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 2916 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. ഇതാണ് ഇന്ന് കേരളത്തിൽ വില കൂടാൻ ഒരു കാരണം.

18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്.  ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 6580 രൂപയും പവന് 52640 രൂപയുമായി. 22 കാരറ്റ് സ്വർണത്തിന് വില കൂടി വരുന്ന സാഹചര്യത്തിൽ 18 കാരറ്റിന്റെ ആഭരണങ്ങൾക്ക്ദി ആവശ്യക്കാർ കൂടുതലാണ്. ദിവസവും ഉപയോഗിക്കാൻ സാധിക്കുന്ന ആഭരണങ്ങൾ ഈ കാരറ്റിൽ ലഭ്യമാണ് എന്നതും ഇതിന്റെ ആകർഷണീയതയാണ്. 75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹങ്ങളുമാണ് ഈ കാരറ്റിലുണ്ടാകുക.

അതേസമയം, സ്വർണം പണയം വയ്ക്കുമ്പോൾ ബാങ്കുകൾ 18 കാരറ്റിലുള്ള ആഭരണങ്ങൾ സ്വീകരിക്കില്ല എന്നതും വിൽപന നടത്തുമ്പോൾ വില കുറയും എന്നതും ഇതിന്റെ നെ​ഗറ്റിവ് വശങ്ങളാണ്.  24 കാരറ്റിലുള്ള ബാറുകളും പണയത്തിന് വേണ്ടി സ്വീകരിക്കാറില്ല. 22 കാരറ്റ് ആഭരണങ്ങൾ മാത്രമാണ് ബാങ്കുകൾ സ്വീകരിക്കുക. 18 കാരറ്റിന് വില കൂടിവരുന്ന സാഹചര്യത്തിൽ വൈകാതെ ഈ ആഭരണങ്ങളും ബാങ്കുകൾ സ്വീകരിച്ചേക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ നിരക്ക് 61640 രൂപയാണ്. ഏറ്റവും  കൂടിയ നിരക്ക്  64480 രൂപയുമാണ്. വൻതോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കണ്ടതില്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പകരം നേരിയ ചാഞ്ചാട്ടങ്ങൾക്കാണ് സാധ്യതയെന്നും അവർ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  4 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  4 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  5 hours ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  5 hours ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  5 hours ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  5 hours ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  6 hours ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  6 hours ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  6 hours ago