HOME
DETAILS

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

  
Web Desk
February 13, 2025 | 6:41 PM

Hamas to release 3 more hostages Israel did not respond to Hamass statement

ദോഹ: വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് മധ്യസ്ഥ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്ന ഈജിപ്തും ഖത്തറും ഉറപ്പു നല്‍കിയതോടെ നേരത്തേയുള്ള ധാരണപ്രകാരം അടുത്തഘട്ടം ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്. ശനിയാഴ്ച മൂന്നു ബന്ദികളെ കൂടി ഹമാസ് വിട്ടയക്കും.

ശനിയാഴ്ച ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗസ്സയില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, അവശ്യസഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ബന്ദി മോചനം വൈകിപ്പിക്കുമെന്ന് ഹമാസും കഴിഞ്ഞ ദിവസം പറഞ്ഞത് അന്താരാഷ്ട്ര സമൂഹത്തില്‍ ആശങ്കക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍, ഹമാസിന്റെ തീരുമാനത്തെക്കുറിച്ച് ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മരുന്ന്, ഇന്ധന വിതരണം, ഗസ്സയില്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രതിനിധി സംഘം കൈറോയില്‍ ഈജിപ്ത് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും ഖത്തര്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നതായും ഹമാസ് അറിയിച്ചു.

വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം, ഇസ്‌റാഈലി വെടിവയ്പ്പില്‍ കുറഞ്ഞത് 92 പലസ്തീനികള്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ഷ് പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിച്ച് ചില പ്രദേശങ്ങളില്‍ പ്രവേശിച്ച ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഇസ്‌റാഈലി സൈന്യം സമ്മതിച്ചു.

വരും ആഴ്ചകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ വളരെ വലിയ വെല്ലുവിളി നേരിടുമെന്ന് ഉറപ്പാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം മാര്‍ച്ച് ആദ്യം അവസാനിക്കും. രണ്ടാം ഘട്ടത്തെ സംബന്ധിച്ച് ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കുന്നതിന് പകരമായി ഹമാസ് ശേഷിക്കുന്ന ഡസന്‍ കണക്കിന് ബന്ദികളെ കൂടി വിട്ടയക്കും.

ഗസ്സയില്‍ നിന്ന് ഏകദേശം 2 ദശലക്ഷം ഫലസ്തീനികളെ മാറ്റി മറ്റ് രാജ്യങ്ങളില്‍ താമസിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശം വെടിനിര്‍ത്തലിന്റെ ഭാവിയെ കൂടുതല്‍ സംശയത്തിലാക്കിയിരിക്കുകയാണ്. ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ സ്വാഗതം ചെയ്‌തെങ്കിലും അഭയാര്‍ത്ഥികളായി മറ്റു രാജ്യങ്ങളില്‍ അഭയം തേടില്ലെന്ന് ഫലസ്തീനികളും ഫലസ്തീന്‍ ഫലസ്തീനികളുടെ മണ്ണാണെന്ന് അറബ് രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള ട്രംപിന്റെ സമീപകാല നടപടികള്‍ ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.

'സത്യം പറഞ്ഞാല്‍, ട്രംപിന്റെ കഴിഞ്ഞ കാലത്തെ പെരുമാറ്റവും ലോകത്തിലെ പല രാജ്യങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ നിലവിലെ പ്രസ്താവനകളും വെല്ലുവിളികളും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല, ഇവയെ ഒരു പോസിറ്റീവ് സംഭവവികാസമായി ഞാന്‍ കാണുന്നില്ല,' എര്‍ദോഗന്‍ ഒരു ഇന്തോനേഷ്യന്‍ ടെലിവിഷന്‍ അവതാരകനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  7 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  7 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  7 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  7 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  7 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  7 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  7 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  7 days ago