HOME
DETAILS

ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം

  
February 15, 2025 | 10:27 AM

UAE On Arrival Visa for Indians All You Need to Know

അബൂദബി: ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടി വിപുലീകരിച്ച് യുഎഇ.
ആറ് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത വിസ, റെസിഡന്‍സി പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

സാധാരണ പാസ്‌പോര്‍ട്ടും സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകൃത വിസയും, റെസിഡന്‍സി പെര്‍മിറ്റും, ഗ്രീന്‍ കാര്‍ഡും കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയിലെ എല്ലാ പ്രവേശന പോയിന്റുകളില്‍ വെച്ചും വിസ ലഭിക്കും. 

ആരാണ് ഓണ്‍ അറൈവല്‍ വിസക്ക് യോഗ്യര്‍?
മുകളില്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും, അവരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടാകണം. കൂടാതെ, യുഎഇ ചട്ടങ്ങള്‍ക്കനുസൃതമായി ഓണ്‍ അറൈവല്‍ വിസക്കാവശ്യമായ ഫീസ് ഇവര്‍ അടയ്ക്കുകയും ചെയ്യണം.

എത്രയാണ് ഫീസ്?
14 ദിവസത്തെ താമസത്തിനുള്ള പ്രവേശന വിസ ഫീസ് 100 ദിര്‍ഹമാണ്. ഇത് 250 ദിര്‍ഹം ചിലവില്‍ 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. 60 ദിവസത്തെ വിസ 250 ദിര്‍ഹത്തിന് ലഭ്യമാണ്.

എന്തൊക്കെയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍?
യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തവും സുദൃഢമായ നയതന്ത്ര ബന്ധവും കണക്കിലെടുത്താണ് യുഎഇയുടെ ഈ നടപടി.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുഗമമായ യാത്ര സാധ്യമാക്കുക, അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎഇയിലെ ജീവിതം, താമസം, തൊഴില്‍ സാധ്യതകള്‍ എന്നിവ ആരായുന്നതിനുള്ള പുതിയ അവസരങ്ങള്‍ നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കൂടാതെ, രാജ്യത്തിന്റെ ലോകോത്തര ടൂറിസം, സാമ്പത്തിക ഭൂപ്രകൃതി, ബിസിനസ് അന്തരീക്ഷം എന്നിവ അനുഭവിക്കാനുള്ള അവസരം ഇത് പ്രദാനം ചെയ്യുന്നു. അതോടൊപ്പം മികച്ച ആഗോള പ്രതിഭകളെയും സംരംഭകരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇത് ആഗോള സാമ്പത്തിക, ടൂറിസം, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ പദവി കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

UAE On Arrival Visa for Indians, All You Need to Know


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെമിയിൽ അഫ്ഗാന്റെ റൺമല; പതറാതെ ഇന്ത്യ; വൈഭവ് സൂര്യവൻഷിക്ക് വെടിക്കെട്ട് ഫിഫ്റ്റി

Cricket
  •  a day ago
No Image

നായയെ നടത്തുന്നതിനിടെ ലഹരി വില്‍പ്പന; ബഹ്‌റൈനില്‍ യുവതി പിടിയില്‍

bahrain
  •  a day ago
No Image

ശബരിമലയിലെ നെയ്യ് കൊള്ള കേസ്:  ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

അബുദബിയിലെ പ്രധാന റോഡുകളിലെ വേ​ഗപരിധിയിൽ മാറ്റം വരുത്തി അധികൃതർ; ഈ പാതയിലെ മിനിമം സ്പീഡ് ഒഴിവാക്കി

uae
  •  a day ago
No Image

കൊറിയൻ ഓൺലൈൻ ഗെയിമുകളുടെ മരണക്കെണി: നാടിനെ നടുക്കിയ മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

crime
  •  a day ago
No Image

ഉയർന്നു അഭിമാനക്കൊടി; സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കം

Kerala
  •  a day ago
No Image

അമ്മയോടൊപ്പം ഒളിച്ചോടിയതിലുള്ള പക; പത്ത് വർഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

crime
  •  a day ago
No Image

അധ്യാപന രംഗത്തെ മാറ്റങ്ങള്‍ക്ക് വേദിയായി ഒമാന്‍; എഐ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സമ്മേളനം

oman
  •  a day ago
No Image

പ്രവാസികൾക്ക് ഇരുട്ടടി; അബുദബിയിൽ വില്ല വാടകനിരക്ക് ഇരട്ടിയായി, കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുടുംബങ്ങൾ

uae
  •  a day ago
No Image

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാന്‍ ഒമാന്റെ കാര്‍ഷിക ഫണ്ട്; 13 പദ്ധതികള്‍ക്ക് സഹായം

oman
  •  a day ago

No Image

'രാജ്യദ്രോഹി' റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ കമന്റ്; പിന്നാലെ വാക്‌പോര്, ലോക്‌സഭയില്‍ ഇന്നും പ്രതിഷേധച്ചൂട്

National
  •  a day ago
No Image

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി

Kerala
  •  a day ago
No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  a day ago
No Image

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല; ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധം

Kerala
  •  a day ago