HOME
DETAILS

3 ട്രെയിനുകള്‍ വൈകി, പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അനൗണ്‍സ്‌മെന്റ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെക്കുറിച്ച് പൊലിസ്

  
Web Desk
February 16, 2025 | 11:36 AM

 Platform Change Announcement Lead To Delhi Stampede says cops

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 18 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത് അനൗണ്‍സ്‌മെന്റിലെ ആശയകുഴപ്പമെന്ന് ഡല്‍ഹി പൊലിസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗണ്‍സ്‌മെന്റാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. 

4 -ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നില്‍ക്കേ 16 -ാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ് രാജിലേക്കുള്ള അടുത്ത ട്രെയിന്‍ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത്. പ്രയാഗ്രാജ് എക്‌സപ്രസ്, പ്രയാഗ്രാജ് സ്‌പെഷ്യല്‍ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

പ്രയാഗ്രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയില്‍വേ അധികൃതര്‍ നല്‍കിയ അറിയിപ്പ്. ഇത് പ്രയാഗ് രാജ് എക്‌സ്പ്രസിനായി 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇവര്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ തുടങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ വലിയതോതിലുള്ള ആള്‍ക്കൂട്ടം രൂപപ്പെട്ടു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതിനാല്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്നും പൊലിസ് പറയുന്നു. 

അതേസമയം, ഒരു യാത്രക്കാരന്‍ സമീപത്തുള്ള പടിയില്‍ നിന്ന് തെന്നിവീണാണ് അപകടത്തില്‍പെട്ടതെന്ന് ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റെയില്‍വേ രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ നര്‍സിംഗ് ദിയോ, നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പങ്കജ് ഗാങ്വാര്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ 11 പേര്‍ സ്ത്രീകളും നാല് കുട്ടികളുമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  4 days ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  4 days ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  4 days ago
No Image

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 'സീറോ ടോളറന്‍സ്'; പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ വൈകിക്കരുതെന്ന് മുഖ്യമന്ത്രി വിജയ്

National
  •  4 days ago
No Image

നിപ സ്ഥിരീകരിച്ച 43 കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്

Kerala
  •  4 days ago
No Image

വീണ്ടും കുതിച്ച് സ്വര്‍ണവില; രാവിലെ ഇടിഞ്ഞ വില മണിക്കൂറുകള്‍ക്കകം തിരിച്ചുകയറി

Kerala
  •  4 days ago
No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  4 days ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  4 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  5 days ago