HOME
DETAILS

3 ട്രെയിനുകള്‍ വൈകി, പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അനൗണ്‍സ്‌മെന്റ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെക്കുറിച്ച് പൊലിസ്

  
Web Desk
February 16, 2025 | 11:36 AM

 Platform Change Announcement Lead To Delhi Stampede says cops

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 18 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത് അനൗണ്‍സ്‌മെന്റിലെ ആശയകുഴപ്പമെന്ന് ഡല്‍ഹി പൊലിസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗണ്‍സ്‌മെന്റാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. 

4 -ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നില്‍ക്കേ 16 -ാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ് രാജിലേക്കുള്ള അടുത്ത ട്രെയിന്‍ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത്. പ്രയാഗ്രാജ് എക്‌സപ്രസ്, പ്രയാഗ്രാജ് സ്‌പെഷ്യല്‍ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

പ്രയാഗ്രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയില്‍വേ അധികൃതര്‍ നല്‍കിയ അറിയിപ്പ്. ഇത് പ്രയാഗ് രാജ് എക്‌സ്പ്രസിനായി 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇവര്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ തുടങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ വലിയതോതിലുള്ള ആള്‍ക്കൂട്ടം രൂപപ്പെട്ടു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതിനാല്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്നും പൊലിസ് പറയുന്നു. 

അതേസമയം, ഒരു യാത്രക്കാരന്‍ സമീപത്തുള്ള പടിയില്‍ നിന്ന് തെന്നിവീണാണ് അപകടത്തില്‍പെട്ടതെന്ന് ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റെയില്‍വേ രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ നര്‍സിംഗ് ദിയോ, നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പങ്കജ് ഗാങ്വാര്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ 11 പേര്‍ സ്ത്രീകളും നാല് കുട്ടികളുമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണാ ജോര്‍ജിനെതിരായ ആക്രമണക്കേസ്; കെഎസ്‌യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

'കണ്ടും മിണ്ടിയും 'ഇരുവർ'; പിണറായി വിജയനും, മോഹൻലാലുമായുള്ള അഭിമുഖം ഇന്ന് പുറത്തിറങ്ങും 

Kerala
  •  a day ago
No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  2 days ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  2 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  2 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  2 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  2 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  2 days ago