HOME
DETAILS

3 ട്രെയിനുകള്‍ വൈകി, പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകളുടെ അനൗണ്‍സ്‌മെന്റ് ആശയക്കുഴപ്പമുണ്ടാക്കി; ദുരന്തത്തെക്കുറിച്ച് പൊലിസ്

  
Web Desk
February 16, 2025 | 11:36 AM

 Platform Change Announcement Lead To Delhi Stampede says cops

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 18 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത് അനൗണ്‍സ്‌മെന്റിലെ ആശയകുഴപ്പമെന്ന് ഡല്‍ഹി പൊലിസ്. പ്രയാഗ് രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗണ്‍സ്‌മെന്റാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറയുന്നു. 

4 -ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നില്‍ക്കേ 16 -ാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ് രാജിലേക്കുള്ള അടുത്ത ട്രെയിന്‍ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത്. പ്രയാഗ്രാജ് എക്‌സപ്രസ്, പ്രയാഗ്രാജ് സ്‌പെഷ്യല്‍ എന്നിവയാണ് ആ ട്രെയിനുകളെന്നും പോലീസ് പറയുന്നു.

പ്രയാഗ്രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയില്‍വേ അധികൃതര്‍ നല്‍കിയ അറിയിപ്പ്. ഇത് പ്രയാഗ് രാജ് എക്‌സ്പ്രസിനായി 14-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനിന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇവര്‍ 16-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ തുടങ്ങിയതോടെ പ്ലാറ്റ്‌ഫോമില്‍ വലിയതോതിലുള്ള ആള്‍ക്കൂട്ടം രൂപപ്പെട്ടു. കൂടാതെ, പ്രയാഗ്രാജിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതിനാല്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായി യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നതെന്നും പൊലിസ് പറയുന്നു. 

അതേസമയം, ഒരു യാത്രക്കാരന്‍ സമീപത്തുള്ള പടിയില്‍ നിന്ന് തെന്നിവീണാണ് അപകടത്തില്‍പെട്ടതെന്ന് ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റെയില്‍വേ രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ നര്‍സിംഗ് ദിയോ, നോര്‍ത്തേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പങ്കജ് ഗാങ്വാര്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ 11 പേര്‍ സ്ത്രീകളും നാല് കുട്ടികളുമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരേ ഡി.ജി.പിക്ക് പരാതി

Kerala
  •  2 days ago
No Image

പ്രമേഹരോ​ഗി മരിച്ച സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഉപഭോക്തൃ കമ്മിഷന്റെ നടപടി

Kerala
  •  2 days ago
No Image

ഒടുവിൽ അതും നേടി; ലോകകപ്പ് ചരിത്രം മാറ്റിമറിച്ച് ബും ബും ബുംറ 

Cricket
  •  2 days ago
No Image

ഖത്തറിൽ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച 313 പേർ അറസ്റ്റിൽ

qatar
  •  2 days ago
No Image

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: നാല് യുവാക്കൾ മരിച്ചു

Kerala
  •  2 days ago
No Image

ചരിത്രകാരന്‍ ഡോ. കെ. എന്‍. പണിക്കര്‍ അന്തരിച്ചു 

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ വീഴ്ത്തിയത് രണ്ട് സെഞ്ച്വറിയടിച്ചവനെ; നെഞ്ച് വിരിച്ച് സഞ്ജു ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

താനൂരിൽ മന്ത്രിമാർ തമ്മിൽ ഉടക്ക്: വി. അബ്ദുറഹിമാൻ എത്തും മുൻപേ ആർ. ബിന്ദുവിന്റെ ഉദ്ഘാടനം; ചടങ്ങ് ബഹിഷ്കരിച്ച് കായികമന്ത്രി

Kerala
  •  2 days ago
No Image

കോട്ടയത്ത് വാടകവീട്ടില്‍ ദമ്പതികള്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; മൂന്ന് വയസുള്ള കുട്ടിയും വീട്ടില്‍

Kerala
  •  2 days ago
No Image

'സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ കളര്‍ഫുള്‍ ആയേക്കും'; കര്‍ശനമാക്കിയ വെള്ള നിറം പിന്‍വലിക്കാന്‍ തീരുമാനം

Kerala
  •  2 days ago