HOME
DETAILS

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

  
February 16, 2025 | 5:10 PM

Thrissur Bank Heist Accused Executed Crime with Precision Planning

തൃശൂര്‍: ചാലക്കുടി പോട്ടയിലെ ബാങ്കില്‍ നടന്നത് ആസൂത്രിത കവര്‍ച്ചയെന്ന് റൂറല്‍ എസ്പി കൃഷ്ണകുമാര്‍. കവർച്ചക്ക് മുന്‍പ് ബാങ്കിലെത്തി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി റിജോ ആന്റണി കവര്‍ച്ച നടത്തിയത്. കാലാവധി കഴിഞ്ഞ എടിഎം കാര്‍ഡ് ശരിയാക്കാനെന്ന വ്യാജേനയാണ് ഇയാൾ ബാങ്കില്‍ എത്തിയത്. ഇയാള്‍ക്ക് 49 ലക്ഷത്തിന്റെ കടം ഉള്ളതായാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കടം സംബന്ധിച്ചും മറ്റുമുള്ള മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നും, ഇത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും എസ്പി വ്യക്തമാക്കി. റിജോ ദീര്‍ഘനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉണ്ടെന്നും പ്രതി പറയുന്നു. ഈ കടബാധ്യത കവര്‍ ചെയ്യാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയ്ക്ക് മുന്‍പ് ബാങ്കില്‍ എത്തി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്തിയത്. ഓഫീസില്‍ എപ്പോഴെല്ലാം ജീവനക്കാര്‍ ഉണ്ടാകുമെന്നും ജീവനക്കാര്‍ പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമായിരുന്നു കവര്‍ച്ചയ്ക്കുള്ള സമയം തെരഞ്ഞെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ പ്രതി തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെല്‍മറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുന്‍പും ശേഷവും പ്രതി മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോള്‍ ഫിംഗര്‍ പ്രിന്റ് കിട്ടാതിരിക്കാൻ പ്രതി ഗ്ലൗസ് ധരിച്ചു. ഇത്തരത്തില്‍ തന്നെ ഒരുതരത്തിലും തിരിച്ചറിയരുതെന്ന് തീരുമാനിച്ചുറപ്പിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്തിയതെന്നും റൂറല്‍ എസ്പി പറഞ്ഞു.

സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. ചാലക്കുടി പള്ളി പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ബൈക്കിൻ്റെ നമ്പർ ഇളക്കി മാറ്റിയാണ് പ്രതി സ്വന്തം സ്‌കൂട്ടറിൽ സെറ്റ് ചെയ്‌തത്‌. മോഷണത്തിന് മുമ്പ് റിയർ വ്യൂ മിററും ഊരി വച്ചു. വെറെ ഫെഡറൽ ബാങ്കിലാണ് ഇയാൾക്ക് അക്കൗണ്ട് ഉള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാനായി ഇടറോഡിലൂടെയാണ് പ്രതി സ്കൂട്ടർ ഓടിച്ചത്. നേരെയുള്ള വഴി വാഹനം ഓടിച്ചാൽ പിടിയിലാകുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് പ്രതി ഇടറോഡ് തെരഞ്ഞെടുത്തത്. എന്നാൽ, പ്രതിയുടെ ഷൂവിന്റെ അടിയിലെ കളർ ആണ് അന്വേഷണത്തിലെ തുമ്പായത്. ബാങ്കിൽ നിന്ന് കൊള്ളയടിച്ച 15 ലക്ഷത്തിൽ 2.90 ലക്ഷം രൂപ കടം വാങ്ങിയ ഒരാൾക്ക് മടക്കിക്കൊടുത്തെന്നും താൻ പിടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രതിയെന്നും കൃഷ്ണ‌കുമാർ പറഞ്ഞു.

പൊലിസിനെ വഴിതെറ്റിക്കാനായി പ്രതി വാഹനം വഴിതെറ്റിച്ചു ഓടിക്കുകയും ബാങ്കിൽ ഹിന്ദി വാക്കുകൾ മാത്രം പറയുകയും ചെയ്തു. വീട് വളഞ്ഞാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല എന്ന് ഇയാൾ പൊലിസിനോട് പറഞ്ഞു. പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ അന്വേഷണ സംവിധാനങ്ങളുടെ ഉപയോഗവും പ്രതിയിലെത്തിച്ചേരാൻ സഹായിച്ചെന്നും എസ്പി പറഞ്ഞു.

Investigation reveals that the accused in the Thrissur bank robbery carried out the crime with meticulous planning and precision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  5 days ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  5 days ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  5 days ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  5 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  5 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  5 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  5 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  5 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  5 days ago