HOME
DETAILS

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

  
Web Desk
February 17, 2025 | 2:03 AM

thrissur bank robbery case accused try to steal the money before

തൃശൂര്‍: ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ് പ്രതി റിജോ ആന്റണിയുടെ മൊഴികളില്‍ വൈരുദ്യമെന്ന് പൊലിസ്. ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടികളാണ് റിജോ നല്‍കുന്നത്. ഇയാള്‍ നേരത്തെയും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയെതെന്നുമാണ് പ്രതിയുടെ മൊഴി.

മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപ അന്നനാട് സ്വദേശിയുടെ കടം വീട്ടാനായി ഉപയോഗിച്ചു. എന്നാല്‍ ടിവിയില്‍ വാര്‍ത്തകണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം പണം തിരികെ പൊലിസിന് തന്നെ കൈമാറായിട്ടുണ്ട്. 

ആഴ്ച്ചകള്‍ നീണ്ട ആസൂത്രണമാണ് റിജോ കവര്‍ച്ചക്കായി നടത്തിയത്. മോഷണം നടന്നതിന് കൃത്യം 4 ദിവസം മുന്‍പ് ഇയാള്‍ കവര്‍ച്ചക്കായി ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലിസ് ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വരവിലാണ് പണം തട്ടിയത്. 

ഒരു തരത്തിലുള്ള തെളിവും അവശേഷിക്കാതിരിക്കാന്‍ തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. മുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ റിജോ ധരിച്ചിരുന്നു. വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. കൈയില്‍ ഫോണ്‍ കരുതിയിരുന്നില്ല. കവര്‍ച്ച സമയത്ത് ഉപയോഗിച്ചിരുന്ന ജാക്കറ്റ് വീട്ടിലെത്തി കത്തിച്ച് കളയുകയും ചെയ്തു. 

എന്നാല്‍ വിശദമായ അന്വേഷണത്തിനിടെ ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പൊലിസ് പിടികൂടി. തന്റെ ഹെല്‍മറ്റും, ഷൂവിന്റെ നിറവുമാണ് റിജോയെ കുടുക്കിയത്.  ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഇടയിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 

 

 

thrissur bank robbery case accused try to steal the money before



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിപ്പോകളും ബസുകളും കുറവ്; കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര മലബാറിലെ വനിതകള്‍ക്ക് ഗുണം ചെയ്യില്ല

Kerala
  •  a day ago
No Image

കടക്കെണിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ: നഷ്ടം 78,851 കോടിയായി; തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശുപാർശ

Kerala
  •  a day ago
No Image

പിജി വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

Kerala
  •  a day ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തിൽ സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെന്ന് പരാതി; ആദ്യ യോഗം ഇന്ന് വടകരയിൽ

Kerala
  •  a day ago
No Image

തമിഴ്‌നാട് സ്വദേശിയുടെ കട വ്യാപാരികള്‍ പൂട്ടിപ്പിച്ചു; രാത്രിയോടെ ഒത്തുചേര്‍ന്ന് തുറപ്പിച്ച് നാദാപുരത്തുകാര്‍

Kerala
  •  a day ago
No Image

പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി തിരുത്തിച്ചത് 16കാരൻ മലയാളി വിദ്യാർഥി; ആദ്യം പേടിച്ച് മാതാപിതാക്കൾ, ഒടുവിൽ രാജ്യത്തിന്റെ കൈയടി

National
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

Kerala
  •  a day ago
No Image

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  a day ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും: രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം | UAE Weather Alert

uae
  •  a day ago
No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  a day ago


No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  a day ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  a day ago
No Image

വഖ്ഫിന്റെ പേരിൽ ദാനം ചെയ്ത ഭൂമി; ഇന്ന് റിസോർട്ടുകളുടെയും ഭൂമാഫിയകളുടെയും കൈകളിൽ

Kerala
  •  a day ago
No Image

സിഎംആർഎൽ-എക്സലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ഇന്ന്; അഞ്ച് വർഷത്തിന് ശേഷം ഇ.ഡി മേധാവി കൊച്ചിയിൽ

Kerala
  •  a day ago