HOME
DETAILS

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

  
Web Desk
February 17, 2025 | 2:03 AM

thrissur bank robbery case accused try to steal the money before

തൃശൂര്‍: ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ് പ്രതി റിജോ ആന്റണിയുടെ മൊഴികളില്‍ വൈരുദ്യമെന്ന് പൊലിസ്. ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടികളാണ് റിജോ നല്‍കുന്നത്. ഇയാള്‍ നേരത്തെയും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയെതെന്നുമാണ് പ്രതിയുടെ മൊഴി.

മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപ അന്നനാട് സ്വദേശിയുടെ കടം വീട്ടാനായി ഉപയോഗിച്ചു. എന്നാല്‍ ടിവിയില്‍ വാര്‍ത്തകണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം പണം തിരികെ പൊലിസിന് തന്നെ കൈമാറായിട്ടുണ്ട്. 

ആഴ്ച്ചകള്‍ നീണ്ട ആസൂത്രണമാണ് റിജോ കവര്‍ച്ചക്കായി നടത്തിയത്. മോഷണം നടന്നതിന് കൃത്യം 4 ദിവസം മുന്‍പ് ഇയാള്‍ കവര്‍ച്ചക്കായി ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലിസ് ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വരവിലാണ് പണം തട്ടിയത്. 

ഒരു തരത്തിലുള്ള തെളിവും അവശേഷിക്കാതിരിക്കാന്‍ തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. മുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ റിജോ ധരിച്ചിരുന്നു. വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. കൈയില്‍ ഫോണ്‍ കരുതിയിരുന്നില്ല. കവര്‍ച്ച സമയത്ത് ഉപയോഗിച്ചിരുന്ന ജാക്കറ്റ് വീട്ടിലെത്തി കത്തിച്ച് കളയുകയും ചെയ്തു. 

എന്നാല്‍ വിശദമായ അന്വേഷണത്തിനിടെ ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പൊലിസ് പിടികൂടി. തന്റെ ഹെല്‍മറ്റും, ഷൂവിന്റെ നിറവുമാണ് റിജോയെ കുടുക്കിയത്.  ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഇടയിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 

 

 

thrissur bank robbery case accused try to steal the money before



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  3 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  3 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago