HOME
DETAILS

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

  
Web Desk
February 17, 2025 | 2:03 AM

thrissur bank robbery case accused try to steal the money before

തൃശൂര്‍: ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ് പ്രതി റിജോ ആന്റണിയുടെ മൊഴികളില്‍ വൈരുദ്യമെന്ന് പൊലിസ്. ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടികളാണ് റിജോ നല്‍കുന്നത്. ഇയാള്‍ നേരത്തെയും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയെതെന്നുമാണ് പ്രതിയുടെ മൊഴി.

മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപ അന്നനാട് സ്വദേശിയുടെ കടം വീട്ടാനായി ഉപയോഗിച്ചു. എന്നാല്‍ ടിവിയില്‍ വാര്‍ത്തകണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം പണം തിരികെ പൊലിസിന് തന്നെ കൈമാറായിട്ടുണ്ട്. 

ആഴ്ച്ചകള്‍ നീണ്ട ആസൂത്രണമാണ് റിജോ കവര്‍ച്ചക്കായി നടത്തിയത്. മോഷണം നടന്നതിന് കൃത്യം 4 ദിവസം മുന്‍പ് ഇയാള്‍ കവര്‍ച്ചക്കായി ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലിസ് ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വരവിലാണ് പണം തട്ടിയത്. 

ഒരു തരത്തിലുള്ള തെളിവും അവശേഷിക്കാതിരിക്കാന്‍ തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. മുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ റിജോ ധരിച്ചിരുന്നു. വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. കൈയില്‍ ഫോണ്‍ കരുതിയിരുന്നില്ല. കവര്‍ച്ച സമയത്ത് ഉപയോഗിച്ചിരുന്ന ജാക്കറ്റ് വീട്ടിലെത്തി കത്തിച്ച് കളയുകയും ചെയ്തു. 

എന്നാല്‍ വിശദമായ അന്വേഷണത്തിനിടെ ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പൊലിസ് പിടികൂടി. തന്റെ ഹെല്‍മറ്റും, ഷൂവിന്റെ നിറവുമാണ് റിജോയെ കുടുക്കിയത്.  ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഇടയിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 

 

 

thrissur bank robbery case accused try to steal the money before



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  6 days ago
No Image

തവനൂരിലെ 'യഥാര്‍ഥ' കേരള സ്റ്റോറി; ജലീലിന്റെ കോട്ട തകര്‍ത്ത് വി.എസ് ജോയ്

Kerala
  •  6 days ago
No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  6 days ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  6 days ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  6 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  6 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  6 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  6 days ago
No Image

കേവല ഭൂരിപക്ഷമെത്തിയില്ലെങ്കില്‍ എന്‍.ഡി.എ- എ.ഐ.ഡി.എംകെ സഖ്യവുമായി കൈകോര്‍ക്കുമോ വിജയ് ?; ഉറ്റുനോക്കി തമിഴകം

National
  •  6 days ago
No Image

അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്? 

Kerala
  •  6 days ago

No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  6 days ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  6 days ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  6 days ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  6 days ago