HOME
DETAILS

തൃശൂര്‍ ബാങ്ക് കവര്‍ച്ച കേസ്; പൊലിസിനെ കുഴക്കി റിജോ; ചോദ്യങ്ങള്‍ക്ക് പല മറുപടി; മുന്‍പും കവര്‍ച്ചാ ശ്രമം

  
Web Desk
February 17, 2025 | 2:03 AM

thrissur bank robbery case accused try to steal the money before

തൃശൂര്‍: ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ് പ്രതി റിജോ ആന്റണിയുടെ മൊഴികളില്‍ വൈരുദ്യമെന്ന് പൊലിസ്. ചോദ്യങ്ങള്‍ക്കെല്ലാം പല മറുപടികളാണ് റിജോ നല്‍കുന്നത്. ഇയാള്‍ നേരത്തെയും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയെതെന്നുമാണ് പ്രതിയുടെ മൊഴി.

മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപ അന്നനാട് സ്വദേശിയുടെ കടം വീട്ടാനായി ഉപയോഗിച്ചു. എന്നാല്‍ ടിവിയില്‍ വാര്‍ത്തകണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം പണം തിരികെ പൊലിസിന് തന്നെ കൈമാറായിട്ടുണ്ട്. 

ആഴ്ച്ചകള്‍ നീണ്ട ആസൂത്രണമാണ് റിജോ കവര്‍ച്ചക്കായി നടത്തിയത്. മോഷണം നടന്നതിന് കൃത്യം 4 ദിവസം മുന്‍പ് ഇയാള്‍ കവര്‍ച്ചക്കായി ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പട്രോളിങ്ങിലുണ്ടായിരുന്ന പൊലിസ് ജീപ്പ് കണ്ട് ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാമത്തെ വരവിലാണ് പണം തട്ടിയത്. 

ഒരു തരത്തിലുള്ള തെളിവും അവശേഷിക്കാതിരിക്കാന്‍ തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. മുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ റിജോ ധരിച്ചിരുന്നു. വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു. കൈയില്‍ ഫോണ്‍ കരുതിയിരുന്നില്ല. കവര്‍ച്ച സമയത്ത് ഉപയോഗിച്ചിരുന്ന ജാക്കറ്റ് വീട്ടിലെത്തി കത്തിച്ച് കളയുകയും ചെയ്തു. 

എന്നാല്‍ വിശദമായ അന്വേഷണത്തിനിടെ ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ പൊലിസ് പിടികൂടി. തന്റെ ഹെല്‍മറ്റും, ഷൂവിന്റെ നിറവുമാണ് റിജോയെ കുടുക്കിയത്.  ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിന്റെ ഇടയിലാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 

 

 

thrissur bank robbery case accused try to steal the money before



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കും' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

International
  •  3 days ago
No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  3 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  3 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  3 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  3 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  3 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  3 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  3 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  3 days ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  3 days ago