HOME
DETAILS

ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 500 ഇരട്ടി, ഒരു നഗരത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ പ്രഹരശേഷി; ഭൂമിയില്‍ എവിടെയാവും പതിക്കുക ആ ഛിന്നഗ്രഹം?  

  
Web Desk
February 20 2025 | 09:02 AM

Nasa planning to destroy city-killer asteroid 2024 YR4

ഭൂമിക്കരികിലൂടെ പലപ്പോഴായി നിരവധി ഛിന്നഗ്രഹങ്ങള്‍ കടന്നുപോയിട്ടുണ്ട്. എപ്പോഴും ഒരു ഭീതി സൃഷ്ടിക്കാറുണ്ടെങ്കിലും അത്യപൂര്‍വമായി മാത്രമേ അവ ഭൂമിയില്‍ പതിച്ച് അപകടങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ ഇപ്പോഴിതാ ഒരു ഛിന്നഗ്രഹം ഭൂമിയോടടുത്തു വരുന്നുവെന്നും അത് ഭൂമിയില്‍ പതിക്കാന്‍ പോകുന്നുവെന്നും ആശങ്കള്‍ പരക്കുകയാണ്. 

'2024 വൈ.ആര്‍4' എന്നാണ് അതിന്റെ പേര്. 2032ല്‍ അത് ഭൂമിയുടെ സമീപത്തെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഭൂമിയില്‍ പതിക്കാന്‍ സാധ്യത നന്നേകുറവ് എന്നായിരുന്നു ആദ്യം ശാസ്ത്രലോകം നല്‍കിയിരുന്ന വിശദീകരണം.  തുടക്കത്തില്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന സാധ്യത വെറും 1.2 ശതമാനം മാത്രമായിരുന്നു. പിന്നീടത് 2.6 ശതമാനമായി വര്‍ധിച്ചു. ഇപ്പോഴിതാ സാധ്യത 3.1 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന വിശദീകരണമാണ് കഴിഞ്ഞദിവസം നാസ നല്‍കിയിരിക്കുന്നത്.

53 മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹമാണ് '2024 വൈ.ആര്‍4'. താരതമ്യേന ചെറുതാണിത്. അതുകൊണ്ടുതന്നെ ഗ്രഹത്തിന്റെ ആഘാതം ഭൂമിയൊട്ടാകെയുള്ള അപകടങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് സൂചന. എന്നാല്‍ ഒരു നഗരത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ അതിനാകും. ഗ്രഹം ഭൂമിയില്‍ പതിക്കുമ്പോള്‍, 8 മെഗാടണ്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കുന്നു.  ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ 500 ഇരട്ടി വരും ഇത്. 

ഛിന്ന ഗ്രഹം ഏത് നഗരത്തിലായിരിക്കും പതിക്കുക എന്നതുസംബന്ധിച്ചും ചില ചര്‍ച്ചകള്‍ ശാസ്ത്രലോകത്ത് തുടങ്ങിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ വടക്കു ഭാഗത്തുള്ള കൊളംബിയ, വെനസ്വേല, സബ് സഹാറന്‍ രാഷ്ട്രങ്ങള്‍, ഇന്ത്യ, ദക്ഷിണ ചൈന എന്നിവിടങ്ങളിലെ ഏതെങ്കിലുമൊരു നഗരത്തിലാകാമെന്നാണ് പറയുന്നത്. 2032 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2:02 ജി.എം.ടി (ഇന്ത്യന്‍ സമയം വൈകീട്ട് 7:32) ന് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. 

അതേസമയം, ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് അകന്നു പോവാനുള്ള സാധ്യത 96.9 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ കാര്യം. ഛിന്നഗ്രഹത്തിന്റെ വലുപ്പം, വേഗത, ആഘാത സ്ഥാനം എന്നിവയെക്കുറിച്ച് കൃത്യമായി അറിയാന്‍ നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള നൂതന ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് തുടരുകയാണ്.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് നിന്ന് നാളെ ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  15 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  15 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  16 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  16 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  17 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  17 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  17 hours ago