
ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...

കൊച്ചി: കേരളത്തിൽ സ്വർണവില പതിവു പോലെ ഇന്നും രേഖപ്പെടുത്തിയത് വർധന. വെള്ളിയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തി പ്രതീക്ഷയുടെ ഒരു വാതിൽ തുറന്നെങ്കിലും അടുത്ത ദിവസം അതായത് ശനിയാഴ്ച വർധനയാണ് പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ഞായറവധിക്കു ശേഷം വില വർധനയിലാണ് പുതിയ ആഴ്ച വ്യാപാരം തുടങ്ങുന്നത് തന്നെ. അതേ സമയം, നേരിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം അമേരിക്കയിൽ വീണ്ടും സുപ്രധാനമായ ചില നീക്കങ്ങൾ നടന്നുവരികയാണെന്ന സൂചനകളുണ്ട്. ഒരുപക്ഷേ, ഇതിന് ശേഷം സ്വർണവില കൂടാനുള്ള സാധ്യതയുണ്ടെന്നും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 64560 രൂപയാണ്. ഏറ്റവും കുറഞ്ഞത് 61640 രൂപയും. ഏകദേശം 3000ത്തോളം രൂപയുടെ വർധനവ് ഈ മാസം മാത്രം രേഖപ്പെടുത്തി.
ഓരോ മാസവും സ്വർണവിലയിൽ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോർട്ട് നോക്‌സ് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സ്വർണ ശേഖരം സൂക്ഷിച്ചിരിക്കുന്ന നിലവറയാണ് കെന്റക്കിയിലെ ഫോർട്ട് നോക്സ്. അമേരിക്കയുടെ കൈവശമുള്ള പകുതി സ്വർണവും കെന്റുകിയിലെ ഈ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവിടെ 400 ബില്യൺ ഡോളറിലെറെ സ്വർണ ശേഖരമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ എത്ര സ്വർണം ഉണ്ട് എന്ന് പരിശോധിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. 4800 ടൺ സ്വർണം ഇല്ലെങ്കിൽ ഒരുപക്ഷേ, കൂടുതൽ സ്വർണം അമേരിക്ക വാങ്ങിക്കൂട്ടാൻ സാധ്യതയുണ്ട്. ഇതാകട്ടെ, സ്വർണവില കൂടാൻ കാരണമാകുകയും ചെയ്യുമെന്നും നിരീക്ഷർ പറയുന്നു. .
കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപയാണ് വർധിച്ചത് . ഇതോടെ ഗ്രാമിന് 8055 രൂപയായി. ഒരു പവൻ സ്വർണത്തിന് 64440 രൂപയാണ് ഇന്ന് വിപണിയിൽ. അതായത് ഇന്ന് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 70000 രൂപയെങ്കിലും ചുരുങ്ങിയത് ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുന്നതാണ് ഈ വില. കുറഞ്ഞ പണിക്കൂലി അഞ്ച്യും ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ആഭരണത്തിന് നൽകേണ്ടതുണ്ട്.
അതേസമയം, 22 കാരറ്റ് സ്വർണം വില കൂടി വരുന്നത് കൂടുതൽ പേരെ 18 കാരറ്റിലേക്ക് ആകർഷിക്കുന്നുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. 75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉൾപ്പെടുന്ന സ്വർണമാണ് 18 കാരറ്റ്. കൂടുതൽ ഉപഭോക്താക്കൾ 18 കാരറ്റ് സ്വർണം ചോദിച്ചുവരുന്നുവെന്നാണ് ജ്വല്ലറികളിൽ നിന്നുള്ള റിപ്പോർട്ട്. 18 കാരറ്റിലുള്ള ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6591 രൂപയും പവന് 52,728 രൂപയുമാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 9ഉം പവന് 72ഉം രൂപയുടെ വർധനവാണുണ്ടായത്.
22 കാരറ്റിലെ ആഭരണങ്ങൾ എല്ലായിടത്തും മെഷീൻ ഉപയോഗിച്ച് നിർമിക്കുമ്പോൾ 18 കാരറ്റിലുള്ള സ്വർണത്തിൽ ആഭരണം തയ്യാറാക്കുന്നതിന് മെഷീൻ പരക്കെ ഉപയോഗിക്കുന്നില്ല. 18 കാരറ്റിലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടാൻ ഇതൊരു കാരണമാണ്. എന്നാൽ ഉപഭോക്താക്കൾ കൂടുന്നതിനനുസരിച്ച് ജ്വല്ലറികൾ ആഭരണ നിർമാണത്തിന് മെഷീൻ ഉപയോഗിക്കാൻ തുടങ്ങിയേക്കും. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8787 രൂപയും പവന് 70,296 രൂപയുമാണ് ഇന്നത്തെ വില.
ഒരു ഔൺസ് സ്വർണത്തിന് ആഗോള വിപണിയിൽ 2940 ഡോളർ ആണ് പുതിയ വില. ആഗോള വിപണിയിലെ വിലയും ഒപ്പം മുംബൈ വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയും പരിശോധിച്ചാണ് ഓരോ ദിവസവും കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ സ്വർണവില പുതുക്കി നിശ്ചയിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 2 days ago
ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ
National
• 2 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 2 days ago
പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
Kerala
• 2 days ago
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്
Kerala
• 2 days ago
"മക്കളുടെ വീൽചെയറും കൂടെ ഉപയോഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
National
• 2 days ago
26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ
National
• 2 days ago
ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
Kerala
• 2 days ago
ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല
International
• 2 days ago
ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം
International
• 2 days ago
ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം
National
• 2 days ago
അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി
Kerala
• 2 days ago
നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value
uae
• 2 days ago
ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ
Cricket
• 2 days ago
തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
Kerala
• 2 days ago
ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്
uae
• 2 days ago
ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല
oman
• 2 days ago
കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു
Kerala
• 2 days ago
നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്
Kerala
• 2 days ago
ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ലെന്ന് യുഎഇ; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍
uae
• 2 days ago
മസ്കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍
oman
• 2 days ago