HOME
DETAILS

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

  
Web Desk
March 01, 2025 | 4:10 PM

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm

ദുബൈ: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നും 10 ദശലക്ഷം തട്ടിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍. നായിഫിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ജനറല്‍ മാനേജരുടെ ഓഫീസിലെ അലമാരയില്‍ നിന്നും പണമെടുത്ത് രക്ഷപ്പെട്ട ഇവരെ സ്വന്തം നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയപ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിഐഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ സ്ഥാപനത്തിനകത്ത് കയറിയത്. അകത്തു കയറിയ ഇവര്‍ ഓഫീസ് ജീവനക്കാരെ കെട്ടിയിട്ട ശേഷമാണ് കൊള്ള നടത്തിയത്. കൊള്ള നടത്തുന്നതിന് മുമ്പ് ഇവര്‍ വിവിധ മുറികളില്‍ ജീവനക്കാരെ കെട്ടിയിട്ട് തടഞ്ഞുവച്ചിരുന്നു. 

ഉടന്‍ മോചിതരായ ജീവനക്കാര്‍ തന്നെയാണ് കവര്‍ച്ച പൊലിസില്‍ അറിയിച്ചത്.  നായിഫ് പൊലിസ്, സിഐഡി, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവര്‍ വളരെ വേഗത്തില്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

തുടര്‍ന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ലോക്കല്‍ പൊലിസുമായി കാര്യങ്ങള്‍ നിരീക്ഷിച്ച് ദുബൈ അധികൃതര്‍ ഇവരെ പിടികൂടുകയും പണം വീണ്ടെടുക്കുകയുമായിരുന്നു.  ചോദ്യം ചെയ്യലില്‍, കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇവര്‍ സമ്മതിച്ചു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ഥാപത്തിലെ ഒരാളാണ് കവര്‍ച്ചക്കു പിന്നിലെന്ന് ബോധ്യമായ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ കമ്പനിക്ക് പങ്കുണ്ടെന്നും ഇതിനാല്‍ ജനറല്‍ മാനേജര്‍ കേസിന് പോവില്ലെന്നും ഇതാണ് കവര്‍ച്ചക്ക് പ്രേരണയായതെന്നും ഈ ജീവനക്കാരന്‍ മൊഴി നല്‍കിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മോഷ്ടിച്ച തുകക്കു വേണ്ടിയുള്ള കമ്പനിയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  7 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  7 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  7 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  7 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  7 days ago