HOME
DETAILS

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

  
Web Desk
March 01, 2025 | 4:10 PM

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm

ദുബൈ: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നും 10 ദശലക്ഷം തട്ടിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍. നായിഫിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ജനറല്‍ മാനേജരുടെ ഓഫീസിലെ അലമാരയില്‍ നിന്നും പണമെടുത്ത് രക്ഷപ്പെട്ട ഇവരെ സ്വന്തം നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയപ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിഐഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ സ്ഥാപനത്തിനകത്ത് കയറിയത്. അകത്തു കയറിയ ഇവര്‍ ഓഫീസ് ജീവനക്കാരെ കെട്ടിയിട്ട ശേഷമാണ് കൊള്ള നടത്തിയത്. കൊള്ള നടത്തുന്നതിന് മുമ്പ് ഇവര്‍ വിവിധ മുറികളില്‍ ജീവനക്കാരെ കെട്ടിയിട്ട് തടഞ്ഞുവച്ചിരുന്നു. 

ഉടന്‍ മോചിതരായ ജീവനക്കാര്‍ തന്നെയാണ് കവര്‍ച്ച പൊലിസില്‍ അറിയിച്ചത്.  നായിഫ് പൊലിസ്, സിഐഡി, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവര്‍ വളരെ വേഗത്തില്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

തുടര്‍ന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ലോക്കല്‍ പൊലിസുമായി കാര്യങ്ങള്‍ നിരീക്ഷിച്ച് ദുബൈ അധികൃതര്‍ ഇവരെ പിടികൂടുകയും പണം വീണ്ടെടുക്കുകയുമായിരുന്നു.  ചോദ്യം ചെയ്യലില്‍, കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇവര്‍ സമ്മതിച്ചു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ഥാപത്തിലെ ഒരാളാണ് കവര്‍ച്ചക്കു പിന്നിലെന്ന് ബോധ്യമായ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ കമ്പനിക്ക് പങ്കുണ്ടെന്നും ഇതിനാല്‍ ജനറല്‍ മാനേജര്‍ കേസിന് പോവില്ലെന്നും ഇതാണ് കവര്‍ച്ചക്ക് പ്രേരണയായതെന്നും ഈ ജീവനക്കാരന്‍ മൊഴി നല്‍കിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മോഷ്ടിച്ച തുകക്കു വേണ്ടിയുള്ള കമ്പനിയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  27 minutes ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  32 minutes ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  an hour ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  an hour ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  an hour ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  2 hours ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  2 hours ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  2 hours ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  2 hours ago
No Image

മസ്കത്തിൽ പെൺകുട്ടിയെ കാറിടിച്ച് നിർത്താതെ പോയ പ്രവാസി അറസ്റ്റിൽ

oman
  •  2 hours ago