HOME
DETAILS

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

  
Web Desk
March 01, 2025 | 4:10 PM

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm

ദുബൈ: ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നും 10 ദശലക്ഷം തട്ടിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍. നായിഫിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ജനറല്‍ മാനേജരുടെ ഓഫീസിലെ അലമാരയില്‍ നിന്നും പണമെടുത്ത് രക്ഷപ്പെട്ട ഇവരെ സ്വന്തം നാട്ടിലേക്ക് പണം അയക്കാന്‍ എത്തിയപ്പോള്‍ അധികൃതര്‍ പിടികൂടുകയായിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സിഐഡി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ സ്ഥാപനത്തിനകത്ത് കയറിയത്. അകത്തു കയറിയ ഇവര്‍ ഓഫീസ് ജീവനക്കാരെ കെട്ടിയിട്ട ശേഷമാണ് കൊള്ള നടത്തിയത്. കൊള്ള നടത്തുന്നതിന് മുമ്പ് ഇവര്‍ വിവിധ മുറികളില്‍ ജീവനക്കാരെ കെട്ടിയിട്ട് തടഞ്ഞുവച്ചിരുന്നു. 

ഉടന്‍ മോചിതരായ ജീവനക്കാര്‍ തന്നെയാണ് കവര്‍ച്ച പൊലിസില്‍ അറിയിച്ചത്.  നായിഫ് പൊലിസ്, സിഐഡി, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവര്‍ വളരെ വേഗത്തില്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

തുടര്‍ന്ന് നടത്തിയ തീവ്രമായ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ലോക്കല്‍ പൊലിസുമായി കാര്യങ്ങള്‍ നിരീക്ഷിച്ച് ദുബൈ അധികൃതര്‍ ഇവരെ പിടികൂടുകയും പണം വീണ്ടെടുക്കുകയുമായിരുന്നു.  ചോദ്യം ചെയ്യലില്‍, കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇവര്‍ സമ്മതിച്ചു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ഥാപത്തിലെ ഒരാളാണ് കവര്‍ച്ചക്കു പിന്നിലെന്ന് ബോധ്യമായ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിക്കലില്‍ കമ്പനിക്ക് പങ്കുണ്ടെന്നും ഇതിനാല്‍ ജനറല്‍ മാനേജര്‍ കേസിന് പോവില്ലെന്നും ഇതാണ് കവര്‍ച്ചക്ക് പ്രേരണയായതെന്നും ഈ ജീവനക്കാരന്‍ മൊഴി നല്‍കിയതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മോഷ്ടിച്ച തുകക്കു വേണ്ടിയുള്ള കമ്പനിയുടെ ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Two arrested in Dubai for impersonating police officers and stealing Dh10 million from a trading firm



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  5 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  5 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  5 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  5 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  5 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  5 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  5 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  5 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  5 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  5 days ago