ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നു. കോഴിക്കോട് എൻ.ജി.ഒ കോട്ടേഴ്സ് സ്കൂളിലാണ് നിലവിൽ ഇവർക്ക് പരീക്ഷ സെൻറർ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾ പഠിച്ചിരുന്ന താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തുന്നത് സംഘർഷ സാധ്യത ഉണ്ടാകുമെന്ന പൊലിസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു എൻ.ജി.ഒ കോട്ടേഴ്സ് സ്കൂൾ തെരഞ്ഞെടുത്തത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ജുവനൈൽ ഹോമിൽ തന്നെ ഇവരെ പരീക്ഷ എഴുതിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
അതേസമയം, ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ശക്തമായി പ്രതിഷേധിക്കുകയാണ് വിദ്യാർഥി സംഘടനകൾ. കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിന് മുന്നിൽ കെ.എസ്.യുവും എം.എസ്.എഫും പ്രതിഷേധിക്കുന്നുണ്ട്.
വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പൊലീസ് സുരക്ഷയിലായിരിക്കും വിദ്യാർഥികൾക്ക് പരീക്ഷയെഴുതുക. കോടതി ഉത്തരവനുസരിച്ചാണ്വി ഇവരെ പരീക്ഷ എഴുതിക്കുന്നത്. വൻ പൊലിസ് സന്നാഹമാണ് ജുവനൈൽ ഹോമിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്.
The accused in the Tamarssery Shahbaz murder case will take the SSLC exam today at NGO Quarters School, Kozhikode, due to security concerns. Authorities consider shifting them to a juvenile home for the exam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."