
ഗുജറാത്തിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്‍ദ്ദനം പാകിസ്താനി എന്ന് വിളിച്ച്

അഹ്മദാബാദ്: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്‌ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ഗംഗാപൂരില്‍ നിന്ന് ഗുജറാത്തിലെ അങ്കേശ്വറിലേക്ക് പോവുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘം അദ്ദേത്തെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ലൈംഗിക പീഡനം ആരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. എന്നാല്‍ ഈ ആരോപണം റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. പണ്ഡിതന്‍ തന്റെ ഇരിപ്പിടത്തില്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ഖുര്‍ആന്‍ ഓതുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
'മൗലാന കയറിയ അതേ സമയത്തു തന്നെയാണ് ഈ സംഘവും ട്രെയിനില്‍ കയറിയത്. കയറിയ ഉടനെ ഇവര്‍ മുസ് ലിംകള്‍ക്കെതിരെ മോശമായ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് ചുറ്റും ഇരുന്ന് തങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹം കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു അവരുടെ സംസാരം. അതിനിടക്ക് അവരുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടി പാകിസ്ഥാനി എന്നു വിളിച്ചു. സ്ഥിതി കൂടുതല്‍ വഷളാകാന്‍ തുടങ്ങിയപ്പോള്‍ ടിടിആര്‍ അദ്ദേഹത്തോട് വാതിലിനടുത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീയും പുരുഷന്‍മാരും ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ തുടങ്ങി. യാതൊരു കരുണയുമില്ലാതെയാണ് അവര്‍ അദ്ദേഹത്തെ തല്ലിച്ചതച്ചത്- കുടുംബം പറയുന്നു.
🚨#India: A Maulana from Gangapur City, Rajasthan, was brutally beaten on a train.
— Muslim Voice (@MuslimVoice_eng) March 6, 2025
He had travelled to Ankleshwar, Gujarat, to collect madrasa donations. Some passengers hurled anti-Muslim slurs, and a woman falsely labelled him Pakistani. (1/2)#AllEyesOnIndianMuslims pic.twitter.com/EuNwM5Guim
അദ്ദേഹത്തെ അതിക്രൂരമായി അടിക്കുന്നത് പുറത്തു വന്ന വീഡിയോയില്‍ വ്യക്തമാണ്. തലയിലും മുഖത്തുമൊക്കെ ശക്തമായി അടിക്കുന്നതാണ് വീഡിയോയില്‍.
ഗംഗാപൂര്‍ സിറ്റിയിലെ ഒരു മദ്രസാ ഡയരക്ടറായ അദ്ദേഹം മദ്രസക്കായി പണം പിരിക്കുന്നതിനാണ് അങ്കേശ്വറിലേക്ക് പുറപ്പെട്ടത്.
സംഭവത്തിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ' ട്രയിനില്‍ യാത്ര ചെയ്യുന്ന ഹിന്ദുത്വ വാദികള്‍ ധരിക്കുന്നത് അവര്‍ക്ക് കാണുന്ന മുസ്‌ലിംകളെയെല്ലാം മര്‍ദ്ദിക്കാനുള്ള അവകാശമുണ്ടെന്നാണ്' വസീം അക്രം ത്യാഗി എക്‌സില്‍ കുറിച്ചു.
ഗുജറാത്തില്‍ തറാവീഹ് (റമദാനിലെ രാത്രി സമയത്തെ പ്രത്യേക പ്രാര്‍ഥന) പള്ളിക്കുള്ളില്‍വച്ച് നിസ്‌കരിക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആള്‍ക്കൂട്ട ആക്രമണമുണ്ടായ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജയ് ശ്രീറാം മുദ്രാവാക്യവുമായി അക്രമികള്‍ പള്ളിക്കുള്ളിലേക്ക് അതിക്രമിച്ച് കയറിയ ശേഷം നിസ്‌കരിക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.
അഹമ്മദാബാദിലെ വതുവയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിക്കുള്ളിലും പുറത്തുമായി നിന്നിരുന്ന വിശ്വാസികളില്‍ തൊപ്പിവച്ചവരെ മനപ്പൂര്‍വം ലക്ഷ്യംവച്ചതായും കത്തികാട്ടി നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും ഇരകള്‍ പറയുന്നു.
രാത്രി 9.30ഓടെ നിസ്‌കാരം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ മുകളില്‍നിന്ന് തുടരെത്തുടരെ കല്ലുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേസമയം മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളും കൊലവിളിയും ഉയര്‍ന്നതോടെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതിരുന്നത് പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിക്കുള്ളിലും പുറത്തുമായി നില്‍ക്കുകയായിരുന്ന 17 കാരനുള്‍പ്പെടെ പരുക്കേറ്റു. കുട്ടികളെ ഉള്‍പ്പെടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. നിസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരനായ അദ്‌നാന്‍ ഖാനെ ഒരു സംഘം ഹിന്ദുത്വവാദികള്‍ കത്തി കൊണ്ട് കുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ അദ്‌നാന്‍ ഖാന്‍ ചികിത്സയിലാണ്.
: An Islamic scholar traveling from Rajasthan to Gujarat was brutally assaulted by a Hindutva group while reciting the Quran on a train. The attack, allegedly based on false accusations, has sparked outrage. Recent incidents of communal violence in Gujarat and Madhya Pradesh raise serious concerns. Read more!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ
Football
• 5 hours ago
3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത: കോട്ടയത്തും, ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala
• 5 hours ago
ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കേടായി; യാത്ര സംഘം വനത്തിൽ കുടുങ്ങി
Kerala
• 6 hours ago
വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു
Cricket
• 7 hours ago
'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
National
• 7 hours ago
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
National
• 8 hours ago
മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു
Kerala
• 9 hours ago
വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി
National
• 9 hours ago
'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന്‍ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
latest
• 9 hours ago
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
Kerala
• 9 hours ago
ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• 10 hours ago
വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case
National
• 10 hours ago
നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്
Kerala
• 11 hours ago
'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 11 hours ago
അധ്യാപകന്റെ ജീവിതം തകർത്ത വ്യാജ പീഢന പരാതി: ഏഴുവർഷത്തിനുശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം
Kerala
• 13 hours ago
ഡാന്‍സാഫ് പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
Kerala
• 13 hours ago
മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
National
• 14 hours ago
'ആ നടന് ഷൈന്‍ ടോം ചാക്കോ' മോശമായി പെരുമാറിയ നടനെവെളിപെടുത്തി വിന്‍സി അലോഷ്യസ്; ഫിലിം ചേംബറിനും ഐ.സി.സിക്കും പരാതി നല്കി
Kerala
• 14 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 11 hours ago
മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ
International
• 12 hours ago
'ഇവിടെ നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• 12 hours ago