HOME
DETAILS

സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ് 

  
Web Desk
March 07, 2025 | 7:10 AM

Kerala Gold Prices Drop Significantly

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ഇന്ന്  വൻ കുറവ്. ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ ജ്വല്ലറിയിലേക്ക് വിട്ടോളൂ. 
ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവാണ് കാണിക്കുന്നത്. അതേസമയം, ഡോളർ കരുത്ത് കുറഞ്ഞതും ഇന്ത്യൻ രൂപയ്ക്ക് കരുത്ത് കൂട്ടാൻ സാധിക്കാത്തതും തിരിച്ചടിയുണ്ടാവാനുള്ള ഒരു സാധ്യതയും കാണിക്കുന്നുണ്ട്. അതുകൊണ്ട് ത്നെ വരുംനാളുകളിൽ വില കൂടുമോ കുറയുമോ എന്ന് പ്രവചിക്കാനാവില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണവിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്. അമേരിക്കയുടെ വ്യാപാര നയങ്ങളായിരുന്നു ഇതിന് കാരണം. ഇന്ന് ഏതായാലും വിലയിൽ നല്ല കുറവാണ് രേഖപ്പെടുത്തുന്നത്.  കേരളത്തെ സംബന്ധിച്ച് നോക്കിയാൽ കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. വ്യാപാരികൾക്കിടയിലെ ഭിന്നതയാണ് ഇതിന് കാരണമായി പറയുന്നത്. ഒരു വിഭാ​ഗം വില കൂട്ടിയപ്പോൾ മറുവിഭാ​ഗം വില കുറച്ചതിനും കഴിഞ്ഞ ദിവസം വ്യാപാരലോകം സാക്ഷിയായി. ഇന്ന് രണ്ട് വിഭാ​ഗവും വില കുറച്ചിട്ടുണ്ടെങ്കിലും രണ്ട് വില തന്നെയാണ് കേരളത്തിൽ സ്വർണത്തിന്. 

ALSO READ: Gold Price in GCC : ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിലെയും ഇന്നത്തെ സ്വര്‍ണവിലയിലെ വ്യത്യാസം അറിയാം

പവൻ സ്വർണത്തിന് വാങ്ങിയത് 64160 രൂപയായിരുന്നു ഇന്നലെ  ഒരു വിഭാഗം വ്യാപാരികൾ നിർണയിച്ച വില. അവർ ഇന്ന് 240 രൂപ കുറച്ച് 63920 രൂപക്കാണ് ഒരു പവൻ വില്ഡ‍പന നടത്തുന്നത്. അപ്രകാരം  ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. എന്നാൽ മറുവിബാ​ഗമാവട്ടെ  ഗ്രാമിന് 60 രൂപ കുറച്ചിട്ടുണ്ട്.  8000 രൂപയാണ് അവരുടെ പക്കൽ ​ഗ്രാം സ്വർണത്തിന്റെ വില. അതനുസരിച്ച് അവരുടെ പക്കൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ നാം 64000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസം ഇവർ 64480 രൂപയായിരുന്നു പവൻ സ്വർണത്തിന്  ഈടാക്കിയിരുന്നത്.

ഇവരുടെ പക്കൽ ഇന്നലെ 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6635 രൂപയായിരുന്നു. ഇന്ന് 50 രൂപ കുറച്ച് 6585 രൂപയാണ് ​ഗ്രാമിന്. 22 കാരറ്റ് സ്വർണത്തിന് വില വർധിക്കുന്നതോടെ ആളുകൾ 18 കാരറ്റിലെക്ക് തിരിഞ്ഞിട്ടുണ്ട്. ഒരു പവന് 10000 രൂപയുടെ വ്യത്യാസമാണ് ഈ  രണ്ട് സ്വർണവും തമ്മിലുള്ളത്. 

ALSO READ:  പണിക്കൂലി കുറച്ച് സ്വര്‍ണം വാങ്ങണോ..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

 

 ചെമ്പിന്റെ അംശം കൂടുതലായിരിക്കും എന്നതാണ് 18 കാരറ്റ് ആഭരണത്തിന്റെ പ്രത്യേകത. 75 ശതമാനം സ്വർണവും 25 ശതമാനം ചെമ്പുമാണുണ്ടാവുക.  പണയത്തിനും മറ്റും ഇത് സ്വീകരിക്കില്ല. മാത്രമല്ല അൽപം പണിക്കൂലിയും കൂടും. ആഭരണമായി ഉപയോഗിക്കാൻ മാത്രമാണെങ്കിൽ 18 കാരറ്റ് വാങ്ങാം. ഇനി അതല്ല ആഭരണമായും ആവശ്യം വരുമ്പോൾ പണയം വയ്ക്കാനും ആലോചിക്കുന്നെങ്കിൽ 22 കാരറ്റ് ആഭരണങ്ങളാണ് നല്ലത്. നിക്ഷേപം മാത്രമാണ് ഉദ്ദേശമെങ്കിൽ 24 കാരറ്റ് സ്വർണമാണ് ഏറ്റവും നല്ല തെരഞ്ഞെടുപ്പ്. 

ആവശ്യക്കാർക്ക് വില കുറയുന്ന വേളയിൽ സ്വർണം വാങ്ങുന്നതാണ് നല്ലത്. അതിന് കഴിയില്ല എന്നുണ്ടെങ്കിൽ അഡ്വൻസ് ബുക്കിങ് ചെയ്യാം. 

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2904 ഡോളറായാണ് വില കുറഞ്ഞത്. ഡോളർ സൂചിക 104ലേക്ക് ഇടിയുകയും ചെയ്തിട്ടുണ്ട്, ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം 87.17 ആയി താഴ്ന്നിരിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  2 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  2 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  2 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  2 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 days ago