HOME
DETAILS

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു

  
Web Desk
March 08 2025 | 15:03 PM

Violent riots erupt in Manipur on first day of free movement one dead vehicles set on fire

ഇംഫാല്‍: വംശീയകലാപത്തിന് അയവുവന്നതോടെ, നീണ്ട 22 മാസങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. ഒരാള്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. കെയ്തല്‍മാന്‍ബിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ലാല്‍ഗൗതാങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് മരിച്ചത്. 

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് മണിപ്പൂരില്‍ ശനിയാഴ്ച മുതല്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകുമെന്നുള്‍പ്പെടെ പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം ഇന്നലെ മെയ്തി മേഖലകളില്‍ നിന്ന് കുക്കി ഭൂരിപക്ഷ മേഖലകളിലേക്ക് ബസ് സര്‍വിസുകള്‍ ആരംഭിച്ചു. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് കുക്കി മേഖലകളായ ചുരാചന്ദ്പൂര്‍, കാംഗ് കോക്പി, സേനാപതി ജില്ലകളിലേക്ക് വന്‍ സൈനിക സന്നാഹത്തോടെയാണ് മണിപ്പൂര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകള്‍ യാത്ര തുടങ്ങിയത്. ബിഷ്ണുപൂര്‍ വഴി ചുരാചന്ദ്പൂരിലേക്ക് പുറപ്പെട്ട ബസ് കുക്കി അതിര്‍ത്തി കടന്ന് പോകാനായില്ല. 

സേനാപതിയിലേക്കുള്ള ബസ് കാംഗ്‌കോക്പിയില്‍ തടയുകയും നൂറ് കണക്കിനാളുകള്‍ ബസിന് നേരെ കല്ലെറിയുകയും സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മരണവും പരുക്കും റിപ്പോര്‍ട്ട്‌ചെയ്തത്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. കല്ലുകളും മരത്തടികളും മറ്റും ഇട്ട് മാര്‍ഗതടസ്സവും സൃഷ്ടിച്ചു. 

ഗാംഗിഫായ്, മോട്ബംഗ്, കെയ്തല്‍മാന്‍ബി എന്നിവിടങ്ങളില്‍ സുരക്ഷാ സേനയുമായി രൂക്ഷമായ ഏറ്റുമുട്ടലാണ് റിപ്പോര്‍ട്ട്‌ചെയ്തത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

വന്‍ സൈനിക സന്നിഹത്തോടെയാണ് ആളില്ലാത്ത ബസ് ഓടിയത്. ഇംഫാല്‍ താഴവര കടന്ന് കുക്കി മേഖലകളിലേക്ക് ബസ് എത്തിയതോടെ വന്‍ ആക്രമങ്ങളാണ് നേരിട്ടത്. വരും ദിവസങ്ങളിലും ബസ് സര്‍വിസ് തുടരുമെന്നും ആക്രമമുണ്ടായാല്‍ ശക്തമായി നേരിടാനുമാണ് നിര്‍ദ്ദേശം. 

എന്നാല്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത ഒരു നീക്കവും വിജയിക്കില്ലെന്ന് കുക്കി നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നൂറിലധികം തീവ്രവാദികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു.

With the communal riots easing, the first day of the declaration of free movement in Manipur after 22 months, there was widespread violence in the state. One person was killed and over 25 people were injured. The deceased was identified as Lalgautang Singhsit (30), who was shot during an encounter in Kaithalmanbi.

READ ALSO: മണിപ്പൂരിൽ സുരക്ഷാ സേനയുടെ വ്യാപക റെയ്ഡ്; 114 ആയുധങ്ങൾ പിടിച്ചെടുത്തു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഴ്ചയിൽ മൂന്ന് സർവിസ്; റിയാദ് - അബൂദബി സെക്ടറിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഫ്‌ലൈനാസ്

uae
  •  7 days ago
No Image

യാത്രാവിലക്ക് നീക്കാൻ ഇതാ ഒരു സുവർണാവസരം, പിഴ അടച്ച് നിയമലംഘനം നീക്കാനുള്ള സംവിധാനം അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  7 days ago
No Image

12 നോബൽ സമാധാന സമ്മാന ജേതാക്കളുടെ അപൂർവ സംഗമമൊരുക്കി ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടി ദുബൈയിൽ; ഞായറാഴ്ച സമാപനം

uae
  •  7 days ago
No Image

സർക്കാറിന് ഒരു ലക്ഷം ഒപ്പുകൾ

Kerala
  •  7 days ago
No Image

സാമൂഹികതിന്മക്കെതിരേ നന്മയുടെ സന്ദേശം പകർന്ന ലഹരിവിരുദ്ധയാത്രക്ക് ഉജ്ജ്വല സമാപ്തി

Kerala
  •  7 days ago
No Image

കണ്ണൂര്‍ കൊയ്യത്ത് സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരുക്ക്

Kerala
  •  7 days ago
No Image

വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തേകി ട്രെന്‍ഡ് ഫ്യൂചര്‍ ഫെസ്റ്റിന് തുടക്കം

Kerala
  •  7 days ago
No Image

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി സപ്ലൈകോ; അറിഞ്ഞില്ലേ നാളെ സപ്ലൈകോ അവധിയില്ല

Kerala
  •  7 days ago
No Image

ബിഹാറില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇടിമിന്നലേറ്റ് മരിച്ചത് 80 പേര്‍; കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 66 പേർ മരിച്ചു

National
  •  8 days ago
No Image

RSV പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആഹ്വാനം ചെയ്തു ഖത്തർ ആരോഗ്യ മന്ത്രാലയം 

qatar
  •  8 days ago