
മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ രൂക്ഷമായ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു

ഇംഫാല്‍: വംശീയകലാപത്തിന് അയവുവന്നതോടെ, നീണ്ട 22 മാസങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. ഒരാള്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. കെയ്തല്‍മാന്‍ബിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ലാല്‍ഗൗതാങ് സിംഗ്സിറ്റ് (30) എന്നയാളാണ് മരിച്ചത്.
കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് മണിപ്പൂരില്‍ ശനിയാഴ്ച മുതല്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകുമെന്നുള്‍പ്പെടെ പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം ഇന്നലെ മെയ്തി മേഖലകളില്‍ നിന്ന് കുക്കി ഭൂരിപക്ഷ മേഖലകളിലേക്ക് ബസ് സര്‍വിസുകള്‍ ആരംഭിച്ചു. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് കുക്കി മേഖലകളായ ചുരാചന്ദ്പൂര്‍, കാംഗ് കോക്പി, സേനാപതി ജില്ലകളിലേക്ക് വന്‍ സൈനിക സന്നാഹത്തോടെയാണ് മണിപ്പൂര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ബസുകള്‍ യാത്ര തുടങ്ങിയത്. ബിഷ്ണുപൂര്‍ വഴി ചുരാചന്ദ്പൂരിലേക്ക് പുറപ്പെട്ട ബസ് കുക്കി അതിര്‍ത്തി കടന്ന് പോകാനായില്ല.
സേനാപതിയിലേക്കുള്ള ബസ് കാംഗ്കോക്പിയില്‍ തടയുകയും നൂറ് കണക്കിനാളുകള്‍ ബസിന് നേരെ കല്ലെറിയുകയും സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മരണവും പരുക്കും റിപ്പോര്‍ട്ട്ചെയ്തത്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. കല്ലുകളും മരത്തടികളും മറ്റും ഇട്ട് മാര്‍ഗതടസ്സവും സൃഷ്ടിച്ചു.
ഗാംഗിഫായ്, മോട്ബംഗ്, കെയ്തല്‍മാന്‍ബി എന്നിവിടങ്ങളില്‍ സുരക്ഷാ സേനയുമായി രൂക്ഷമായ ഏറ്റുമുട്ടലാണ് റിപ്പോര്‍ട്ട്ചെയ്തത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വന്‍ സൈനിക സന്നിഹത്തോടെയാണ് ആളില്ലാത്ത ബസ് ഓടിയത്. ഇംഫാല്‍ താഴവര കടന്ന് കുക്കി മേഖലകളിലേക്ക് ബസ് എത്തിയതോടെ വന്‍ ആക്രമങ്ങളാണ് നേരിട്ടത്. വരും ദിവസങ്ങളിലും ബസ് സര്‍വിസ് തുടരുമെന്നും ആക്രമമുണ്ടായാല്‍ ശക്തമായി നേരിടാനുമാണ് നിര്‍ദ്ദേശം.
എന്നാല്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത ഒരു നീക്കവും വിജയിക്കില്ലെന്ന് കുക്കി നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നൂറിലധികം തീവ്രവാദികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു.
With the communal riots easing, the first day of the declaration of free movement in Manipur after 22 months, there was widespread violence in the state. One person was killed and over 25 people were injured. The deceased was identified as Lalgautang Singhsit (30), who was shot during an encounter in Kaithalmanbi.
READ ALSO: മണിപ്പൂരിൽ സുരക്ഷാ സേനയുടെ വ്യാപക റെയ്ഡ്; 114 ആയുധങ്ങൾ പിടിച്ചെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 2 days ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 2 days ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 2 days ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 2 days ago
ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം | Accident in Oman
oman
• 2 days ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 2 days ago
ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...
uae
• 2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി
National
• 2 days ago
മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ
Kerala
• 2 days ago
'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം
uae
• 2 days ago
തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്പെന്റ് ചെയ്ത് സഊദി
Saudi-arabia
• 2 days ago
ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• 2 days ago
അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും
Kerala
• 2 days ago
കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്
Kerala
• 2 days ago
ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്
International
• 2 days ago
പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്കാന് കഴിയില്ല: കപില്‍ സിബല്‍
National
• 2 days ago
കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• 2 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 2 days ago
ജി.എസ്.ടി വകുപ്പ് വാട്സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി
Kerala
• 2 days ago
സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം
Kerala
• 2 days ago
ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു
Kerala
• 2 days ago