കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കാര്‍ പാര്‍ക്കിങ് തട്ടിപ്പ്. ഏഴ് സീറ്റുകള്‍ മാത്രമുള്ള കാറിന് ഏഴ് സീറ്റുകളില്‍ കൂടുതലുള്ള കാറിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ എന്‍ട്രി ടിക്കറ്റ് നല്‍കുന്നതാണ് ഇപ്പോഴും തുടരുന്നത്. 15 മിനിറ്റില്‍ കൂടുതല്‍ സമയം വിമാനത്താവളത്തില്‍ ചെലവഴിച്ചാല്‍ 40 രൂപക്ക് പകരം നല്‍കേണ്ടി വരിക 80 രൂപയാണ്.
ഇത് സംബന്ധിച്ച് യാത്രക്കാരും ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സീറ്റിന്റെ എണ്ണത്തെച്ചൊല്ലിയുള്ള എന്‍ട്രി ടിക്കറ്റുകളിലാണ് തട്ടിപ്പ് നടത്തുന്നത്.
ടോള്‍ ബൂത്തില്‍ നിന്ന് നല്‍കുന്ന ടിക്കറ്റുകള്‍ സ്വാഭാവികമായും യാത്രക്കാര്‍ ശ്രദ്ധിക്കാറില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് എളുപ്പത്തില്‍ നടക്കുന്നത്.
നൂറുകണക്കിന് വാഹനങ്ങള്‍ കയറിയിറങ്ങുന്നതോടെ വന്‍ തുകയാണ് അതോറിറ്റി വാങ്ങുന്നത്. യാത്രക്കാരെ കാര്യമായി ബാധിക്കുന്ന തട്ടിപ്പ് സെന്‍ട്രല്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവവും ബഷീര്‍ വിവരിച്ചു.
The Karipur Airport's car parking fees have once again come under fire, with passengers and locals expressing outrage over the high charges, sparking renewed protests and calls for a review of the fees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."