HOME
DETAILS

യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്

  
Web Desk
March 15, 2025 | 5:52 AM

UAEs Worst Fog-Related Accidents Turn Six A Look Back at the Tragic Day

ദുബൈ: 2019 മാര്‍ച്ച് 14, അത്ര പെട്ടെന്നൊന്നും യുഎഇ നിവാസികള്‍ക്ക് ഈ ദിവസം മറക്കാന്‍ സാധിക്കില്ല. കനത്ത മൂടിപ്പുതച്ച അന്തരീക്ഷത്തിലേക്കാണ് അന്ന് താമസക്കാര്‍ അത്രയും വാതില്‍ തുറന്ന് പുറത്തുവന്നത്. കനത്ത മൂടല്‍മഞ്ഞു കാരണം ഗതാഗത മേഖല മൊത്തത്തില്‍ സ്തംഭിക്കുകയുണ്ടായി. റോഡില്‍ പിന്നിലേക്ക് പിന്നിലേക്ക് വന്നു കവിഞ്ഞ വാഹനങ്ങള്‍, കനത്ത മഞ്ഞുപാളികള്‍ക്കിടിലൂടെ പറന്നുയരാനാകാതെ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനങ്ങള്‍. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിരവധി പേരാണ് അന്നു ലക്ഷ്യസ്ഥാനത്തെത്താതെ വട്ടം ചുറ്റിയത്. 

അന്ന് റാസല്‍ഖൈമയില്‍ ഉണ്ടായ അപകടത്തില്‍ 38 വയസ്സുള്ള ഒരു എമിറാത്തി മരിച്ചു. മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട് വ്യത്യസ്ത എമിറേറ്റുകളില്‍ ഉണ്ടായ അപകടങ്ങളില്‍ 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും അന്ന് ദൃശ്യപരത 200 മീറ്ററായി കുറഞ്ഞിരുന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

അന്നേ ദിവസം രാവിലെ 6.15 ന് എമിറേറ്റ്‌സ് റോഡ് റൗണ്ട്എബൗട്ടില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് റാസല്‍ഖൈമ പൊലിസ് പറയുന്നതിങ്ങനെ: 'ദൃശ്യപരത കുറവായതും അശ്രദ്ധമായ ഡ്രൈവിംഗും മൂലമാണ് അപകടം സംഭവിച്ചത്'.

മുന്നില്‍ ഒരു ട്രക്ക് കണ്ട എമിറാത്തി ഡ്രൈവര്‍ ഞെട്ടിപ്പോയി. ട്രക്കിലേക്ക് ഇടിച്ചുകയറിയപ്പോള്‍ അയാള്‍ക്ക് അത് തടയാന്‍ കഴിഞ്ഞില്ല എന്ന് ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളും ഒടിവുകളും ഉണ്ടായി.

അതേസമയം, ട്രക്ക് ഓടിച്ചിരുന്ന 27 കാരനായ ഏഷ്യക്കാരന്‍ ശരിയായ പാതയിലായിരുന്നു. വേഗപരിധി അനുസരിച്ചാണ് ഇയാള്‍ വാഹനമോടിച്ചിരുന്നത്. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം എമിറാത്തി യാത്രികന്റെ ശ്രദ്ധയില്‍ ട്രക്ക് പെട്ടില്ല.

അതേസമയം, 2019 മാര്‍ച്ച് 14 ന് രാവിലെ അബൂദബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ വ്യത്യസ്ത സംഭവങ്ങളിലായി 68 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. അബൂദാബി ദുബൈ റോഡില്‍ ഘണ്ടൂട്ടിന് തൊട്ടുമുമ്പാണ് അപകടങ്ങള്‍ നടന്നത്. മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും മൂലമാണ് ഇവ സംഭവിച്ചത്. 

അബൂദബി പൊലിസും ആംബുലന്‍സും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി പരുക്കേറ്റവരെ മഫ്രഖ്, അല്‍ റഹ്ബ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ദൃശ്യപരത കുറവുള്ളപ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. റോഡില്‍ എന്തെങ്കിലും തടസ്സങ്ങള്‍ കണ്ടെത്തിയാല്‍ 999 എന്ന നമ്പറില്‍ വിളിക്കണമെന്നും അബൂദബി പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.

UAE’s Worst Fog-Related Accidents Turn Six: A Look Back at the Tragic Day

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

National
  •  6 days ago
No Image

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം നാലാഞ്ചിറയിൽ

Kerala
  •  6 days ago
No Image

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തും; ബെൽജിയം രാജാവുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

qatar
  •  6 days ago
No Image

വടുതലയിൽ എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികൾ പിടിയിൽ; റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന

crime
  •  6 days ago
No Image

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപം തലയോട്ടി വേർപെട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

Kerala
  •  6 days ago
No Image

പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: പൊതുജനങ്ങളോടുള്ള പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; പിണറായി വിജയൻ

Kerala
  •  6 days ago
No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  6 days ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  6 days ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  6 days ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  6 days ago