സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മറ്റുള്ളവരെ അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചതിന് കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും നൽകിയ വിധി അപ്പീൽ കോടതി ശരിവച്ചു. ഒരു വനിതാ ഗായികയായി ആൾമാറാട്ടം നടത്തിയും താൻ ഒരു സ്ത്രീയാണെന്ന് വിശ്വസിപ്പിച്ചും അനുയായികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇയാൾ.
വഞ്ചനാപരമായ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് പ്രതിയെ എംഒഐയുടെ സദാചാര വകുപ്പ് അറസ്റ്റ് ചെയ്തതോടെയാണ് കേസ് വെളിച്ചത്തുവന്നത്. ക്രിമിനൽ കോടതിയിൽ നേരത്തെ നടന്ന ഒരു വാദം കേൾക്കലിൽ, പ്രതി കുറ്റം സമ്മതിക്കുകയും തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യു. എങ്കിലും, കോടതി പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും വിധിച്ചു. പിന്നീട് വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിച്ചു, എന്നാൽ അപ്പീൽ കോടതി യഥാർത്ഥ വിധി ശരിവക്കുകയായിരുന്നു.
A Kuwaiti court has sentenced a citizen to three years in prison with hard labor and a fine of 3,000 dinars for using social media to incite immoral acts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."