HOME
DETAILS

കുട്ടികളുടെ കുറവ്:  സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ

  
Laila
March 16 2025 | 05:03 AM

Aided primary teachers without permanent appointments

പാലക്കാട്: കുട്ടികളുടെ എണ്ണം കുറവായതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് എയ്ഡഡ് പ്രൈമറി സ്‌കൂൾ അധ്യാപകർ. എയ്ഡഡ് വിഭാഗത്തിലെ അൺഎക്കണോമിക് സ്‌കൂളുകളിലെ ജീവനക്കാരാണ് 13 വർഷത്തിലധികമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുന്നത്. സ്‌കൂളിൽ 60 കുട്ടികളായാൽ മാത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നാണ് നിയമം.

എന്നാൽ, ഗ്രാമീണമേഖലയിൽ വളരെ കുറച്ച് ജനസംഖ്യയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ സ്ഥിരനിയമനത്തിന് വേണ്ടി കുട്ടികളുടെ എണ്ണം എങ്ങനെ വർധിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലാണ് അധ്യാപകർ. പേര് നിലനിർത്താൻ വേണ്ടി മാത്രം സ്‌കൂൾ നടത്തുന്ന മാനേജ്‌മെന്റുകൾ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ വലിയ താൽപര്യം കാണിക്കാറില്ല. 
റിട്ടയർമെന്റ്, രാജി, മരണം, പ്രൊമോഷൻ എന്നിങ്ങനെയുള്ള റെഗുലർ ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്.

ദിവസവേതനക്കാരാണെങ്കിലും പ്രധാനാധ്യാപകരുടെ ചുമതലകൾ ഉൾപ്പെടെ വഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അധിക ചുമതലകൾ വഹിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യമോ യാത്രാബത്തയോ പോലും ഇല്ലാത്തതിനാൽ ആകെ ലഭിക്കുന്ന ദിവസവേതനത്തിൽ നിന്നുമാണ് സ്‌കൂളിന്റെ ആവശ്യങ്ങൾക്കായി അധ്യാപകർ ചെലവഴിക്കുന്നത്. 

ഏപ്രിൽ, മെയ് മാസങ്ങൾ പൂർണമായും അവധിയാണെങ്കിലും പുതിയ അഡ്മിഷൻ പ്രവൃത്തികളും അധ്യാപക പരിശീലനങ്ങളും സ്‌കൂൾ ശുചീകരണവും ഉൾപ്പെടെ നിരവധി ചുമതലകൾ നടപ്പാക്കേണ്ടി വരുമ്പോഴും ഇതിനൊന്നും ശമ്പളം നൽകാറില്ല. കുട്ടികൾക്ക് വേണ്ടി സർക്കാർ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും സ്‌കൂളുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും വിവിധ മേളകളിൽ പങ്കെടുപ്പിക്കുന്നതിനുമൊക്കെ അധ്യാപകർ തന്നെ പണം കണ്ടെത്തണം. 

2011ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക പാക്കേജ് പ്രകാരം അന്നുവരെ നിയമിക്കപ്പെട്ട അധ്യാപകരെ സ്ഥിരപ്പെടുത്തിയിരുന്നു. അതിന് ശേഷം നിയമനം നേടിയ അധ്യാപകരാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ദിവസവേതനക്കാരായി തുടരുന്നത്. അൺഎക്കണോമിക് വിഭാഗത്തിൽ സംസ്ഥാനത്ത് ആകെ ആയിരത്തിലധികം സ്‌കൂളുകളും മൂവായിരത്തിലധികം അധ്യാപകരുമുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  37 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago