പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സുരക്ഷാ സേന സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പൊലിസ് മേധാവി സഫർ സമാനാനി പറഞ്ഞു.
സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. മരിച്ചവരെയും പരുക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിൽ ഏഴ് ബസുകളാണുണ്ടായിരുന്നത്. നൗഷ്കിയിൽ, സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് സഫർ പറഞ്ഞു. അതേസമയം ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ടു.
രക്ഷൻ മില്ലിന് സമീപം ആർസിഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റി ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി സംഘം പ്രസ്താവനയിൽ പറഞ്ഞു. രക്ഷൻ മില്ലിന് സമീപം ആർസിഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി മജീദ് ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു. സ്‌ഫോടനത്തിൽ എട്ട് ബസുകളിൽ ഒന്ന് പൂർണ്ണമായും മജീദ് ബ്രിഗേഡ് കൂട്ടിച്ചേർത്തു.
പിന്നീട് മറ്റൊരു ബസ് കൂടി വളഞ്ഞതായും ബസിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്തിയതായും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു.
A suicide bombing attack on a bus carrying military personnel in Pakistan has resulted in multiple fatalities, underscoring the country's ongoing struggle with terrorism and violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."