HOME
DETAILS

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം

  
March 18 2025 | 03:03 AM

Air ticket price hike Ministry of Civil Aviation as a spectator

മലപ്പുറം: വിമാന കമ്പനികൾ സീസൺ സമയത്ത്  നിരക്ക് ഉയർത്തുന്നത് തടയാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ലോക്‌സഭയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകിയതാണ്. ഇതുതന്നെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും ഹജ്ജ് നിരക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതിക്ക് നൽകിയ മറുപടിയിലും പറയുന്നത്.

രാജ്യത്ത് ഹജ്ജ്  ടെൻഡറിൽ ഇന്ത്യൻ വിമാന കമ്പനികൾക്കും സഉൗദി കമ്പനികൾക്കും മാത്രമാണ് പങ്കെടുക്കാനാവുക. രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി കരാറുള്ളതിനാലാണിത്. ഇതുമൂലം  കന്പനികൾ നിശ്ചയിക്കുന്ന നിരക്കാണ് ഓരോ എംബാർക്കേഷൻ പോയിന്റിൽ നിന്നും ഈടാക്കുന്നത്. മറ്റു വിദേശ കമ്പനികൾക്ക് കൂടി അവസരം നൽകിയാൽ ടെൻഡറിൽ കൂടുതൽ പ്രാതിനിധ്യമുണ്ടാകും. നിരക്കിളവിനും കാരണമാകും. എന്നാൽ ഇതിന് ഉഭയകക്ഷി കരാർ പൊളിച്ചെഴുതണം. ഹജ്ജ് ടെൻഡറിൽ ഓരോ വിമാന കമ്പനിയും അവർക്ക് താൽപര്യമുള്ള എംബാർക്കേഷൻ പോയിന്റുകൾ തിരഞ്ഞെടുത്ത് തീർഥാടകരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്.  പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, എയർലൈനിൽ ലഭ്യമായ വിമാനങ്ങളുടെ തരങ്ങൾ, എംബാർക്കേഷൻ പോയിന്റുകളായ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്. 

ഇതുകൊണ്ടുതന്നെ തുക നിർണയിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാനാവുന്നില്ല. ഇതാവട്ടെ വിമാന കമ്പനികൾ മുതലെടുക്കുന്നു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതാണ് എയർഇന്ത്യ എക്‌സ്പ്രസ് മാത്രം ടെൻഡറിൽ ഉൾപ്പെടാൻ കാരണം.ഇന്ത്യൻ വിമാന കമ്പനികളായ എയർഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്,  സഉൗദി   കമ്പനികളായ സഉൗദി എയർലെൻസ്, ഫ്‌ളൈനാസ്, ഫ്‌ളൈ അദീൽ എന്നിവയണ് ഈവർഷം ഹജ്ജ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ സഉൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഫ്‌ളൈനാസ്, എയർഇന്ത്യ എക്‌സ്പ്രസ് എന്നിവക്കാണ് സർവിസിന് അനുമതി ലഭിച്ചത്.

2002ൽ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കാത്ത കാലഘട്ടത്തിലാണ് കരിപ്പൂരിൽ നിന്ന് എയർഇന്ത്യയുടെ ജംബോ വിമാനം 500 ലേറെ തീർഥാടകരുമായി ജിദ്ദയിലേക്ക് പറന്നത്. അന്നത്തെ എം.പി  ഇ.അഹമ്മദിൻ്റെ  ശ്രമഫലമായായിരുന്നു ഇത്. പിന്നീട് തുടർച്ചയായി എയർഇന്ത്യ കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവിസ് നടത്തി. 2006ൽ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ സഉൗദി എയർലെൻസ്  സർവിസിനെത്തി. ഹജ്ജ് ടെൻഡർ സഉൗദി പിടിച്ചെടുത്തു.
 2015വരെ ഇത് തുടർന്നു. ഇതിനിടയിലാണ് കരിപ്പൂരിൽ റൺവേ  അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഇതോടെ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു. 

ഹജ്ജ് സർവിസുകൾ നെടുമ്പാശ്ശേരിയിലേക്ക് താൽക്കാലികമായി മാറ്റി.  റൺവേ തുറന്നതോടെ വീണ്ടും ഹജ്ജ് സർവിസ് തുടങ്ങി. എന്നാൽ 2020ലെ വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കുള്ള അനുമതി കേന്ദ്രം വിലക്കിയത്  ഹജ്ജ് സർവിസുകൾക്ക് വിനയായി. പിന്നീട് ചെറുവിമാനങ്ങളുമായി എയർഇന്ത്യ എക്‌സ്പ്രസാണ് സർവിസ് നടത്താനെത്തിയത്. ഇതോടെ താൽക്കാലിക എംബാർക്കേഷനായ കൊച്ചിയും പിന്നീട് കണ്ണൂരും സ്ഥിരം എംബാർക്കേഷനായി. കരിപ്പൂരിലെ എംബാർക്കേഷൻ നിലനിർത്തേണ്ടത് ഹജ്ജ് തീർഥാടകരുടെ മാത്രം ഉത്തരവാദിത്വമാണോ....തീർഥാടകരെ മറയാക്കി കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ഇല്ലാതാക്കുന്നത് ആരാണ്...ഇതിനെക്കുറിച്ച് നാളെ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  3 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  3 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  3 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  3 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  3 days ago
No Image

യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  3 days ago
No Image

ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു

Kerala
  •  3 days ago
No Image

ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച 

International
  •  3 days ago