
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം

മലപ്പുറം: വിമാന കമ്പനികൾ സീസൺ സമയത്ത് നിരക്ക് ഉയർത്തുന്നത് തടയാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ലോക്‌സഭയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകിയതാണ്. ഇതുതന്നെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും ഹജ്ജ് നിരക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതിക്ക് നൽകിയ മറുപടിയിലും പറയുന്നത്.
രാജ്യത്ത് ഹജ്ജ് ടെൻഡറിൽ ഇന്ത്യൻ വിമാന കമ്പനികൾക്കും സഉൗദി കമ്പനികൾക്കും മാത്രമാണ് പങ്കെടുക്കാനാവുക. രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി കരാറുള്ളതിനാലാണിത്. ഇതുമൂലം കന്പനികൾ നിശ്ചയിക്കുന്ന നിരക്കാണ് ഓരോ എംബാർക്കേഷൻ പോയിന്റിൽ നിന്നും ഈടാക്കുന്നത്. മറ്റു വിദേശ കമ്പനികൾക്ക് കൂടി അവസരം നൽകിയാൽ ടെൻഡറിൽ കൂടുതൽ പ്രാതിനിധ്യമുണ്ടാകും. നിരക്കിളവിനും കാരണമാകും. എന്നാൽ ഇതിന് ഉഭയകക്ഷി കരാർ പൊളിച്ചെഴുതണം. ഹജ്ജ് ടെൻഡറിൽ ഓരോ വിമാന കമ്പനിയും അവർക്ക് താൽപര്യമുള്ള എംബാർക്കേഷൻ പോയിന്റുകൾ തിരഞ്ഞെടുത്ത് തീർഥാടകരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, എയർലൈനിൽ ലഭ്യമായ വിമാനങ്ങളുടെ തരങ്ങൾ, എംബാർക്കേഷൻ പോയിന്റുകളായ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്.
ഇതുകൊണ്ടുതന്നെ തുക നിർണയിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടാനാവുന്നില്ല. ഇതാവട്ടെ വിമാന കമ്പനികൾ മുതലെടുക്കുന്നു. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതാണ് എയർഇന്ത്യ എക്‌സ്പ്രസ് മാത്രം ടെൻഡറിൽ ഉൾപ്പെടാൻ കാരണം.ഇന്ത്യൻ വിമാന കമ്പനികളായ എയർഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, സഉൗദി കമ്പനികളായ സഉൗദി എയർലെൻസ്, ഫ്‌ളൈനാസ്, ഫ്‌ളൈ അദീൽ എന്നിവയണ് ഈവർഷം ഹജ്ജ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ സഉൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഫ്‌ളൈനാസ്, എയർഇന്ത്യ എക്‌സ്പ്രസ് എന്നിവക്കാണ് സർവിസിന് അനുമതി ലഭിച്ചത്.
2002ൽ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കാത്ത കാലഘട്ടത്തിലാണ് കരിപ്പൂരിൽ നിന്ന് എയർഇന്ത്യയുടെ ജംബോ വിമാനം 500 ലേറെ തീർഥാടകരുമായി ജിദ്ദയിലേക്ക് പറന്നത്. അന്നത്തെ എം.പി ഇ.അഹമ്മദിൻ്റെ ശ്രമഫലമായായിരുന്നു ഇത്. പിന്നീട് തുടർച്ചയായി എയർഇന്ത്യ കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവിസ് നടത്തി. 2006ൽ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ സഉൗദി എയർലെൻസ് സർവിസിനെത്തി. ഹജ്ജ് ടെൻഡർ സഉൗദി പിടിച്ചെടുത്തു.
2015വരെ ഇത് തുടർന്നു. ഇതിനിടയിലാണ് കരിപ്പൂരിൽ റൺവേ അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഇതോടെ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു.
ഹജ്ജ് സർവിസുകൾ നെടുമ്പാശ്ശേരിയിലേക്ക് താൽക്കാലികമായി മാറ്റി. റൺവേ തുറന്നതോടെ വീണ്ടും ഹജ്ജ് സർവിസ് തുടങ്ങി. എന്നാൽ 2020ലെ വിമാന അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കുള്ള അനുമതി കേന്ദ്രം വിലക്കിയത് ഹജ്ജ് സർവിസുകൾക്ക് വിനയായി. പിന്നീട് ചെറുവിമാനങ്ങളുമായി എയർഇന്ത്യ എക്‌സ്പ്രസാണ് സർവിസ് നടത്താനെത്തിയത്. ഇതോടെ താൽക്കാലിക എംബാർക്കേഷനായ കൊച്ചിയും പിന്നീട് കണ്ണൂരും സ്ഥിരം എംബാർക്കേഷനായി. കരിപ്പൂരിലെ എംബാർക്കേഷൻ നിലനിർത്തേണ്ടത് ഹജ്ജ് തീർഥാടകരുടെ മാത്രം ഉത്തരവാദിത്വമാണോ....തീർഥാടകരെ മറയാക്കി കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ഇല്ലാതാക്കുന്നത് ആരാണ്...ഇതിനെക്കുറിച്ച് നാളെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു
National
• 2 days ago
നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
International
• 2 days ago
അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര
Cricket
• 2 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 2 days ago.jpeg?w=200&q=75)
മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert
bahrain
• 2 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 2 days ago
വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 2 days ago
പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്
Kerala
• 2 days ago
ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി
Football
• 2 days ago
ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 2 days ago
അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു
Cricket
• 2 days ago
എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• 2 days ago
മിസ്റ്റര്‍ പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു
Kerala
• 2 days ago
നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം
Kerala
• 2 days ago
പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം
Kerala
• 2 days ago