HOME
DETAILS

പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി, ജലപരീക്ഷണം....​ഗവേഷണങ്ങളിൽ മുഴുകിയ ആകാശ നാളുകൾ 

  
Web Desk
March 19, 2025 | 1:59 AM

Sunita Williams Engages in Research  Gardening Amid Extended Space Mission

ബഹിരാകാശ നിലയത്തില്‍ ദൗത്യം അനിശ്ചിതമായി നീണ്ടെങ്കിലും അതൊന്നും സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ബാധിച്ചില്ല. അവര്‍ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. സുനിത വില്യംസ് പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷിയെ കുറിച്ചുള്ള ഗവേഷണം, ജലപരീക്ഷണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടു.

ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയും അവയുടെ സൂക്ഷ്മ വളര്‍ച്ചയെ കുറിച്ച് പഠിക്കുകയും ചെയ്തു. ബഹിരാകാശത്തെ പ്രത്യേക സാഹചര്യത്തില്‍ സസ്യവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചാണ് അവര്‍ ഗവേഷണം ചെയ്തത്. ഭാവിയില്‍ ബഹിരാകാശത്തെത്തുന്ന ഗവേഷകര്‍ക്ക് സസ്യാഹാരം ലഭ്യമാക്കാനുള്ള പഠനമാണ് സുനിത നിര്‍വഹിച്ചത്. ബഹിരാകാശ നിലയത്തില്‍ വെള്ളം വീണ്ടെടുക്കുന്നതിനെ കുറിച്ചും അവര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

സൂക്ഷ്മ ജീവികളുടെ സാധ്യത തേടിയുള്ള പഠനത്തിലാണ് വില്‍മോര്‍ ശ്രദ്ധയൂന്നിയത്. ഇതിനായി ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് വില്‍മോര്‍ നിരവധി തവണ പരിശോധനകളില്‍ ഏര്‍പ്പെട്ടു. അതേസമയം, സൂക്ഷ്മാണുക്കളെ കുറിച്ചുള്ള പരീക്ഷണത്തില്‍ സുനിത വില്യംസും മുഴുകി. ബാക്ടീരിയ, യീസ്റ്റ് എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണങ്ങള്‍ ശാസ്ത്ര ലോകത്തിന് വഴിത്തിരിവ് സമ്മാനിക്കുന്നതായിരുന്നു.

സൂക്ഷ്മ ജീവികളുടെ കോശഘടന, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരീക്ഷിച്ച സുനിത വില്യംസ് ഭാവിയില്‍ ബഹിരാകാശത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയവ നിർമിക്കുന്നതിലേക്കുള്ള ദിശാസൂചിയായി അവരുടെ പരീക്ഷണങ്ങളെ മാറ്റി.

ALSO READ: മണ്ണിൽ തൊട്ട് സുനിത; ഇനി പറയാൻ ആകാശ കഥകൾ ബാക്കി 

ഇന്ന് രാവിലെ 3.27 ഓടെയാണ് സുനിതയും സംഘവും ഭൂമിയിലിറങ്ങിയത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ നിമിഷം. 2024 ജൂൺ 5-ന് ആരംഭിച്ച വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു സുനിതയുടെയും ബുച്ചിന്റെയും ലക്ഷ്യം. ബോയിങ് സ്റ്റാർലൈനർ എന്ന പേടകത്തിൽ അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയർന്നു. പക്ഷേ, യാത്രയ്ക്കിടെ പേടകത്തിൽ സാങ്കേതിക തകരാറുകൾ ഉണ്ടായതോടെ, ആ ചെറിയ ദൗത്യം ഒൻപത് മാസത്തെ ഒരു അപ്രതീക്ഷിത സാഹസികതയായി മാറുകയായിരുന്നു. ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറുകളും കാരണം, സ്റ്റാർലൈനർ അവരെ തിരികെ കൊണ്ടുവരാൻ സുരക്ഷിതമല്ലെന്ന് നാസ തീരുമാനിച്ചു. 

തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. അവരുടെ പകരക്കാരായ ക്രൂ-10 ദൗത്യം 2025 മാർച്ച് 14-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പറന്നുയർന്നു. നാസയുടെ ആൻ മക്ലെയ്ൻ, നിക്കോൾ ഏയേഴ്സ്, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവർ അടങ്ങുന്ന ഈ സംഘം മാർച്ച് 16-ന് ഐഎസ്എസിൽ എത്തി. കൃത്യവും സൂക്ഷവുമായ നിരീക്ഷണങ്ങൾക്ക് ശേഷം, സുനിതയും ബുച്ചും തിരിച്ചുള്ള യാത്രയ്ക്ക് ഒരുങ്ങി.

2025 മാർച്ച് 18-ന് , ക്രൂ ഡ്രാഗൺ പേടകം ഐഎസ്എസിൽ നിന്ന് വേർപെട്ടു. 17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം, ഫ്ലോറിഡയ്ക്ക് സമീപമുള്ള ഗൾഫ് ഓഫ് മെക്സിക്കോയിൽ പേടകം സുരക്ഷിതമായി "സ്പ്ലാഷ്‌ഡൗൺ" ചെയ്തു. ആ നിമിഷം, ആകാശത്ത് പാരച്യൂട്ടുകൾ വിരിഞ്ഞ്, പേടകം കടലിന്റെ നീലിമയിൽ പതുക്കെ ഇറങ്ങുന്നത് ലോകം കണ്ടു. സ്പേസ് എക്സിന്റെ രക്ഷാ ടീം അവരെ സ്വീകരിക്കാൻ കാത്തുനിന്നു. സുനിതയും ബുച്ചും ഒൻപത് മാസത്തിന് ശേഷം ഭൂമിയുടെ വായു ശ്വസിച്ചു.

 

 

Despite the extended space mission, astronauts Sunita Williams and Butch Wilmore remain active, conducting experiments and research. Sunita Williams is engaged in gardening, vegetable cultivation studies, and water experiments aboard the space station. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  5 minutes ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  an hour ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  2 hours ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  2 hours ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  2 hours ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  2 hours ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  2 hours ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  3 hours ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  3 hours ago
No Image

'നെറ്റിയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ്'; കോളജ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത,അന്വേഷണം

Kerala
  •  3 hours ago