HOME
DETAILS

ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ 

  
Web Desk
March 20, 2025 | 2:01 AM

Israels Ongoing Massacre in Gaza 436 death in Two Days 183 Children Among Victims

ഗസ്സ: ഗസ്സക്ക് മേൽ മരണപ്പെയ്ത്ത് തുടർന്നു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 70 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ നരാധമൻമാർ കൊന്നൊടുക്കിയത്. രണ്ട് ദിവസമായ പതിന്മടങ്ങ് ശക്തിയോടെ നടത്തുന്ന വംശഹത്യാ ആക്രമണത്തിൽ 436 പേരെയാണ് സയണിസ്റ്റ് സേന കൂട്ടക്കുരുതി നടത്തിയത്. കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈൽ തങ്ങളുടെ ആക്രമണങ്ങളിൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 36 മണിക്കൂർ കൊണ്ട് 183 കുട്ടികളെയാണ് ഇസ്‌റാഈൽ വംശഹത്യയിൽ കൊലചെയ്തത്. 

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇസ്‌റാഈൽ ഗസ്സയിലുടനീളം ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ വിദേശ സഹായ പ്രവർത്തകനും ആറു മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും. 
ആക്രമണത്തിൽ 678 പേർക്ക് പരുക്കേറ്റെന്നു ഗസ്സ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തു വിട്ട കുറിപ്പിലുള്ളത്. ഒരു രാത്രി കൂടി കഴിഞ്ഞതോടെ അത് എത്രയോ വർധിച്ചിട്ടുണ്ടാകും. 

യു.എൻ കേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ ഉണ്ടായിരുന്ന വിദേശ പൗരനാണ് കൊല്ലപ്പെട്ടത്. യു.എൻ കേന്ദ്രമാണ് എന്നറിഞ്ഞാണ് ഇസ്‌റാഈൽ ആക്രമണം നടത്തിയതെന്ന് യു.എൻ പ്രൊജക്ട് ഓഫിസ് എക്‌സിക്യൂട്ടീവ് ഡയരക്ടർ ജോർജ് മൊറെയ്‌റ സിൽവ പറഞ്ഞു. 
തങ്ങളുടെ കെട്ടിടവും പരിസരവും എല്ലാവർക്കും അറിയുന്ന സ്ഥലമാണ്. ഇവിടെ ബോംബിടുകയായിരുന്നുവെന്ന് അദ്ദേഹം ബ്രസൽസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, യു.എൻ കേന്ദ്രത്തിനെതിരായ ആക്രമമം ഇസ്‌റാഈൽ നിഷേധിച്ചു. ദാറുൽ ബലാഹിലെ യു.എൻ ഓഫിസ് തങ്ങൾ ആക്രമിച്ചിട്ടില്ലെന്നാണ് ഇസ്‌റാഈൽ പറയുന്നത്. വടക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും അവർ തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നു. 

 ഗസ്സയെ രണ്ടായി തിരിക്കുന്ന നെറ്റ്‌സരീം ഇടനാഴിയും ഇസ്‌റാഈൽ പിടിച്ചെടുത്തു. 
അതിനിടെ, തങ്ങളുടെ അതിർത്തിയോടു ചേർന്ന ഗസ്സയുടെ മേഖലയിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്‌റാഈൽ നിർദേശം നൽകി. അടുത്ത ദിവസങ്ങളിൽ കടുത്ത ആക്രമണം ഇവിടെ നടക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഗസ്സയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇതറിയിക്കുന്ന ലഘുലേഖകൾ വിമാനം വഴി വിതരണം ചെയ്തു. വീടുകൾ ഒഴിഞ്ഞു പോകാനാണ് നിർദേശം. 

മധ്യസ്ഥർ സ്ഥിരം വെടിനിർത്തലിന് ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്‌റാഈൽ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. വെടിനിർത്തൽ നീട്ടാനുള്ള തങ്ങളുടെ ആവശ്യം ഹമാസ് തള്ളിയതിനെ തുടർന്നാണ് ആക്രമണമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിലെ സ്ഥിതിഗതികൾ വേദനാജനകമാണെന്നും ഒരിക്കലും ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ഖാജാ കല്ലാസ് പറഞ്ഞു. 

ഇന്നലത്തെ ആക്രമണത്തോടെ 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്‌റാഈൽ കൊലപ്പെടുത്തിയവരുടെ എണ്ണം 49,547 ആയി. പരുക്കേറ്റവരുടെ എണ്ണം 1.12 ലക്ഷമാണ്.

 

Israel continues its deadly assault on Gaza, killing 436 Palestinians in just two days. Reports confirm that 183 children were among the victims, highlighting a deliberate attack on innocent civilians.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  20 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  20 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  20 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  20 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  20 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  20 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  20 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  20 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  20 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  20 days ago