HOME
DETAILS

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

  
Laila
March 22 2025 | 07:03 AM

Shaibin Ashraf the prime accused in the murder of traditional healer Shaba Sharif has been sentenced to 11 years and 9 months in prison

മലപ്പുറം: ഷാബ ഷരീഫ് എന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യനെ നിലമ്പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷറഫിന് 11 വര്‍ഷവും 9 മാസവും തടവു ശിക്ഷ വിധിച്ച് മഞ്ചേരി അഡിഷണല്‍ ജില്ലാ കോടതി. രണ്ടാം പ്രതിയായ ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും ആറാംപ്രതിക്ക് മൂന്നു വര്‍ഷവും 9 മാസവുമാണ് തടവുശിക്ഷ. കൂടാതെ 2 ലക്ഷം രൂപ പിഴയും നല്‍കണം. മറ്റു രണ്ടുപേരും 15000 രൂപ വീതവും പിഴയടക്കണം. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ഇവര്‍ക്കെതിരേ കോടതി  മനപ്പൂര്‍വമല്ലാത്ത നരഹത്യയും ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടയക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം ആരംഭിക്കുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കാണെന്നു പറഞ്ഞാണ് ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫും കൂട്ടരും വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു വരുന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തിലധികമാണ് ഇയാളെ പൂട്ടിയിട്ടത്. ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലെ വീട്ടിലായിരുന്നു തടവ്.

രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹമാവട്ടെ കഷണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ പൊലിസിന് അവശിഷ്ടങ്ങളൊന്നും കണ്ടെത്താനുമായില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ തലമുടിയുടെ ഡിഎന്‍എ പരിശോധന ഫലം കേസില്‍ നിര്‍ണായകമാവുകയായിരുന്നു. 

2020 ഒക്ടോബറിലാണ് ഇയാളെ കൊലപ്പെടുത്തിയതും പിന്നീട് കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി എന്നും അന്വേഷണത്തില്‍ പറയുന്നത്. തെളിവെടുപ്പിനിടെ ലഭിച്ച തലമുടി ഷാബ ഷെരീഫിന്റെതാണെന്ന് മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് സഹായിച്ചത്. മാപ്പുസാക്ഷിയായ ഏഴാം പ്രതി നൗഷാദിന്റെ സാക്ഷിമൊഴികളും സഹായിച്ചു.

കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ വിദേശത്ത് മുമ്പ് നടന്ന രണ്ടു കൊലപാതകങ്ങളും ഷൈബിന്‍ അഷറഫിന്റെ നിര്‍ദേശത്തോടെയായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തുവരുകയും ചെയ്തിരുന്നു. കേസില്‍ 13 പ്രതികളായിരുന്നു ഉണ്ടായത്. പിടികൂടാനുണ്ടായിരുന്ന രണ്ടു പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വച്ചു മരിക്കുകയും മറ്റൊരു പ്രതിയായ ഷമീം ഒളിവിലുമാണ്.

 

 

In the murder case of Shaba Sharif, a traditional healer from Mysuru, the Mangalore Additional District Court sentenced the accused, Shaibin Ashraf, to 11 years and 9 months in prison, while others received varying sentences for involuntary manslaughter, conspiracy, and evidence destruction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  2 days ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  2 days ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago