ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു
തിരുവനന്തപുരം: ലഹരിവസ്തുക്കളും എംഡിഎംഎ പോലുള്ള രാസലഹരികളും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി-ഹണ്ട് ഒരുമാസം പിന്നിട്ടു. സംസ്ഥാനവ്യാപകമായി 70,277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി, 7,038 കേസുകൾ രജിസ്റ്റർ ചെയ്തു, 7,307 പേരെ അറസ്റ്റ് ചെയ്തു.
പൊലീസ് 3.952 കിലോഗ്രാം എംഡിഎംഎ, 461.523 കിലോഗ്രാം കഞ്ചാവ്, 5,132 കഞ്ചാവ് ബീഡിയുകൾ എന്നിവ പിടിച്ചെടുത്തു. മാർച്ച് 21-ന് മാത്രം 2,288 പേരെ പരിശോധിച്ച് 207 കേസുകൾ രജിസ്റ്റർ ചെയ്യുകയും 214 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി-നാർക്കോട്ടിക് കൺട്രോൾ റൂം (9497927797) വഴി പൊതുജനങ്ങൾ മയക്കുമരുന്ന് വിവരങ്ങൾ നൽകാം. സ്ഥിരമായി ലഹരിവ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ നിരീക്ഷണവും കർശനമായി തുടരുന്നുണ്ട്.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ റേഞ്ച് എൻഡിപിഎസ് കോർഡിനേഷൻ സെൽ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഓപ്പറേഷൻ ഡി-ഹണ്ട് നിയന്ത്രിക്കുന്നു. ഈ പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്ത് ലഹരിവ്യാപാരവും ഉപയോഗവും കുറയുന്നുവെന്ന് പൊലീസ് അറിയിച്ചു.
A month into Operation D-Hunt, Kerala Police have intensified their crackdown on drug abuse and trafficking. Over 70,000 individuals were screened, leading to 7,038 cases and 7,307 arrests. Large quantities of MDMA, cannabis, and other narcotics were seized. The operation, led by ADGP Manoj Abraham, continues with 24/7 monitoring and public reporting through a dedicated helpline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."