HOME
DETAILS

ഹൈദരാബാ​​ദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

  
March 23, 2025 | 6:46 AM

Attention to Those Who Eat at Every Hotel in Hyderabad

 

ഹൈദരാബാദ്: നമ്മൾ മലയാളികൾ ​ദീർഘ ദൂര യാത്രകളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ് . ആ പ്രദേശത്തെ വ്യത്യസ്ത രുചികളിൽ ഉള്ളതും വൈവിധ്യവുമായ വിഭവങ്ങൾ പരീക്ഷിച്ചു നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഹൈ​ദരാബാദിൽ എത്തികഴിഞ്ഞാൽ ഹൈ​ദരാബാദി ബിരിയാണിയും മട്ടൻ ഹലീമും തുടങ്ങിയ പലതരം വിഭവങ്ങൾ കഴിക്കാറുണ്ട്. എന്നാൽ എല്ലാ ഹോട്ടലുകളിൽ നിന്നും കേറി കഴിക്കുന്നത് തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചതിന്റെ പേര് പറഞ്ഞ് ഹൈദരാബാദിലെ മൂന്ന് പ്രശസ്ത ഭക്ഷണശാലകൾക്കെതിരെ തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഈ റെസ്റ്റോറന്റുകളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗച്ചിബൗളിയിലെ പ്രശസ്ത ടിഫിൻ സെന്ററായ വരലക്ഷ്മി ടിഫിൻസ്, ഹയാത്ത്‌നഗറിലെ ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡ്, മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സ് എന്നിവയാണ് പരിശോധനയിൽ പിടിയിലായത്. വരലക്ഷ്മി ടിഫിൻസിൽ വൃത്തിഹീനമായ മതിലുകൾ, തകർന്ന അടുക്കള തറ, അടഞ്ഞ അഴുക്കുചാലുകൾ, മൂടാത്ത മാലിന്യക്കൂമ്പാരങ്ങൾ എന്നിവ കണ്ടെത്തി. ജലവിശകലന റിപ്പോർട്ടും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലഭ്യമല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അടുക്കളയ്ക്ക് പുറത്ത് എലികളുടെ സാന്നിധ്യവും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിന്ന് എണ്ണ ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു.

ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡിൽ പാചക-സംഭരണ മേഖലകളിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ കൂൺ, ഐസ്ക്രീം, പോപ്പി വിത്തുകൾ, മാംസം എന്നിവ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അടുക്കളയിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും കീടനിയന്ത്രണ രേഖകൾ ഹാജരാക്കാൻ കഴിയാത്തതും ഗുരുതര വീഴ്ചയായി അധികൃതർ വിലയിരുത്തി.

മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സിൽ പൊട്ടിയ ടൈലുകളും കെട്ടിക്കിടക്കുന്ന വെള്ളവും നിറഞ്ഞ വൃത്തികെട്ട തറയാണ് ഉദ്യോഗസ്ഥരെ കാത്തിരുന്നത്. ചിമ്മിനികളിൽ എണ്ണ പുരണ്ടതും ഡ്രെയിനേജ് അടഞ്ഞതും കൂടാതെ, അടുക്കളയിൽ വീട്ടുഈച്ചകളുടെ ശല്യവും ശ്രദ്ധയിൽപ്പെട്ടു. സിന്തറ്റിക് ഭക്ഷണ നിറങ്ങളുടെ ഉപയോഗവും റഫ്രിജറേറ്ററുകളിൽ സസ്യാഹാര-മാംസാഹാര വിഭവങ്ങൾ ഒരുമിച്ച് സൂക്ഷിച്ചതും വിമർശനത്തിന് ഇടയാക്കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ തലയിൽ തൊപ്പിയോ കയ്യുറകളോ ധരിക്കാതിരുന്നതും പ്രധാന രേഖകൾ ലഭ്യമല്ലാത്തതും അധികൃതർ എടുത്തുപറഞ്ഞു.

ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago