HOME
DETAILS

ഹൈദരാബാ​​ദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

  
March 23, 2025 | 6:46 AM

Attention to Those Who Eat at Every Hotel in Hyderabad

 

ഹൈദരാബാദ്: നമ്മൾ മലയാളികൾ ​ദീർഘ ദൂര യാത്രകളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ് . ആ പ്രദേശത്തെ വ്യത്യസ്ത രുചികളിൽ ഉള്ളതും വൈവിധ്യവുമായ വിഭവങ്ങൾ പരീക്ഷിച്ചു നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. ഹൈ​ദരാബാദിൽ എത്തികഴിഞ്ഞാൽ ഹൈ​ദരാബാദി ബിരിയാണിയും മട്ടൻ ഹലീമും തുടങ്ങിയ പലതരം വിഭവങ്ങൾ കഴിക്കാറുണ്ട്. എന്നാൽ എല്ലാ ഹോട്ടലുകളിൽ നിന്നും കേറി കഴിക്കുന്നത് തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചതിന്റെ പേര് പറഞ്ഞ് ഹൈദരാബാദിലെ മൂന്ന് പ്രശസ്ത ഭക്ഷണശാലകൾക്കെതിരെ തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഈ റെസ്റ്റോറന്റുകളിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഗച്ചിബൗളിയിലെ പ്രശസ്ത ടിഫിൻ സെന്ററായ വരലക്ഷ്മി ടിഫിൻസ്, ഹയാത്ത്‌നഗറിലെ ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡ്, മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സ് എന്നിവയാണ് പരിശോധനയിൽ പിടിയിലായത്. വരലക്ഷ്മി ടിഫിൻസിൽ വൃത്തിഹീനമായ മതിലുകൾ, തകർന്ന അടുക്കള തറ, അടഞ്ഞ അഴുക്കുചാലുകൾ, മൂടാത്ത മാലിന്യക്കൂമ്പാരങ്ങൾ എന്നിവ കണ്ടെത്തി. ജലവിശകലന റിപ്പോർട്ടും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ലഭ്യമല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അടുക്കളയ്ക്ക് പുറത്ത് എലികളുടെ സാന്നിധ്യവും എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിന്ന് എണ്ണ ഒലിച്ചിറങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടു.

ഹോട്ടൽ ടുലിപ്‌സ് ഗ്രാൻഡിൽ പാചക-സംഭരണ മേഖലകളിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ കൂൺ, ഐസ്ക്രീം, പോപ്പി വിത്തുകൾ, മാംസം എന്നിവ ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അടുക്കളയിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും കീടനിയന്ത്രണ രേഖകൾ ഹാജരാക്കാൻ കഴിയാത്തതും ഗുരുതര വീഴ്ചയായി അധികൃതർ വിലയിരുത്തി.

മധാപൂരിലെ ക്ഷത്രിയ ഫുഡ്‌സിൽ പൊട്ടിയ ടൈലുകളും കെട്ടിക്കിടക്കുന്ന വെള്ളവും നിറഞ്ഞ വൃത്തികെട്ട തറയാണ് ഉദ്യോഗസ്ഥരെ കാത്തിരുന്നത്. ചിമ്മിനികളിൽ എണ്ണ പുരണ്ടതും ഡ്രെയിനേജ് അടഞ്ഞതും കൂടാതെ, അടുക്കളയിൽ വീട്ടുഈച്ചകളുടെ ശല്യവും ശ്രദ്ധയിൽപ്പെട്ടു. സിന്തറ്റിക് ഭക്ഷണ നിറങ്ങളുടെ ഉപയോഗവും റഫ്രിജറേറ്ററുകളിൽ സസ്യാഹാര-മാംസാഹാര വിഭവങ്ങൾ ഒരുമിച്ച് സൂക്ഷിച്ചതും വിമർശനത്തിന് ഇടയാക്കി. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ തലയിൽ തൊപ്പിയോ കയ്യുറകളോ ധരിക്കാതിരുന്നതും പ്രധാന രേഖകൾ ലഭ്യമല്ലാത്തതും അധികൃതർ എടുത്തുപറഞ്ഞു.

ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര; മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം

Kerala
  •  7 days ago
No Image

ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

Kerala
  •  7 days ago
No Image

പാമ്പ് കടിയേറ്റ് 43-കാരി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപണവുമായി കുടുംബം; കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും

Kerala
  •  7 days ago
No Image

നാസ ഫെല്ലോഷിപ് നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍, അധ്യാപകന്‍...വൈറ്റ് ഹൗസ് വെടിവെപ്പില്‍ പിടിയിലായ ആളെ കുറിച്ച വിവരങ്ങള്‍ ഇങ്ങനെ

International
  •  7 days ago
No Image

കെ.എസ്.ഇ.ബിക്ക് ആശ്വാസം; 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി

Kerala
  •  7 days ago
No Image

ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് എത്തിയത് പകുതി പേർ; 2,177 അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  7 days ago
No Image

മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലി തർക്കം; യുപിയിൽ പിറന്നാൾ ആഘോഷത്തിനിടെ മൂന്ന് യുവാക്കളെ വെടിവെച്ചുകൊലപ്പെടുത്തി

National
  •  7 days ago
No Image

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും

Kerala
  •  7 days ago
No Image

കൂറുമാറ്റം; ഹര്‍ഭജന്‍ സിങ്ങിന്റെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട് 

National
  •  7 days ago
No Image

എസി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു; ഭാര്യ ജീവനൊടുക്കിയ നിലയില്‍

National
  •  7 days ago